തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ അടുത്ത രണ്ടു ഞായറാഴ്ചകളിൽ സന്പൂർണ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. 23, 30 തീയതികളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ.
ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പഠനം ഓണ്‍ലൈൻ മാത്രമാക്കി. 10, 11, 12 ക്ലാസുകളിലും കോളജുകളിലും നേരിട്ടുള്ള ക്ലാസുകൾ തുടരും. ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിക്കുന്പോൾ അധ്യാപകർ സ്കൂളിൽത്തന്നെ ഉണ്ടാകണം.
സ്പെഷൽ സ്കൂളുകൾ അടച്ചിടേണ്ടതില്ല. അവിടെ ക്ലസ്റ്റർ രൂപപ്പെട്ടാൽ മാത്രം അടയ്ക്കും. ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിൽ മൂന്നു കാറ്റഗറിയായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണു തീരുമാനം.
കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന കാറ്റഗറി -സിയിൽ വരുന്ന ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ല.
ബിരുദം ഒന്നും രണ്ടും വർഷം, ബിരുദാനന്തര ബിരുദം ആദ്യ വർഷം, പ്ലസ്വൺ ക്ലാസുകളും ഓൺലൈനായി മാറും. ഈ കാറ്റഗറിയിൽ പെട്ട ജില്ലകൾ നിലവിലില്ല.
സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസിനു താഴെയുള്ള കുട്ടികളുള്ള അമ്മമാർ, കാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലിചെയ്യാൻ അനുമതി നൽകി.
അഞ്ചു ജില്ലകളിൽ പൊതുപരിപാടികൾക്കു വിലക്ക്
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ ബി കാറ്റഗറിയിൽ പെടുന്ന അഞ്ചു ജില്ലകളിൽ സാമൂഹിക- സാംസ്കാരിക- മത- സാമുദായിക- രാഷ്ട്രീയ- പൊതു പരിപാടികൾ പൂർണമായി വിലക്കി. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി പാലക്കാട്, വയനാട് ജില്ലകളിലാണ് ഈ വിലക്ക്.
ഇവിടെ മതപരമായ ആരാധനകൾ ഓണ്‍ലൈൻ ആയി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.
പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ:
കാറ്റഗറി - എ
ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽനിന്ന് (ജനുവരി 1) ഇരട്ടിയാവുകയാണെങ്കിൽ, ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിൽ അവ കാറ്റഗറി എ-യിൽ ഉൾപ്പെടും. നിലവിൽ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകൾ.
നിയന്ത്രണങ്ങൾ
ഈ ജില്ലകളിൽ എല്ലാ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാം.
കാറ്റഗറി - ബി
ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 10 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ, ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽ നിന്ന് (ജനുവരി 1) ഇരട്ടിയാവുകയാണെങ്കിൽ അവ കാറ്റഗറി-ബിയി ൽ ഉൾപ്പെടും. നിലവിൽ തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകൾ.
നിയന്ത്രണങ്ങൾ
1. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾ അനുവദിക്കില്ല.
2. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്.
3. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകൾ മാത്രം.
കാറ്റഗറി - സി
ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ, അവ കാറ്റഗറി -സിയിൽ ഉൾപ്പെടും. നിലവിൽ ഒരു ജില്ലയും ഈ കാറ്റഗറിയിൽ ഇല്ല.
നിയന്ത്രണങ്ങൾ
1. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികൾ അനുവദിക്കില്ല.
2. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്.
3. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രം.
4. സിനിമ തിയറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.
5. ബിരുദ, ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസുകളും, പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇതു ബാധകമല്ല.
ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പഠനം ഓണ്‍ലൈൻ മാത്രമാക്കി. 10, 11, 12 ക്ലാസുകളിലും കോളജുകളിലും നേരിട്ടുള്ള ക്ലാസുകൾ തുടരും. ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിക്കുന്പോൾ അധ്യാപകർ സ്കൂളിൽത്തന്നെ ഉണ്ടാകണം.
സ്പെഷൽ സ്കൂളുകൾ അടച്ചിടേണ്ടതില്ല. അവിടെ ക്ലസ്റ്റർ രൂപപ്പെട്ടാൽ മാത്രം അടയ്ക്കും. ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിൽ മൂന്നു കാറ്റഗറിയായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണു തീരുമാനം.
കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന കാറ്റഗറി -സിയിൽ വരുന്ന ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ല.
ബിരുദം ഒന്നും രണ്ടും വർഷം, ബിരുദാനന്തര ബിരുദം ആദ്യ വർഷം, പ്ലസ്വൺ ക്ലാസുകളും ഓൺലൈനായി മാറും. ഈ കാറ്റഗറിയിൽ പെട്ട ജില്ലകൾ നിലവിലില്ല.
സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസിനു താഴെയുള്ള കുട്ടികളുള്ള അമ്മമാർ, കാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലിചെയ്യാൻ അനുമതി നൽകി.
അഞ്ചു ജില്ലകളിൽ പൊതുപരിപാടികൾക്കു വിലക്ക്
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ ബി കാറ്റഗറിയിൽ പെടുന്ന അഞ്ചു ജില്ലകളിൽ സാമൂഹിക- സാംസ്കാരിക- മത- സാമുദായിക- രാഷ്ട്രീയ- പൊതു പരിപാടികൾ പൂർണമായി വിലക്കി. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി പാലക്കാട്, വയനാട് ജില്ലകളിലാണ് ഈ വിലക്ക്.
ഇവിടെ മതപരമായ ആരാധനകൾ ഓണ്‍ലൈൻ ആയി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.
പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ:
കാറ്റഗറി - എ
ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽനിന്ന് (ജനുവരി 1) ഇരട്ടിയാവുകയാണെങ്കിൽ, ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിൽ അവ കാറ്റഗറി എ-യിൽ ഉൾപ്പെടും. നിലവിൽ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകൾ.
നിയന്ത്രണങ്ങൾ
ഈ ജില്ലകളിൽ എല്ലാ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാം.
കാറ്റഗറി - ബി
ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 10 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ, ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽ നിന്ന് (ജനുവരി 1) ഇരട്ടിയാവുകയാണെങ്കിൽ അവ കാറ്റഗറി-ബിയി ൽ ഉൾപ്പെടും. നിലവിൽ തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകൾ.
നിയന്ത്രണങ്ങൾ
1. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾ അനുവദിക്കില്ല.
2. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്.
3. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകൾ മാത്രം.
കാറ്റഗറി - സി
ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ, അവ കാറ്റഗറി -സിയിൽ ഉൾപ്പെടും. നിലവിൽ ഒരു ജില്ലയും ഈ കാറ്റഗറിയിൽ ഇല്ല.
നിയന്ത്രണങ്ങൾ
1. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികൾ അനുവദിക്കില്ല.
2. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്.
3. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രം.
4. സിനിമ തിയറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.
5. ബിരുദ, ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസുകളും, പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇതു ബാധകമല്ല.