കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന് ദിലീപിനെതിരേയുള്ള തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചു.
തുടരന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പൂര്‍ണ റിപ്പോര്‍ട്ട് കൈമാറാനുള്ള സാഹചര്യമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ഡിജിറ്റല്‍ തെളിവുകള്‍ കോടതിക്ക് കൈമാറണമെന്നുമുള്ള ദിലീപിന്റെ അഭിഭാഷകന്റെ ആവശ്യത്തെ പ്രോസിക്യൂഷന് എതിര്‍ത്തു.
ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമം കാണിക്കാനിടയുണ്ടെന്ന പ്രതിഭാഗം വാദവും പ്രോസിക്യൂഷന് തള്ളി. കൃത്രിമം കാണിക്കാനുള്ള സാഹചര്യമില്ലെന്നും ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളെല്ലാം സുരക്ഷിതമാണെന്നും പ്രോസിക്യൂഷന് പറഞ്ഞു.
കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ രണ്ട് ഹര്‍ജികള്‍ 25ന് പരിഗണിക്കാനായി മാറ്റി. നടിയെ ആക്രമിച്ച കേസില്‍ അഞ്ച് സാക്ഷികളെ നാളെമുതല്‍ വിസ്തരിക്കും. കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി), വിജേഷ് എന്നിവരുടെ ജാമ്യാപേക്ഷ വിചാരണക്കോടതി വീണ്ടും തള്ളി.
അന്വേഷണസംഘം പള്‍സര്‍ സുനിയെ ജയിലില്‍ ചോദ്യം ചെയ്യുന്നതിന് വിചാരണക്കോടതിയില്‍ അനുമതി തേടി നല്കിയ ഹർജി ഉത്തരവ് പറയാനായി മാറ്റി. തന്നെ ചോദ്യംചെയ്യുന്നത് അഭിഭാഷകന്റെ സാന്നിധ്യത്തില്‍ വേണമെന്ന് സുനില്‍ ആവശ്യപ്പെട്ടു. കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സുനില്‍കുമാര്‍ ഹാജരായി.
തുടരന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പൂര്‍ണ റിപ്പോര്‍ട്ട് കൈമാറാനുള്ള സാഹചര്യമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ഡിജിറ്റല്‍ തെളിവുകള്‍ കോടതിക്ക് കൈമാറണമെന്നുമുള്ള ദിലീപിന്റെ അഭിഭാഷകന്റെ ആവശ്യത്തെ പ്രോസിക്യൂഷന് എതിര്‍ത്തു.
ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമം കാണിക്കാനിടയുണ്ടെന്ന പ്രതിഭാഗം വാദവും പ്രോസിക്യൂഷന് തള്ളി. കൃത്രിമം കാണിക്കാനുള്ള സാഹചര്യമില്ലെന്നും ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളെല്ലാം സുരക്ഷിതമാണെന്നും പ്രോസിക്യൂഷന് പറഞ്ഞു.
കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ രണ്ട് ഹര്‍ജികള്‍ 25ന് പരിഗണിക്കാനായി മാറ്റി. നടിയെ ആക്രമിച്ച കേസില്‍ അഞ്ച് സാക്ഷികളെ നാളെമുതല്‍ വിസ്തരിക്കും. കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി), വിജേഷ് എന്നിവരുടെ ജാമ്യാപേക്ഷ വിചാരണക്കോടതി വീണ്ടും തള്ളി.
അന്വേഷണസംഘം പള്‍സര്‍ സുനിയെ ജയിലില്‍ ചോദ്യം ചെയ്യുന്നതിന് വിചാരണക്കോടതിയില്‍ അനുമതി തേടി നല്കിയ ഹർജി ഉത്തരവ് പറയാനായി മാറ്റി. തന്നെ ചോദ്യംചെയ്യുന്നത് അഭിഭാഷകന്റെ സാന്നിധ്യത്തില്‍ വേണമെന്ന് സുനില്‍ ആവശ്യപ്പെട്ടു. കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സുനില്‍കുമാര്‍ ഹാജരായി.