കൊച്ചി: ടിപിആറിന്റെ അടിസ്ഥാനത്തിലുള്ള കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയത് സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നതിനു വേണ്ടിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ടിപിആർ അടിസ്ഥാനമാക്കിയാൽ പാർട്ടി സമ്മേളനങ്ങൾ നടത്താനാവാതെ വരും.
സമ്മേളനം നടക്കുന്ന തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളെ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുത്തിയിട്ടില്ല. നിയന്ത്രണങ്ങൾ ബാധകമല്ലെന്ന രീതിയിൽ പെരുമാറുന്ന സിപിഎം നേതാക്കൾ രോഗം പരത്തി മരണത്തിന്റെ വ്യാപാരികളായി മാറുകയാണെന്നു സതീശൻ കുറ്റപ്പെടുത്തി.
പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു വേണ്ടി മാനദണ്ഡങ്ങള്‍ വളച്ചൊടിച്ചത് അപഹാസ്യമാണ്. ഒരു സംസ്ഥാനത്തും നടക്കാത്ത കാര്യമാണിത്. ആരോഗ്യ സെക്രട്ടറിയും എന്‍ആര്‍എച്ച്എം ഡയറക്ടറും വിദഗ്ധസമിതി ചെയര്‍മാനും എകെജി സെന്ററില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്.
പൊതുപരിപാടികള്‍ നിരോധിച്ച് ഉത്തരവിറക്കിയ കാസര്‍ഗോഡ് കളക്ടറുടെ ഉത്തരവ് സിപിഎം ഇടപെട്ട് പിന്‍വലിച്ചു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ ഉൾപ്പെടെ നിരവധിപ്പേർക്ക് കോവിഡ് ബാധിച്ചിട്ടും ക്വാറന്റൈനിൽ പോകുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
സമ്മേളനം നടക്കുന്ന തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളെ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുത്തിയിട്ടില്ല. നിയന്ത്രണങ്ങൾ ബാധകമല്ലെന്ന രീതിയിൽ പെരുമാറുന്ന സിപിഎം നേതാക്കൾ രോഗം പരത്തി മരണത്തിന്റെ വ്യാപാരികളായി മാറുകയാണെന്നു സതീശൻ കുറ്റപ്പെടുത്തി.
പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു വേണ്ടി മാനദണ്ഡങ്ങള്‍ വളച്ചൊടിച്ചത് അപഹാസ്യമാണ്. ഒരു സംസ്ഥാനത്തും നടക്കാത്ത കാര്യമാണിത്. ആരോഗ്യ സെക്രട്ടറിയും എന്‍ആര്‍എച്ച്എം ഡയറക്ടറും വിദഗ്ധസമിതി ചെയര്‍മാനും എകെജി സെന്ററില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്.
പൊതുപരിപാടികള്‍ നിരോധിച്ച് ഉത്തരവിറക്കിയ കാസര്‍ഗോഡ് കളക്ടറുടെ ഉത്തരവ് സിപിഎം ഇടപെട്ട് പിന്‍വലിച്ചു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ ഉൾപ്പെടെ നിരവധിപ്പേർക്ക് കോവിഡ് ബാധിച്ചിട്ടും ക്വാറന്റൈനിൽ പോകുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.