കൊച്ചി: യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇന്നു മുതല്‍ മൂന്നു ദിവസം ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവ്. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റു ചെയ്യരുതെന്നും ഉത്തരവിലുണ്ട്.
ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ ഒമ്പതിന് പ്രതികൾ ഹാജരാകണം. രാത്രി എട്ടുവരെ ചോദ്യം ചെയ്തശേഷം വിട്ടയയ്ക്കണം. ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറില്‍ ഹാജരാക്കാനും ജസ്റ്റീസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന് ദിലീപ്, സഹോദരന് അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പുവെന്ന കൃഷ്ണകുമാര്‍, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവര്‍ നല്കിയ ഹര്‍ജികളിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയതിന് വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ മറ്റു നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചു. ഈ തെളിവുകള്‍ വെളിപ്പെടുത്താനോ പ്രതിഭാഗത്തിനു പകര്‍പ്പു നല്‍കാനോ കഴിയില്ലെന്നു പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി പറഞ്ഞു.
അതിനിടെ നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് കൂടുതൽ സമയമനുവദിക്കണം എന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി നാളെ പരിഗണിക്കും.
ഇന്നു ഹാജരാകാൻ ദിലീപിനു നോട്ടീസ്
ആലുവ: നടൻ ദിലീപ് അടക്കം അഞ്ച് പ്രതികള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ഇന്നു രാവിലെ ഒമ്പതിന് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താനാണ് നോട്ടീസ്. സാക്ഷിയായി വിളിച്ചുവരുത്തി ശരത് ജി. നായരെയും ചോദ്യം ചെയ്യും. ചോദ്യം ചെയ്യല്‍ പൂർണമായും വീഡിയോയില്‍ ചിത്രീകരിക്കും.
ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ ഒമ്പതിന് പ്രതികൾ ഹാജരാകണം. രാത്രി എട്ടുവരെ ചോദ്യം ചെയ്തശേഷം വിട്ടയയ്ക്കണം. ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറില്‍ ഹാജരാക്കാനും ജസ്റ്റീസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന് ദിലീപ്, സഹോദരന് അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പുവെന്ന കൃഷ്ണകുമാര്‍, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവര്‍ നല്കിയ ഹര്‍ജികളിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയതിന് വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ മറ്റു നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചു. ഈ തെളിവുകള്‍ വെളിപ്പെടുത്താനോ പ്രതിഭാഗത്തിനു പകര്‍പ്പു നല്‍കാനോ കഴിയില്ലെന്നു പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി പറഞ്ഞു.
അതിനിടെ നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് കൂടുതൽ സമയമനുവദിക്കണം എന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി നാളെ പരിഗണിക്കും.
ഇന്നു ഹാജരാകാൻ ദിലീപിനു നോട്ടീസ്
ആലുവ: നടൻ ദിലീപ് അടക്കം അഞ്ച് പ്രതികള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ഇന്നു രാവിലെ ഒമ്പതിന് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താനാണ് നോട്ടീസ്. സാക്ഷിയായി വിളിച്ചുവരുത്തി ശരത് ജി. നായരെയും ചോദ്യം ചെയ്യും. ചോദ്യം ചെയ്യല്‍ പൂർണമായും വീഡിയോയില്‍ ചിത്രീകരിക്കും.