കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ ക്രൈംബ്രാഞ്ചിന്റെ സംഘം ഇന്നലെ രണ്ടു ഘട്ടമായാണ് ചോദ്യം ചെയ്ത്. ചോദ്യം ചെയ്യല്‍ വേളയിലുടനീളം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ദിലീപ് നിഷേധിച്ചു.
കേസ് കള്ളക്കേസാണെന്നാണ് ദിലീപിന്റെ വാദം. ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ല. വിചാരണ കോടതിയില്‍ ജഡ്ജി അക്രമദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അതുവേണ്ടെന്ന് പറഞ്ഞു. നടിയെ ആ അവസ്ഥയില്‍ കാണാന്‍ കഴിയാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞു.
അതേസമയം, ഇതേ ദൃശ്യങ്ങള്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത് എന്തിനായിരുന്നുവെന്ന് അന്വേഷണസംഘം ചോദിച്ചെങ്കിലും ദിലീപ് മറുപടി നല്‍കിയില്ലെന്നാണ് വിവരം.
കേസിനാധാരമായ ഡിജിറ്റല്‍ തെളിവുകള്‍ കാണിച്ചെങ്കിലും ഇതെല്ലാം ദിലീപ് നിഷേധിച്ചു. ഇന്നും നാളെയുമായുള്ള ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങൾ പ്രതികളില്‍ നിന്നു ശേഖരിക്കാനാകുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ഇനിയുള്ള മണിക്കൂറുകളില്‍ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനുള്ള നീക്കവും അന്വേഷണസംഘം നടത്തുന്നുണ്ട്. ആദ്യഘട്ട ചോദ്യം ചെയ്യലുകള്‍ വിശദമായി പരിശോധിച്ച ശേഷമാകും ഇത്.
അതിനിടെ സംവിധായകന് ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം കൊച്ചിക്ക് വിളിപ്പിച്ചു. ദിലീപിന്റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം 26ന് എത്തണമെന്നാണ് ബാലചന്ദ്രകുമാറിനു ക്രൈംബ്രാഞ്ച് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന്
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ വീട്ടില്‍ നിന്നും നിര്‍മാണ കമ്പനി ഓഫീസില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് ലഭിക്കും.
രണ്ട് ഇടങ്ങളില്‍ നിന്നായി ഒമ്പതോളം ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിരുന്നത്. ഇതില്‍ ദിലീപിന്റെ മൊബൈല്‍ ഫോണും ഉൾപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച ദൃശ്യം ഇലട്രോണിക്സ് ഉപകരണത്തിലേക്ക് മാറ്റിയോ ഇതില്‍ നിന്നു മായ്ച്ചുകളഞ്ഞിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്.
ഇതിനു പുറമെ കേസിലെ വിഐപി ശരത്തിന്റെ വീട്ടില്‍ നിന്നും, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ വീട്ടില്‍ നിന്നും ചില വസ്തുക്കളും പിടിച്ചെടുത്തിരുന്നു.
കേസ് കള്ളക്കേസാണെന്നാണ് ദിലീപിന്റെ വാദം. ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ല. വിചാരണ കോടതിയില്‍ ജഡ്ജി അക്രമദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അതുവേണ്ടെന്ന് പറഞ്ഞു. നടിയെ ആ അവസ്ഥയില്‍ കാണാന്‍ കഴിയാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞു.
അതേസമയം, ഇതേ ദൃശ്യങ്ങള്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത് എന്തിനായിരുന്നുവെന്ന് അന്വേഷണസംഘം ചോദിച്ചെങ്കിലും ദിലീപ് മറുപടി നല്‍കിയില്ലെന്നാണ് വിവരം.
കേസിനാധാരമായ ഡിജിറ്റല്‍ തെളിവുകള്‍ കാണിച്ചെങ്കിലും ഇതെല്ലാം ദിലീപ് നിഷേധിച്ചു. ഇന്നും നാളെയുമായുള്ള ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങൾ പ്രതികളില്‍ നിന്നു ശേഖരിക്കാനാകുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ഇനിയുള്ള മണിക്കൂറുകളില്‍ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനുള്ള നീക്കവും അന്വേഷണസംഘം നടത്തുന്നുണ്ട്. ആദ്യഘട്ട ചോദ്യം ചെയ്യലുകള്‍ വിശദമായി പരിശോധിച്ച ശേഷമാകും ഇത്.
അതിനിടെ സംവിധായകന് ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം കൊച്ചിക്ക് വിളിപ്പിച്ചു. ദിലീപിന്റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം 26ന് എത്തണമെന്നാണ് ബാലചന്ദ്രകുമാറിനു ക്രൈംബ്രാഞ്ച് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന്
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ വീട്ടില്‍ നിന്നും നിര്‍മാണ കമ്പനി ഓഫീസില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് ലഭിക്കും.
രണ്ട് ഇടങ്ങളില്‍ നിന്നായി ഒമ്പതോളം ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിരുന്നത്. ഇതില്‍ ദിലീപിന്റെ മൊബൈല്‍ ഫോണും ഉൾപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച ദൃശ്യം ഇലട്രോണിക്സ് ഉപകരണത്തിലേക്ക് മാറ്റിയോ ഇതില്‍ നിന്നു മായ്ച്ചുകളഞ്ഞിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്.
ഇതിനു പുറമെ കേസിലെ വിഐപി ശരത്തിന്റെ വീട്ടില്‍ നിന്നും, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ വീട്ടില്‍ നിന്നും ചില വസ്തുക്കളും പിടിച്ചെടുത്തിരുന്നു.