കോട്ടയം: കോട്ടയത്തു യുവാവിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പോലീസ് സ്റ്റേഷനു മുന്നിലിട്ട സംഭവത്തിൽ നാലുപേർകൂടി അറസ്റ്റിൽ. കോട്ടയം കീഴുക്കുന്ന് ഉറുന്പേത്ത് ഷാൻ ബാബു(19)വാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ, കാപ്പ ചുമത്തി നാടുകടത്തിയ ശേഷം അപ്പീൽ വാങ്ങി തിരിച്ചെത്തിയ കോതമന ജോമോൻ കെ. ജോസി (40)നെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇയാൾക്കൊപ്പം കൊലപാതകത്തിൽ പങ്കുചേർന്ന നാലുപേരെക്കൂടിയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നു ജില്ലാ പോലീസ് ചീഫ് ഡി. ശില്പ പറഞ്ഞു.
കേസിൽ ഉൾപ്പെട്ട മൂന്നു പ്രതികളുടെയും പേരിൽ മറ്റു കേസുകളുണ്ട്. പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവറുടെ പേരിൽ മറ്റു കേസുകളില്ല. രണ്ടു പ്രതികളുടെ പേരിൽ പോലീസ് കാപ്പ ചുമത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പ്രതികാരമാണ് ഷാനിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നു കേസ് അന്വേഷണത്തിനു നേതൃത്വം നൽകിയ ജില്ലാ പോലീസ് ചീഫ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ ജോമോന്റെ സംഘത്തിൽപ്പെട്ട ഒരാളെ ഷാനിന്റെ സുഹൃത്തായ, ഇപ്പോൾ തൃശൂരിൽ താമസിക്കുന്നയാൾ അവിടേക്കു വിളിച്ചുവരുത്തി മർദിച്ചിരുന്നു. ഇതിന്റെ വീഡിയോ ഫോണിൽ ചിത്രീകരിച്ചു സോഷ്യൽ മീഡിയ വഴി പങ്കുവച്ചു. ഇതു ഷെയർ ചെയ്യപ്പെടുകയും ജോമോനും സംഘത്തിൽപ്പെട്ടവർക്കും നാണക്കേടുണ്ടാവുകയും ചെയ്തു.
ഇതിന്റെ പ്രതികാരം തീർക്കുന്നതിനായി ജോമോനും സംഘവും തൃശൂരിലുള്ള ഇയാളെ കണ്ടെത്താനായി അന്വേഷണം നടത്തിവരികയായിരുന്നു. തൃശൂരിൽ താമസിക്കുന്ന ഇയാളെ കണ്ടെത്തുന്നതിനുവേണ്ടിയാണ് ജോമോനും സുഹൃത്തുക്കളും ചേർന്നു ഷാനിനെ തട്ടികൊണ്ടു പോയതും മർദിച്ചു കൊലപ്പെടുത്തിയതും എന്നാണ് പോലീസ് പറയുന്നത്.
ഞായാറാഴ്ച രാത്രി 9.30നാണ് കീഴുക്കുന്നിലെ വീടിനു സമീപത്തുനിന്നു ഷാനിനെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയത്. പത്തോടെ മാങ്ങാനം ആനത്താനത്തെ ഗ്രൗണ്ടിൽ എത്തിച്ചശേഷം ഷാനിനെ മർദിക്കുകയായിരുന്നു. യാത്രയ്ക്കിടെ ഓട്ടോറിക്ഷയിൽവച്ചും ഷാനിനെ സംഘം മർദിച്ചു. വസ്ത്രങ്ങൾ ഊരിമാറ്റി നഗ്നനാക്കിയാണ് മർദിച്ചത്.
ഓടി രക്ഷപ്പൊടാതിരിക്കാനായിരുന്നിത്. ഷാനിനെ ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിടാൻ തീരുമാനിച്ചതോടെ ജോമോനൊപ്പമുണ്ടായിരുന്ന മറ്റു പ്രതികൾ സ്റ്റേഷനിലേക്കു വരുന്നില്ലെന്നു പറഞ്ഞു മുങ്ങുകയും ചെയ്തു. തുടർന്നു ഷാനിനെ ഓട്ടോറിക്ഷയിൽ കയറ്റി ജോമോൻ നഗരത്തിലേക്ക് എത്തിക്കുകയായിരുന്നു.
പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. കോടതിയിൽ ഹാജരാക്കിയ ജോമോനെ റിമാൻഡ് ചെയ്തു.
സംഭവത്തിൽ, കാപ്പ ചുമത്തി നാടുകടത്തിയ ശേഷം അപ്പീൽ വാങ്ങി തിരിച്ചെത്തിയ കോതമന ജോമോൻ കെ. ജോസി (40)നെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇയാൾക്കൊപ്പം കൊലപാതകത്തിൽ പങ്കുചേർന്ന നാലുപേരെക്കൂടിയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നു ജില്ലാ പോലീസ് ചീഫ് ഡി. ശില്പ പറഞ്ഞു.
കേസിൽ ഉൾപ്പെട്ട മൂന്നു പ്രതികളുടെയും പേരിൽ മറ്റു കേസുകളുണ്ട്. പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവറുടെ പേരിൽ മറ്റു കേസുകളില്ല. രണ്ടു പ്രതികളുടെ പേരിൽ പോലീസ് കാപ്പ ചുമത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പ്രതികാരമാണ് ഷാനിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നു കേസ് അന്വേഷണത്തിനു നേതൃത്വം നൽകിയ ജില്ലാ പോലീസ് ചീഫ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ ജോമോന്റെ സംഘത്തിൽപ്പെട്ട ഒരാളെ ഷാനിന്റെ സുഹൃത്തായ, ഇപ്പോൾ തൃശൂരിൽ താമസിക്കുന്നയാൾ അവിടേക്കു വിളിച്ചുവരുത്തി മർദിച്ചിരുന്നു. ഇതിന്റെ വീഡിയോ ഫോണിൽ ചിത്രീകരിച്ചു സോഷ്യൽ മീഡിയ വഴി പങ്കുവച്ചു. ഇതു ഷെയർ ചെയ്യപ്പെടുകയും ജോമോനും സംഘത്തിൽപ്പെട്ടവർക്കും നാണക്കേടുണ്ടാവുകയും ചെയ്തു.
ഇതിന്റെ പ്രതികാരം തീർക്കുന്നതിനായി ജോമോനും സംഘവും തൃശൂരിലുള്ള ഇയാളെ കണ്ടെത്താനായി അന്വേഷണം നടത്തിവരികയായിരുന്നു. തൃശൂരിൽ താമസിക്കുന്ന ഇയാളെ കണ്ടെത്തുന്നതിനുവേണ്ടിയാണ് ജോമോനും സുഹൃത്തുക്കളും ചേർന്നു ഷാനിനെ തട്ടികൊണ്ടു പോയതും മർദിച്ചു കൊലപ്പെടുത്തിയതും എന്നാണ് പോലീസ് പറയുന്നത്.
ഞായാറാഴ്ച രാത്രി 9.30നാണ് കീഴുക്കുന്നിലെ വീടിനു സമീപത്തുനിന്നു ഷാനിനെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയത്. പത്തോടെ മാങ്ങാനം ആനത്താനത്തെ ഗ്രൗണ്ടിൽ എത്തിച്ചശേഷം ഷാനിനെ മർദിക്കുകയായിരുന്നു. യാത്രയ്ക്കിടെ ഓട്ടോറിക്ഷയിൽവച്ചും ഷാനിനെ സംഘം മർദിച്ചു. വസ്ത്രങ്ങൾ ഊരിമാറ്റി നഗ്നനാക്കിയാണ് മർദിച്ചത്.
ഓടി രക്ഷപ്പൊടാതിരിക്കാനായിരുന്നിത്. ഷാനിനെ ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിടാൻ തീരുമാനിച്ചതോടെ ജോമോനൊപ്പമുണ്ടായിരുന്ന മറ്റു പ്രതികൾ സ്റ്റേഷനിലേക്കു വരുന്നില്ലെന്നു പറഞ്ഞു മുങ്ങുകയും ചെയ്തു. തുടർന്നു ഷാനിനെ ഓട്ടോറിക്ഷയിൽ കയറ്റി ജോമോൻ നഗരത്തിലേക്ക് എത്തിക്കുകയായിരുന്നു.
പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. കോടതിയിൽ ഹാജരാക്കിയ ജോമോനെ റിമാൻഡ് ചെയ്തു.