തൃശൂർ: കോവിഡ് മരണത്തിനു നഷ്ടപരിഹാരം ലഭിക്കാനുള്ള അപേക്ഷ കേരളത്തിൽ കുറയുന്നതിനു പിന്നിൽ സംസ്ഥാന ആരോഗ്യവകുപ്പിന്റെ പിടിവാശിയും അപേക്ഷ സമർപ്പിക്കാനുള്ള നൂലാമാലകളും.
നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളുടെ എണ്ണം കുറഞ്ഞത് എന്തുകൊണ്ടാണെന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി കേരളത്തോടു ചോദിച്ചിരുന്നു. കേരളത്തിൽ 49,300 മരണങ്ങൾ ഉണ്ടായിട്ടും 27,274 അപേക്ഷകൾ മാത്രമാണു ലഭിച്ചിട്ടുള്ളത്. ഇതാണ് സുപ്രീംകോടതിയുടെ ചോദ്യത്തിനു കാരണമായത്. എന്നാൽ, മരിച്ചവരുടെ ബന്ധുക്കൾ അപേക്ഷിക്കാത്തതാണു കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത ഒട്ടേറെപ്പേർ ഇപ്പോഴുമുണ്ട്. രണ്ടും മൂന്നും ഘട്ടമായി ഓണ്‍ലൈനിൽ അപേക്ഷ സമർപ്പിച്ചാൽ മാത്രമേ കോവിഡ് നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. വളരെ പാവപ്പെട്ടവരും മാതാപിതാക്കൾ നഷ്ടപ്പെട്ടവരും പ്രായമായവരുമൊക്കെ ഓണ്‍ലൈനിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കാതെ കഷ്ടപ്പെടുന്നുണ്ടെന്ന് ആരോഗ്യവകുപ്പിനു ബോധ്യമായിട്ടും ഒരു നടപടിയുമെടുക്കുന്നില്ല.
അപേക്ഷ സമർപ്പിച്ചാൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ എന്ന മറുപടി മാത്രമാണ് ഇവർക്കു ലഭിക്കുന്നത്.
അപേക്ഷ സമർപ്പിക്കുന്നതിന്റെ ഘട്ടങ്ങൾ കുറയ്ക്കുകയും ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കു നേരിട്ട് അപേക്ഷ നല്കാൻ സൗകര്യം ഒരുക്കുകയും ചെയ്താൽ മാത്രമേ പ്രശ്നത്തിനു പരിഹാരമാകൂ. കോവിഡ് മരണസർട്ടിഫിക്കറ്റ് ഉള്ളവർക്കു പോലും ഓണ്‍ലൈൻ അപേക്ഷ പൂർണമായി സമർപ്പിക്കാൻ കഴിയുന്നില്ല.
അപേക്ഷ സമർപ്പിച്ച് നഷ്ടപരിഹാരത്തിനു കാത്തിരിക്കുന്നവർ കിട്ടാത്തതിനാൽ കാര്യമന്വേഷിക്കുമ്പോഴാണ് അപേക്ഷ നിരസിച്ചെന്നു പറയുന്നത്. ആശുപത്രിയുടെ പേര് തെറ്റിപ്പോയെന്ന പേരിൽ ഒരാളുടെ അപേക്ഷ കഴിഞ്ഞദിവസം നിരസിച്ചിരുന്നു. എന്നാൽ ഈ വിവരം അപേക്ഷകൻ അറിഞ്ഞില്ല.
നഷ്ടപരിഹാരം ലഭിക്കാത്തതിന്റെ കാര്യമന്വേഷിച്ചപ്പോഴാണ് അപേക്ഷ നിരസിച്ച വിവരമറിയുന്നത്. വീണ്ടും ഓണ്‍ലൈനിൽ പുതിയ അപേക്ഷ സമർപ്പിക്കേണ്ടിവന്നു. നിരവധിയാളുകളുടെ അപേക്ഷകളാണ് നിസാര കാര്യങ്ങൾ പറഞ്ഞ് നിരസിച്ചിട്ടുള്ളതെന്നു പരാതിയുണ്ട്.
മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്തി, അപേക്ഷ വാങ്ങാനുള്ള നടപടികൾ ഉദ്യോഗസ്ഥർതന്നെ ചെയ്യണമെന്ന സുപ്രീംകോടതിയുടെ നിർദേശം ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് ആശ്വാസമായിരിക്കുകയാണ്.
നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളുടെ എണ്ണം കുറഞ്ഞത് എന്തുകൊണ്ടാണെന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി കേരളത്തോടു ചോദിച്ചിരുന്നു. കേരളത്തിൽ 49,300 മരണങ്ങൾ ഉണ്ടായിട്ടും 27,274 അപേക്ഷകൾ മാത്രമാണു ലഭിച്ചിട്ടുള്ളത്. ഇതാണ് സുപ്രീംകോടതിയുടെ ചോദ്യത്തിനു കാരണമായത്. എന്നാൽ, മരിച്ചവരുടെ ബന്ധുക്കൾ അപേക്ഷിക്കാത്തതാണു കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത ഒട്ടേറെപ്പേർ ഇപ്പോഴുമുണ്ട്. രണ്ടും മൂന്നും ഘട്ടമായി ഓണ്‍ലൈനിൽ അപേക്ഷ സമർപ്പിച്ചാൽ മാത്രമേ കോവിഡ് നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. വളരെ പാവപ്പെട്ടവരും മാതാപിതാക്കൾ നഷ്ടപ്പെട്ടവരും പ്രായമായവരുമൊക്കെ ഓണ്‍ലൈനിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കാതെ കഷ്ടപ്പെടുന്നുണ്ടെന്ന് ആരോഗ്യവകുപ്പിനു ബോധ്യമായിട്ടും ഒരു നടപടിയുമെടുക്കുന്നില്ല.
അപേക്ഷ സമർപ്പിച്ചാൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ എന്ന മറുപടി മാത്രമാണ് ഇവർക്കു ലഭിക്കുന്നത്.
അപേക്ഷ സമർപ്പിക്കുന്നതിന്റെ ഘട്ടങ്ങൾ കുറയ്ക്കുകയും ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കു നേരിട്ട് അപേക്ഷ നല്കാൻ സൗകര്യം ഒരുക്കുകയും ചെയ്താൽ മാത്രമേ പ്രശ്നത്തിനു പരിഹാരമാകൂ. കോവിഡ് മരണസർട്ടിഫിക്കറ്റ് ഉള്ളവർക്കു പോലും ഓണ്‍ലൈൻ അപേക്ഷ പൂർണമായി സമർപ്പിക്കാൻ കഴിയുന്നില്ല.
അപേക്ഷ സമർപ്പിച്ച് നഷ്ടപരിഹാരത്തിനു കാത്തിരിക്കുന്നവർ കിട്ടാത്തതിനാൽ കാര്യമന്വേഷിക്കുമ്പോഴാണ് അപേക്ഷ നിരസിച്ചെന്നു പറയുന്നത്. ആശുപത്രിയുടെ പേര് തെറ്റിപ്പോയെന്ന പേരിൽ ഒരാളുടെ അപേക്ഷ കഴിഞ്ഞദിവസം നിരസിച്ചിരുന്നു. എന്നാൽ ഈ വിവരം അപേക്ഷകൻ അറിഞ്ഞില്ല.
നഷ്ടപരിഹാരം ലഭിക്കാത്തതിന്റെ കാര്യമന്വേഷിച്ചപ്പോഴാണ് അപേക്ഷ നിരസിച്ച വിവരമറിയുന്നത്. വീണ്ടും ഓണ്‍ലൈനിൽ പുതിയ അപേക്ഷ സമർപ്പിക്കേണ്ടിവന്നു. നിരവധിയാളുകളുടെ അപേക്ഷകളാണ് നിസാര കാര്യങ്ങൾ പറഞ്ഞ് നിരസിച്ചിട്ടുള്ളതെന്നു പരാതിയുണ്ട്.
മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്തി, അപേക്ഷ വാങ്ങാനുള്ള നടപടികൾ ഉദ്യോഗസ്ഥർതന്നെ ചെയ്യണമെന്ന സുപ്രീംകോടതിയുടെ നിർദേശം ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് ആശ്വാസമായിരിക്കുകയാണ്.