കുതിരാൻ: ടിപ്പർ ലോറി പിൻഭാഗം ഉയർത്തിവച്ച് പാഞ്ഞു. കുതിരാൻ ഒന്നാം തുരങ്കത്തിനുള്ളിൽ വൻ നാശനഷ്ടം. വ്യാഴാഴ്ച രാത്രി 8.30നു തുരങ്കത്തിന്റെ കിഴക്കുഭാഗത്താണ് ലോറി നാശം വിതച്ചത്. തൃശൂർ ഭാഗത്തേക്കു പോവുകയായിരുന്നു ലോറി.
104 എൽഇഡി ലൈറ്റുകൾ പൂർണമായും തകർന്നു. സുരക്ഷാ കാമറകളും സെൻസറുകളും തകർന്നിട്ടുണ്ട്. ലോറിയുടെ ബക്കറ്റിൽ കൊളുത്തി 90 മീറ്റളോളം ദൂരത്തിൽ കേബിൾ ട്രേ അടക്കം നിലംപൊത്തി. പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഇലക്ട്രിക്കൽ സെക്ഷൻ പ്രോജക്ട് മാനേജർ എം. മനോജ്കുമാർ പറഞ്ഞു.
മറ്റു വാഹനങ്ങൾക്കൊന്നും അപകടം സംഭവിച്ചിട്ടില്ല. രണ്ടാം തുരങ്കം തുറന്നുകൊടുത്തതിനാൽ ഗതാഗതക്കുരുക്കും ഉണ്ടായില്ല. അപകടത്തിനിടയാക്കിയ ടിപ്പർ ലോറിയും ഡ്രൈവറും ഇന്നലെ വൈകുന്നേരത്തോടെ പിടിയിലായി.
ദേശീയപാത നിർമാണ കമ്പനിയായ കെഎംസിക്കുവേണ്ടി ഓടുന്ന ടിപ്പർ ലോറിയാണ് നാശം വിതച്ചത്. വാണിയന്പാറ സ്വദേശി കണ്ടത്തിൽ സജിയുടെയാണ് ലോറി. ചുവന്നമണ്ണ് സ്വദേശി കുന്നുമ്മേൽ ജിനേഷ് (38) ആണ് അപകടത്തിനിടയാക്കിയ ടിപ്പർ ഓടിച്ചിരുന്നത്.
104 എൽഇഡി ലൈറ്റുകൾ പൂർണമായും തകർന്നു. സുരക്ഷാ കാമറകളും സെൻസറുകളും തകർന്നിട്ടുണ്ട്. ലോറിയുടെ ബക്കറ്റിൽ കൊളുത്തി 90 മീറ്റളോളം ദൂരത്തിൽ കേബിൾ ട്രേ അടക്കം നിലംപൊത്തി. പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഇലക്ട്രിക്കൽ സെക്ഷൻ പ്രോജക്ട് മാനേജർ എം. മനോജ്കുമാർ പറഞ്ഞു.
മറ്റു വാഹനങ്ങൾക്കൊന്നും അപകടം സംഭവിച്ചിട്ടില്ല. രണ്ടാം തുരങ്കം തുറന്നുകൊടുത്തതിനാൽ ഗതാഗതക്കുരുക്കും ഉണ്ടായില്ല. അപകടത്തിനിടയാക്കിയ ടിപ്പർ ലോറിയും ഡ്രൈവറും ഇന്നലെ വൈകുന്നേരത്തോടെ പിടിയിലായി.
ദേശീയപാത നിർമാണ കമ്പനിയായ കെഎംസിക്കുവേണ്ടി ഓടുന്ന ടിപ്പർ ലോറിയാണ് നാശം വിതച്ചത്. വാണിയന്പാറ സ്വദേശി കണ്ടത്തിൽ സജിയുടെയാണ് ലോറി. ചുവന്നമണ്ണ് സ്വദേശി കുന്നുമ്മേൽ ജിനേഷ് (38) ആണ് അപകടത്തിനിടയാക്കിയ ടിപ്പർ ഓടിച്ചിരുന്നത്.