തൊടുപുഴ: ദേവികുളം താലൂക്കിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്യാനുള്ള സർക്കാർ തീരുമാനം ജില്ലയിലെ ഭൂപ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കും. ദേവികുളം മുൻ അഡീഷണൽ തഹസീൽദാരായിരുന്ന എം.ഐ. രവീന്ദ്രൻ അനുവദിച്ച പട്ടയങ്ങളാണ് 1999ൽ അന്നത്തെ റവന്യു മന്ത്രി കെ.ഇ. ഇസ്മയിലാണ് പട്ടയമേളയിലൂടെ വിതരണം ചെയ്തത്.
അന്നു നൽകിയ പട്ടയം റദ്ദുചെയ്ത് വീണ്ടും അപേക്ഷ ക്ഷണിക്കുന്പോൾ സ്ഥലമുടമകൾ കൂടുതൽ നൂലാമാലകളിൽപ്പെടും. 2019 ജൂണ്‍ 18നാണ് റവന്യുമന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗം രവീന്ദ്രൻ പട്ടയം റദ്ദ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ 19നാണ് സർക്കാർ ഒൗദ്യോഗികമായി ഉത്തരവ് പുറപ്പെടുവിച്ചത്.
23 വർഷം മുന്‍പു പട്ടയം നൽകിയ ഭൂമി ഇതിനോടകം പലതവണ കൈമറിഞ്ഞുകഴിഞ്ഞു. കൃഷിക്കായി വിതരണം ചെയ്ത ഭൂമിയിൽ വ്യാപാരസ്ഥാപനങ്ങളും റിസോർട്ടുകളുമടക്കമുള്ള നിർമാണങ്ങളുമുണ്ട്. നിലവിലെ രേഖകളനുസരിച്ച് പട്ടയത്തിനായി വീണ്ടും അപേക്ഷ സമർപ്പിക്കുന്പോൾ പലർക്കും പട്ടയം നൽകാനാവില്ല.
അതേസമയം, സർക്കാർ ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥൻ നിയമപരമായി നൽകിയ പട്ടയം സ്വീകരിക്കുക മാത്രമാണ് ഭൂ ഉടമകൾ ചെയ്തിട്ടുള്ളത്. പതിറ്റാണ്ട ുകൾക്കു ശേഷം പട്ടയ ഉടമകളെ വീണ്ടും ക്രൂശിക്കാൻ ഇപ്പോഴത്തെ തീരുമാനം ഇടയാക്കുമെന്നും ആശങ്കയുണ്ട്. രവീന്ദ്രൻ പട്ടയം റദ്ദാക്കിയ നടപടി ആളുകളെ സമർദത്തിലാക്കാനും പണം പിടുങ്ങാനുള്ള തന്ത്രമാണ് ഇതിനു പിന്നിലുള്ളതന്നെ ആക്ഷേപമാണ് യുഡിഎഫ് ഉയർത്തുന്നത്.
സർക്കാർ നൽകിയ പട്ടയം റദ്ദാക്കുന്നതിനു പകരം ക്രമവത്കരിച്ചു നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നു വേണ്ട തെന്നും ഇപ്പോഴത്തെ സർക്കാർ തീരുമാനം തെറ്റായിപ്പോയെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കണ്‍വീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ പറഞ്ഞു. പട്ടയം റദ്ദാക്കി പുതിയതു നൽകാനുള്ള നീക്കം വൻ അഴിമതിക്കു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ സർക്കാർ തീരുമാനം ജില്ലയിൽ സിപിഎം-സിപിഐ കൊന്പുകോർക്കലിനും കാരണമായിട്ടുണ്ട്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ അനന്തമായി നീണ്ടുപോകുന്നതിനു പിന്നിൽ സിപിഐയുടെ നിലപാടാണെന്ന് സിപിഎം ജില്ലാ സമ്മേളനത്തിൽ എം.എം. മണി നേരത്തേ ആരോപിച്ചിരുന്നു.
ജില്ലയിൽ ഭൂ പ്രശ്നത്തിൽ സിപിഐയും സിപിഎമ്മും ഏതാനും നാളുകളായി രണ്ടു ചേരിയിലാണ്. ഈ തർക്കത്തിന് ആക്കം കൂട്ടുകയാണ് രവീന്ദ്രൻ പട്ടയം റദ്ദുചെയ്തതിലൂടെ ഉണ്ടായിരിക്കുന്നത്.
പട്ടയം റദ്ദാക്കിയ നടപടി ഭൂവുടമകളെ സമ്മർദത്തിലാക്കാനും പണംപിടുങ്ങാനുമുള്ള തന്ത്രമാണെന്ന ആക്ഷേപമാണ് യുഡിഎഫ് ഉയർത്തുന്നത്. ഭൂപ്രശ്നങ്ങളിൽപ്പെട്ട് വർഷങ്ങളായി ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് നിലവിലെ സർക്കാർ തീരുമാനം കൂനിന്മേൽ കുരുവാകുകയാണ്.
