കണ്ണൂർ: ദേശീയതലത്തിലും സംസ്ഥാനതലത്തിലും കോൺഗ്രസ് ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട നേതാക്കളെ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഒതുക്കിവച്ചിരിക്കുകയാണെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസിന്റെ ദേശീയ നേതാവ് രാഹുൽഗാന്ധി തന്നെ പറഞ്ഞത് ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നാണ്. രാഹുൽ ഗാന്ധിയുടെ നിലപാടിനെ എന്തുകൊണ്ട് കോൺഗ്രസ് നേതാക്കൾ എതിർക്കുന്നില്ല. രാഹുൽ ഗാന്ധിയുടേത് ബിജെപിക്ക് അനുകൂലമായ നിലപാടാണ്. ഇതാണ് ഏറ്റവും വലിയ വർഗീയതയെന്നും കോടിയേരി പറഞ്ഞു.
കേരളത്തിൽ മതേതരത്വം കാത്തുസൂക്ഷിക്കാനെന്ന പേരിൽ കോൺഗ്രസിൽ എല്ലാക്കാലത്തും വ്യത്യസ്ത മതവിഭാഗങ്ങളിൽനിന്നുള്ള നേതൃനിരയാണുണ്ടായിരുന്നത്. ഇപ്പോൾ കോൺഗ്രസിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നിലനിൽപ്പില്ലാത്ത സ്ഥിതിയാണുള്ളത്.
മതപരമായ സംവരണം രാഷ്ട്രീയപാർട്ടികളിൽ വേണമെന്നു പറഞ്ഞിട്ടില്ല. ഇടതുപക്ഷം എപ്പോഴും മതേതരത്വം കാത്തുസൂക്ഷിക്കുന്നുവെന്നും കോടിയേരി പറഞ്ഞു. കേരളത്തിൽ ക്രമസമാധാന തകർച്ചയില്ല. പോലീസ് പരാജയമാണെന്നത് പ്രചാരണം മാത്രമാണ്.
കോട്ടയത്തേത് കഞ്ചാവ്-മയക്കുമരുന്ന് സംഭവമാണ്. ഗുണ്ട-മാഫിയവാഴ്ച ഒരുതരത്തിലും അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.
കോൺഗ്രസിന്റെ ദേശീയ നേതാവ് രാഹുൽഗാന്ധി തന്നെ പറഞ്ഞത് ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നാണ്. രാഹുൽ ഗാന്ധിയുടെ നിലപാടിനെ എന്തുകൊണ്ട് കോൺഗ്രസ് നേതാക്കൾ എതിർക്കുന്നില്ല. രാഹുൽ ഗാന്ധിയുടേത് ബിജെപിക്ക് അനുകൂലമായ നിലപാടാണ്. ഇതാണ് ഏറ്റവും വലിയ വർഗീയതയെന്നും കോടിയേരി പറഞ്ഞു.
കേരളത്തിൽ മതേതരത്വം കാത്തുസൂക്ഷിക്കാനെന്ന പേരിൽ കോൺഗ്രസിൽ എല്ലാക്കാലത്തും വ്യത്യസ്ത മതവിഭാഗങ്ങളിൽനിന്നുള്ള നേതൃനിരയാണുണ്ടായിരുന്നത്. ഇപ്പോൾ കോൺഗ്രസിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നിലനിൽപ്പില്ലാത്ത സ്ഥിതിയാണുള്ളത്.
മതപരമായ സംവരണം രാഷ്ട്രീയപാർട്ടികളിൽ വേണമെന്നു പറഞ്ഞിട്ടില്ല. ഇടതുപക്ഷം എപ്പോഴും മതേതരത്വം കാത്തുസൂക്ഷിക്കുന്നുവെന്നും കോടിയേരി പറഞ്ഞു. കേരളത്തിൽ ക്രമസമാധാന തകർച്ചയില്ല. പോലീസ് പരാജയമാണെന്നത് പ്രചാരണം മാത്രമാണ്.
കോട്ടയത്തേത് കഞ്ചാവ്-മയക്കുമരുന്ന് സംഭവമാണ്. ഗുണ്ട-മാഫിയവാഴ്ച ഒരുതരത്തിലും അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.