കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിനും മറ്റ് അഞ്ചു പ്രതികള്‍ക്കുമെതിരേ ഗുരുതര വകുപ്പുകൂടി ചുമത്തി ക്രൈംബ്രാഞ്ച്. കൊലപാതകം ലക്ഷ്യംവച്ചുള്ള ഗൂഢാലോചന നടത്തിയെന്ന വകുപ്പാണ് കൂടുതലായി ചുമത്തിയത്.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എസ്പി എം.പി. മോഹന ചന്ദ്രന് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കി.
എഫ്ഐആറിൽ ഗൂഢാലോചന, കുറ്റകൃത്യത്തിനുള്ള പ്രേരണ, വധശിക്ഷ വരെ കിട്ടാവുന്ന ഒരു കുറ്റത്തിന്റെ പദ്ധതി അറിഞ്ഞിട്ടും പുറത്തുപറയാതെ മറച്ചുവയ്ക്കുക എന്നിങ്ങനെയുള്ള വകുപ്പുകളാണ് ചേര്‍ത്തിരുന്നത്.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗസ്ഥന്റെ മൊഴിയെടുത്തപ്പോൾ കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നതായി തിരിച്ചറിഞ്ഞതിനാലാണ് പുതിയ വകുപ്പു കൂടി ചേർത്ത് അന്വേഷണം നടത്തുന്നതെന്ന് എസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ 2017 നവംബര്‍ 15ന് രാത്രി ദിലീപിന്റെ ആലുവയിലെ വീട്ടില്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഉദ്യോഗസ്ഥരായ ബി. സന്ധ്യ, മുന്‍ എറണാകുളം റൂറല്‍ എസ്പിയും ഇപ്പോള്‍ ഐജിയുമായ എ.വി. ജോര്‍ജ്, എസ്പി സുദര്ശന്, സോജന്, ബൈജു പൗലോസ് എന്നീ അഞ്ച് പേര് അനുഭവിക്കാന്‍ പോവുകയാണെന്നും തന്റെ ദേഹത്ത് കൈവച്ച ഉദ്യോഗസ്ഥന്റെ കൈ വെട്ടണമെന്നും തുടങ്ങിയ പരാമര്‍ശങ്ങള്‍ ദിലീപ് നടത്തിയതായും എഫ്ഐആറില്‍ പറയുന്നു.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എസ്പി എം.പി. മോഹന ചന്ദ്രന് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കി.
എഫ്ഐആറിൽ ഗൂഢാലോചന, കുറ്റകൃത്യത്തിനുള്ള പ്രേരണ, വധശിക്ഷ വരെ കിട്ടാവുന്ന ഒരു കുറ്റത്തിന്റെ പദ്ധതി അറിഞ്ഞിട്ടും പുറത്തുപറയാതെ മറച്ചുവയ്ക്കുക എന്നിങ്ങനെയുള്ള വകുപ്പുകളാണ് ചേര്‍ത്തിരുന്നത്.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗസ്ഥന്റെ മൊഴിയെടുത്തപ്പോൾ കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നതായി തിരിച്ചറിഞ്ഞതിനാലാണ് പുതിയ വകുപ്പു കൂടി ചേർത്ത് അന്വേഷണം നടത്തുന്നതെന്ന് എസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ 2017 നവംബര്‍ 15ന് രാത്രി ദിലീപിന്റെ ആലുവയിലെ വീട്ടില്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഉദ്യോഗസ്ഥരായ ബി. സന്ധ്യ, മുന്‍ എറണാകുളം റൂറല്‍ എസ്പിയും ഇപ്പോള്‍ ഐജിയുമായ എ.വി. ജോര്‍ജ്, എസ്പി സുദര്ശന്, സോജന്, ബൈജു പൗലോസ് എന്നീ അഞ്ച് പേര് അനുഭവിക്കാന്‍ പോവുകയാണെന്നും തന്റെ ദേഹത്ത് കൈവച്ച ഉദ്യോഗസ്ഥന്റെ കൈ വെട്ടണമെന്നും തുടങ്ങിയ പരാമര്‍ശങ്ങള്‍ ദിലീപ് നടത്തിയതായും എഫ്ഐആറില്‍ പറയുന്നു.