തിരുവനന്തപുരം: വിവാദമായ മൂന്നാറിലെ രവീന്ദ്രൻപട്ടയങ്ങൾ റദ്ദാക്കുന്നു. ഇതിനായി റവന്യൂ വകുപ്പ് ഉത്തരവിറക്കി. 45 ദിവസത്തിനുള്ളിൽ റദ്ദാക്കുന്നതിനാണ് തീരുമാനം.
നാലു വർഷം നീണ്ട പരിശോധനകൾക്കു ശേഷമാണ് 530 അനധികൃത പട്ടയങ്ങൾ റദ്ദാക്കുന്നതിനു തീരുമാനിച്ചത്. അതേസമയം അർഹതയുള്ളവർക്ക് വീണ്ടും പട്ടയത്തിന് അപേക്ഷ നൽകാം.
ദേവികുളം അഡീഷണൽ തഹസിൽദാർ ആയിരുന്ന എം.ഐ.രവീന്ദ്രൻ ഇ.കെ.നായനാർ സർക്കാരിന്റെ കാലത്ത് 1999-ൽ മൂന്നാറിൽ അനുവദിച്ച 530 പട്ടയങ്ങളാണ് റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിലൂടെ റദ്ദാക്കുന്നത്.
നാലു വർഷം നീണ്ട പരിശോധനകൾക്കു ശേഷമാണ് 530 അനധികൃത പട്ടയങ്ങൾ റദ്ദാക്കുന്നതിനു തീരുമാനിച്ചത്. അതേസമയം അർഹതയുള്ളവർക്ക് വീണ്ടും പട്ടയത്തിന് അപേക്ഷ നൽകാം.
ദേവികുളം അഡീഷണൽ തഹസിൽദാർ ആയിരുന്ന എം.ഐ.രവീന്ദ്രൻ ഇ.കെ.നായനാർ സർക്കാരിന്റെ കാലത്ത് 1999-ൽ മൂന്നാറിൽ അനുവദിച്ച 530 പട്ടയങ്ങളാണ് റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിലൂടെ റദ്ദാക്കുന്നത്.