കൊച്ചി: റബർ ബോര്‍ഡിനെ റബര്‍സ്റ്റാമ്പാക്കി ഈ മേഖലയുടെ നിയന്ത്രണം മുഴുവനും പുതിയ നിയമത്തിലൂടെ വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെയും വ്യവസായികളുടെയും കൈകളിലേയ്ക്ക് എത്തിച്ചേരുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. കേരളത്തിലെ റബര്‍ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന റബര്‍ബോര്‍ഡിന്റെ കര്‍ഷകവിരുദ്ധ സമീപനങ്ങള്‍ക്കുള്ള തിരിച്ചടിയാണിത്.
കേരളത്തില്‍ പരസ്യമായി കര്‍ഷകസ്നേഹം പ്രസംഗിക്കുന്ന റബര്‍ബോര്‍ഡ് കേന്ദ്രസര്‍ക്കാരിന്റെ മുമ്പില്‍ രഹസ്യമായി കര്‍ഷകവിരുദ്ധ സമീപനമാണ് സ്വീകരിച്ചതെന്ന് തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. റബറിനെ കാര്‍ഷികോല്പന്നമാക്കുന്നതില്‍ ഉറച്ചനിലപാട് എടുക്കുന്നതില്‍ ബോര്‍ഡ് പരാജയപ്പെട്ടു. 1994 മുതലുള്ള ബോര്‍ഡിലെ ഉന്നതര്‍ ഇതിനുത്തരവാദികളാണ്. മാറിമാറി കേന്ദ്രം ഭരിച്ച സര്‍ക്കാരുകളുടെ മുമ്പില്‍ ഇക്കാര്യം അവതരിപ്പിച്ച് നടപടിയുണ്ടാക്കുന്നതില്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും പരാജയപ്പെട്ടു.
അധികാരങ്ങള്‍ നിലനില്‍ക്കുമ്പോഴും കര്‍ഷകര്‍ക്ക് റബര്‍ ബോര്‍ഡിലൂടെ എന്തു നേട്ടമുണ്ടായെന്നും കര്‍ഷകര്‍ വിലയിരുത്തണമെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.
കേരളത്തില്‍ പരസ്യമായി കര്‍ഷകസ്നേഹം പ്രസംഗിക്കുന്ന റബര്‍ബോര്‍ഡ് കേന്ദ്രസര്‍ക്കാരിന്റെ മുമ്പില്‍ രഹസ്യമായി കര്‍ഷകവിരുദ്ധ സമീപനമാണ് സ്വീകരിച്ചതെന്ന് തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. റബറിനെ കാര്‍ഷികോല്പന്നമാക്കുന്നതില്‍ ഉറച്ചനിലപാട് എടുക്കുന്നതില്‍ ബോര്‍ഡ് പരാജയപ്പെട്ടു. 1994 മുതലുള്ള ബോര്‍ഡിലെ ഉന്നതര്‍ ഇതിനുത്തരവാദികളാണ്. മാറിമാറി കേന്ദ്രം ഭരിച്ച സര്‍ക്കാരുകളുടെ മുമ്പില്‍ ഇക്കാര്യം അവതരിപ്പിച്ച് നടപടിയുണ്ടാക്കുന്നതില്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും പരാജയപ്പെട്ടു.
അധികാരങ്ങള്‍ നിലനില്‍ക്കുമ്പോഴും കര്‍ഷകര്‍ക്ക് റബര്‍ ബോര്‍ഡിലൂടെ എന്തു നേട്ടമുണ്ടായെന്നും കര്‍ഷകര്‍ വിലയിരുത്തണമെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.