കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹരുൺ ആർ. റഷീദ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവായി.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്തുകൾ നൽകിയത് സ്വജനപക്ഷപാതവും അഴിമതിയും അധികാര ദുർവിനിയോഗവുമാണെന്നും ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും ശിപാർശ ചെയ്ത മന്ത്രിക്ക് തത്സ്ഥാനത്ത് തുടരുവാൻ അവകാശമില്ലെന്നും കാണിച്ച് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഫയൽ ചെയ്ത പരാതിയിലാണ് ലോകായുക്ത നടപടി.
സർവകലാശാലാ നിയമപ്രകാരം ചാൻസലർകൂടിയായ ഗവർണർ വി സി നിയമനത്തിന് മുന്നോടിയായി മൂന്നംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ച് അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇതിനിടയിൽ മന്ത്രിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ സെർച്ച് കമ്മിറ്റി പിൻവലിച്ച് ഡോ. ഗോപിനാഥ് രവീന്ദ്രന് ചട്ടവിരുദ്ധമായി പുനർനിയമനം നൽകിയെന്നാണ് ചെന്നിത്തലയുടെ പരാതി.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്തുകൾ നൽകിയത് സ്വജനപക്ഷപാതവും അഴിമതിയും അധികാര ദുർവിനിയോഗവുമാണെന്നും ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും ശിപാർശ ചെയ്ത മന്ത്രിക്ക് തത്സ്ഥാനത്ത് തുടരുവാൻ അവകാശമില്ലെന്നും കാണിച്ച് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഫയൽ ചെയ്ത പരാതിയിലാണ് ലോകായുക്ത നടപടി.
സർവകലാശാലാ നിയമപ്രകാരം ചാൻസലർകൂടിയായ ഗവർണർ വി സി നിയമനത്തിന് മുന്നോടിയായി മൂന്നംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ച് അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇതിനിടയിൽ മന്ത്രിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ സെർച്ച് കമ്മിറ്റി പിൻവലിച്ച് ഡോ. ഗോപിനാഥ് രവീന്ദ്രന് ചട്ടവിരുദ്ധമായി പുനർനിയമനം നൽകിയെന്നാണ് ചെന്നിത്തലയുടെ പരാതി.