+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്‌കാരവും സത്യസന്ധതയുമുള്ള പോലീസാണ് വേണ്ടത്: ഹൈക്കോടതി

കൊച്ചി: തെറ്റു ചെയ്താല്‍ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നു വന്നാല്‍ പോലീസുകാർ നേരെയാകുമെന്നു ഹൈക്കോടതി. സംസ്‌കാരവും സ
സംസ്‌കാരവും സത്യസന്ധതയുമുള്ള പോലീസാണ് വേണ്ടത്: ഹൈക്കോടതി
കൊച്ചി: തെറ്റു ചെയ്താല്‍ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നു വന്നാല്‍ പോലീസുകാർ നേരെയാകുമെന്നു ഹൈക്കോടതി. സംസ്‌കാരവും സത്യസന്ധതയും ഉത്തരവാദിത്തവുമുള്ള ആധുനിക പോലീസിനെയാണ് സമൂഹത്തിന് ആവശ്യമെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു.

ഡല്‍ഹി സ്വദേശിനിയുടെ പെണ്‍മക്കളെ കാണാതായ സംഭവത്തില്‍ ഇവരുടെ ആണ്‍മക്കളെ പീഡനക്കേസില്‍ കുടുക്കാതിരിക്കാന്‍ പോലീസ് അഞ്ചു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന മാധ്യമവാര്‍ത്തയെത്തുടര്‍ന്ന് സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ നിരീക്ഷണം.

കേസില്‍ വിജിലന്‍സ് ഡയറക്ടറെ കക്ഷിചേര്‍ത്ത സിംഗിള്‍ ബെഞ്ച് പോലീസുകാര്‍ പണം വാങ്ങിയ സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്തി ഫെബ്രുവരി 11നകം റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ നല്‍കാനും നിര്‍ദേശിച്ചു.

അഞ്ചുലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്ന അമ്മയുടെ മൊഴിയല്ലാതെ മറ്റു തെളിവുകള്‍ ഇല്ലെന്ന് അഡി. പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഇത്തരം സംഭവങ്ങളില്‍ സിസി ടിവി തെളിവുകള്‍ ഉണ്ടാവുമോയെന്ന് ചോദിച്ച സിംഗിള്‍ ബെഞ്ച് പരാതിക്കാരിയെ അവിശ്വസിക്കണമെന്ന് എങ്ങനെ പറയാനാവുമെന്നും ആരാഞ്ഞു.

കൊച്ചിയില്‍ ചെരിപ്പുവ്യാപാരം നടത്തുന്ന ഡല്‍ഹി സ്വദേശിനിയുടെ രണ്ടു പെണ്‍മക്കളെ കാണാതായെന്ന പരാതിയെത്തുട ർന്ന്‍ ഇവരെ ഡല്‍ഹിയില്‍നിന്നു പോലീസ് കണ്ടെത്തിയിരുന്നു. മൂത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡല്‍ഹി സ്വദേശിയെ അറസ്റ്റും ചെയ്തു. ഇതിനുള്ള യാത്രച്ചെലവും മറ്റും പരാതിക്കാരില്‍നിന്നു പോലീസ് ഈടാക്കി. തന്നെ സഹോദരന്മാര്‍ പീഡിപ്പിച്ചെന്ന മൂത്ത പെണ്‍കുട്ടിയുടെ മൊഴിയില്‍ അവരെയും അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ആണ്‍മക്കളെ പീഡനക്കേസില്‍നിന്നു രക്ഷിക്കാന്‍ പോലീസ് കൈക്കൂലി ആവശ്യപ്പെട്ടത്.

ഹൈക്കോടതി നിർദേശത്തെ ത്തുടർന്നു പോലീസ് കമ്മീഷണർ നടത്തിയ അന്വേഷണത്തിൽ പരാതിക്കാരില്‍നിന്നു പോലീസുകാര്‍ 17,000 രൂപ ചെലവിനത്തില്‍ വാങ്ങിയെന്ന് വ്യക്തമായിരുന്നു. ഇതിനാല്‍ കുറ്റക്കാര്‍ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം നടപടി സാധ്യമാണെന്ന് കേസില്‍ അമിക്കസ് ക്യൂറിയായി നിയോഗിച്ച അഡ്വ. എസ്. രാജീവ് വ്യക്തമാക്കി. തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടറെ കക്ഷിചേര്‍ത്ത് റിപ്പോര്‍ട്ട് തേടിയത്.