കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളുടെ വിസ്താരം വിചാരണക്കോടതിയിൽ ഇന്നലെ വീണ്ടും തുടങ്ങി. ഒന്നാം പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി), മൂന്നാം പ്രതി ബി. മണികണ്ഠന്, അഞ്ചാം പ്രതി വടിവാള്‍ സലിം എന്നിവര്‍ കോടതിയില്‍ നേരിട്ടു ഹാജരായപ്പോള്‍ എട്ടാം പ്രതി നടന് ദിലീപ് അടക്കമുള്ള പ്രതികള്‍ അവധി അപേക്ഷ നല്കി വിട്ടുനിന്നു.
ഹൈക്കോടതി ഉത്തരവു പ്രകാരം സാക്ഷിപ്പട്ടികയില്‍ പുതുതായി ചേര്‍ത്ത നാലു പേരില്‍ രണ്ടു പേരുടെ വിസ്താരമാണ് ഇന്നലെ നടന്നത്. മറ്റു രണ്ടു പേര്‍ക്കു സമന്‍സ് കൈമാറാന്‍ കഴിഞ്ഞിട്ടില്ലെന്നു പോലീസ് അറിയിച്ചു. സാക്ഷി വിസ്താരം ഇനി ചൊവ്വാഴ്ച തുടരും. അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറാണ് പ്രോസിക്യൂഷനു വേണ്ടി കോടതിയില്‍ ഹാജരായത്.
ഹൈക്കോടതി ഉത്തരവു പ്രകാരം സാക്ഷിപ്പട്ടികയില്‍ പുതുതായി ചേര്‍ത്ത നാലു പേരില്‍ രണ്ടു പേരുടെ വിസ്താരമാണ് ഇന്നലെ നടന്നത്. മറ്റു രണ്ടു പേര്‍ക്കു സമന്‍സ് കൈമാറാന്‍ കഴിഞ്ഞിട്ടില്ലെന്നു പോലീസ് അറിയിച്ചു. സാക്ഷി വിസ്താരം ഇനി ചൊവ്വാഴ്ച തുടരും. അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറാണ് പ്രോസിക്യൂഷനു വേണ്ടി കോടതിയില്‍ ഹാജരായത്.