ജെയിസ് വാട്ടപ്പിള്ളിൽ
അന്നു നൽകിയ പട്ടയം റദ്ദുചെയ്ത് വീണ്ടും അപേക്ഷ ക്ഷണിക്കുന്പോൾ സ്ഥലമുടമകൾ കൂടുതൽ നൂലാമാലകളിൽപ്പെടും. 2019 ജൂണ്‍ 18നാണ് റവന്യുമന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗം രവീന്ദ്രൻ പട്ടയം റദ്ദ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ 19നാണ് സർക്കാർ ഒൗദ്യോഗികമായി ഉത്തരവ് പുറപ്പെടുവിച്ചത്.
23 വർഷം മുന്‍പു പട്ടയം നൽകിയ ഭൂമി ഇതിനോടകം പലതവണ കൈമറിഞ്ഞുകഴിഞ്ഞു. കൃഷിക്കായി വിതരണം ചെയ്ത ഭൂമിയിൽ വ്യാപാരസ്ഥാപനങ്ങളും റിസോർട്ടുകളുമടക്കമുള്ള നിർമാണങ്ങളുമുണ്ട്. നിലവിലെ രേഖകളനുസരിച്ച് പട്ടയത്തിനായി വീണ്ടും അപേക്ഷ സമർപ്പിക്കുന്പോൾ പലർക്കും പട്ടയം നൽകാനാവില്ല.
അതേസമയം, സർക്കാർ ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥൻ നിയമപരമായി നൽകിയ പട്ടയം സ്വീകരിക്കുക മാത്രമാണ് ഭൂ ഉടമകൾ ചെയ്തിട്ടുള്ളത്. പതിറ്റാണ്ട ുകൾക്കു ശേഷം പട്ടയ ഉടമകളെ വീണ്ടും ക്രൂശിക്കാൻ ഇപ്പോഴത്തെ തീരുമാനം ഇടയാക്കുമെന്നും ആശങ്കയുണ്ട്. രവീന്ദ്രൻ പട്ടയം റദ്ദാക്കിയ നടപടി ആളുകളെ സമർദത്തിലാക്കാനും പണം പിടുങ്ങാനുള്ള തന്ത്രമാണ് ഇതിനു പിന്നിലുള്ളതന്നെ ആക്ഷേപമാണ് യുഡിഎഫ് ഉയർത്തുന്നത്.
സർക്കാർ നൽകിയ പട്ടയം റദ്ദാക്കുന്നതിനു പകരം ക്രമവത്കരിച്ചു നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നു വേണ്ട തെന്നും ഇപ്പോഴത്തെ സർക്കാർ തീരുമാനം തെറ്റായിപ്പോയെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കണ്‍വീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ പറഞ്ഞു. പട്ടയം റദ്ദാക്കി പുതിയതു നൽകാനുള്ള നീക്കം വൻ അഴിമതിക്കു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ സർക്കാർ തീരുമാനം ജില്ലയിൽ സിപിഎം-സിപിഐ കൊന്പുകോർക്കലിനും കാരണമായിട്ടുണ്ട്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ അനന്തമായി നീണ്ടുപോകുന്നതിനു പിന്നിൽ സിപിഐയുടെ നിലപാടാണെന്ന് സിപിഎം ജില്ലാ സമ്മേളനത്തിൽ എം.എം. മണി നേരത്തേ ആരോപിച്ചിരുന്നു.
ജില്ലയിൽ ഭൂ പ്രശ്നത്തിൽ സിപിഐയും സിപിഎമ്മും ഏതാനും നാളുകളായി രണ്ടു ചേരിയിലാണ്. ഈ തർക്കത്തിന് ആക്കം കൂട്ടുകയാണ് രവീന്ദ്രൻ പട്ടയം റദ്ദുചെയ്തതിലൂടെ ഉണ്ടായിരിക്കുന്നത്.
പട്ടയം റദ്ദാക്കിയ നടപടി ഭൂവുടമകളെ സമ്മർദത്തിലാക്കാനും പണംപിടുങ്ങാനുമുള്ള തന്ത്രമാണെന്ന ആക്ഷേപമാണ് യുഡിഎഫ് ഉയർത്തുന്നത്. ഭൂപ്രശ്നങ്ങളിൽപ്പെട്ട് വർഷങ്ങളായി ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് നിലവിലെ സർക്കാർ തീരുമാനം കൂനിന്മേൽ കുരുവാകുകയാണ്.
ജെയിസ് വാട്ടപ്പിള്ളിൽ