തൃശൂർ: ലഹരിമരുന്നുമായി തൃശൂർ മെഡിക്കൽ കോളജിലെ ഹൗസ് സർജൻ പോലീസിന്റെ പിടിയിലായി. കോഴിക്കോട് കസബ മലബാർ ഹിൽസ് ജാഫർഖാൻ കോളനിയിൽ അഖിൽ മുഹമ്മദ് ഹുസൈൻ (24) ആണു പിടിയിലായത്.
മെഡിക്കൽ കോളജിനു സമീപം ഇയാൾ താമസിച്ചിരുന്ന സ്വകാര്യ ഹോസ്റ്റൽ മുറിയിൽനിന്ന് നാല് പ്ലാസ്റ്റിക് കവറുകളിലായി മാരക മയക്കുമരുന്നായ എംഡിഎംഎ, എൽഎസ്ഡി, ഹാഷിഷ് ഓയിൽ, ഉപയോഗം കഴിഞ്ഞ കുപ്പികൾ, കഞ്ചാവ് വലിക്കുന്നതിന് ഉപയോഗിക്കുന്ന ഒസിബി പേപ്പറുകൾ എന്നിവ കണ്ടെടുത്തു. കിടക്കയുടെ അടിയിലാണു മയക്കുമരുന്നു സൂക്ഷിച്ചിരുന്നത്. 15 ദിവസം കഴിഞ്ഞാൽ പ്രതിയുടെ ഹൗസ് സർജൻസി പൂർത്തിയാകുമായിരുന്നു.
പ്രതിയെ ചോദ്യം ചെയ്തതിൽ മെഡിക്കൽ കോളജിലെ പതിനഞ്ചോളം ഡോക്ടർമാർ സ്ഥിരമായി വന്ന് ലഹരിപദാർഥങ്ങൾ ഉപയോഗിക്കാറുണ്ടെന്നു വ്യക്തമായി. ഇടനിലക്കാർ മുഖാന്തിരം എത്തുന്ന ലഹരിവസ്തുക്കൾ അഖിൽ മുഹമ്മദ് സഹപാഠികൾക്ക് ഒരു ഡോസിനു 3000 രൂപവച്ച് വിൽക്കാറുണ്ടെന്നും സമ്മതിച്ചു.
ഇയാൾക്കു മയക്കുമരുന്ന് വിറ്റയാളെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. മെഡിക്കൽ കോളജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലിൽ രാത്രി സ്ഥിരമായി ഡോക്ടർമാർ വരുന്നതു ശ്രദ്ധയിൽപ്പെട്ടതോടെയാണു ഷാഡോ പോലീസും മെഡിക്കൽ കോളജ് പോലീസും ചേർന്ന് റെയ്ഡ് നടത്തിയത്.
ഇയാൾക്കൊപ്പം മയക്കുമരുന്ന് വിൽപ്പനയിൽ മറ്റാരെങ്കിലും കൂടെയുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇന്നലെ പുലർച്ചെ പിടികൂടുമ്പോൾ ഇയാളുടെ ഫോണിലേക്കു മയക്കുമരുന്ന് ആവശ്യപ്പെട്ട് കോളുകളും സന്ദേശങ്ങളും വന്നിരുന്നു. ഈ നമ്പറുകളുടെ ഉടമകളെ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ലക്ഷ്യം പ്രഫഷണൽ വിദ്യാർഥികൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്ന വൻ ശൃംഖല തൃശൂരിൽ പ്രവർത്തിക്കുന്നതായി നേരത്തേ പോലീസിനും എക്സൈസിനും സൂചന ലഭിച്ചിരുന്നു.
വിദ്യാർഥികൾ പരീക്ഷക്കാലത്ത് ദീർഘനേരം ഉറക്കമൊഴിച്ച് പഠനം നടത്താനായി സിന്തറ്റിക് ഡ്രഗുകൾ ഉപയോഗിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മെഡിക്കൽ കോളജിലും പരിസരത്തും മയക്കുമരുന്നു വിതരണം ചെയ്യുന്നവരെപ്പറ്റി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
മെഡിക്കൽ കോളജിനു സമീപം ഇയാൾ താമസിച്ചിരുന്ന സ്വകാര്യ ഹോസ്റ്റൽ മുറിയിൽനിന്ന് നാല് പ്ലാസ്റ്റിക് കവറുകളിലായി മാരക മയക്കുമരുന്നായ എംഡിഎംഎ, എൽഎസ്ഡി, ഹാഷിഷ് ഓയിൽ, ഉപയോഗം കഴിഞ്ഞ കുപ്പികൾ, കഞ്ചാവ് വലിക്കുന്നതിന് ഉപയോഗിക്കുന്ന ഒസിബി പേപ്പറുകൾ എന്നിവ കണ്ടെടുത്തു. കിടക്കയുടെ അടിയിലാണു മയക്കുമരുന്നു സൂക്ഷിച്ചിരുന്നത്. 15 ദിവസം കഴിഞ്ഞാൽ പ്രതിയുടെ ഹൗസ് സർജൻസി പൂർത്തിയാകുമായിരുന്നു.
പ്രതിയെ ചോദ്യം ചെയ്തതിൽ മെഡിക്കൽ കോളജിലെ പതിനഞ്ചോളം ഡോക്ടർമാർ സ്ഥിരമായി വന്ന് ലഹരിപദാർഥങ്ങൾ ഉപയോഗിക്കാറുണ്ടെന്നു വ്യക്തമായി. ഇടനിലക്കാർ മുഖാന്തിരം എത്തുന്ന ലഹരിവസ്തുക്കൾ അഖിൽ മുഹമ്മദ് സഹപാഠികൾക്ക് ഒരു ഡോസിനു 3000 രൂപവച്ച് വിൽക്കാറുണ്ടെന്നും സമ്മതിച്ചു.
ഇയാൾക്കു മയക്കുമരുന്ന് വിറ്റയാളെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. മെഡിക്കൽ കോളജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലിൽ രാത്രി സ്ഥിരമായി ഡോക്ടർമാർ വരുന്നതു ശ്രദ്ധയിൽപ്പെട്ടതോടെയാണു ഷാഡോ പോലീസും മെഡിക്കൽ കോളജ് പോലീസും ചേർന്ന് റെയ്ഡ് നടത്തിയത്.
ഇയാൾക്കൊപ്പം മയക്കുമരുന്ന് വിൽപ്പനയിൽ മറ്റാരെങ്കിലും കൂടെയുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇന്നലെ പുലർച്ചെ പിടികൂടുമ്പോൾ ഇയാളുടെ ഫോണിലേക്കു മയക്കുമരുന്ന് ആവശ്യപ്പെട്ട് കോളുകളും സന്ദേശങ്ങളും വന്നിരുന്നു. ഈ നമ്പറുകളുടെ ഉടമകളെ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ലക്ഷ്യം പ്രഫഷണൽ വിദ്യാർഥികൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്ന വൻ ശൃംഖല തൃശൂരിൽ പ്രവർത്തിക്കുന്നതായി നേരത്തേ പോലീസിനും എക്സൈസിനും സൂചന ലഭിച്ചിരുന്നു.
വിദ്യാർഥികൾ പരീക്ഷക്കാലത്ത് ദീർഘനേരം ഉറക്കമൊഴിച്ച് പഠനം നടത്താനായി സിന്തറ്റിക് ഡ്രഗുകൾ ഉപയോഗിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മെഡിക്കൽ കോളജിലും പരിസരത്തും മയക്കുമരുന്നു വിതരണം ചെയ്യുന്നവരെപ്പറ്റി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.