കൊച്ചി: ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് അജ്ഞാതനായ വിഐപിയെ ശബ്ദസാമ്പിള്‍ പരിശോധനയിലൂടെ സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആറാം പ്രതിയായ വിഐപി, നടന് ദിലീപിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആലുവ സ്വദേശി ശരത് ജി. നായരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഉറപ്പിച്ചു.
ദിലീപിനെതിരേ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്ന സംവിധായകന് ബാലചന്ദ്രകുമാര്‍ ശരത്തിന്റെ ചിത്രം കണ്ടു സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ശബ്ദപരിശോധന. ഗൂഢാലോചന നടന്നുവെന്നു പറയുന്ന ദിവസം ദിലീപിന്റെ വീട്ടിൽ ശരത്ത് എന്നയാൾ ഉണ്ടായിരുന്നുവെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. അന്നു വീട്ടിലുണ്ടായിരുന്ന ദിലീപിന്റെ ബന്ധുവിന്റെ കുട്ടി "ശരത് അങ്കിള്‍' വന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞെന്നും മൊഴിയിൽ സൂചിപ്പിച്ചിരുന്നു.
ഒരു മാഡം പറഞ്ഞിട്ടാണ് താന്‍ അകത്തായതെന്നു ദിലീപ് പറഞ്ഞതായും സംവിധായകന്റെ മൊഴിയിലുണ്ട്. ഈ മാഡത്തെ കണ്ടെത്തുന്നതിനും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ശരത്തുമായി ഫോണില്‍ സംസാരിച്ച് ശബ്ദസാന്പിള് ശേഖരിക്കാൻ ശ്രമിച്ചെങ്കിലും ഇയാള്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങിയതിനാല്‍ സാധിച്ചില്ല. ഒടുവിൽ റിക്കോര്‍ഡ് ചെയ്യപ്പെട്ട ശബ്ദസാന്പിള് പരിശോധിച്ചാണ് ശരത്താണ് വിഐപി എന്ന് അന്വേഷണസംഘം ഉറപ്പിച്ചത്.
നേരത്തെ ചില ചിത്രങ്ങള്‍ കാണിച്ചപ്പോള്‍, ശരത്തിനൊപ്പം ദിലീപിന്റെ മറ്റൊരു ബിസിനസ് പങ്കാളിയായ കോട്ടയം സ്വദേശി മെഹ്ബൂബിന്റെ ചിത്രത്തിലും ബാലചന്ദ്രകുമാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് മെഹ്ബൂബിന്റെ ശബ്ദം പരിശോധിക്കുകയും വിഐപി അയാളല്ലെന്നു ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുകയും ചെയ്തു.
മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശരത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.
ദിലീപിനെതിരേ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്ന സംവിധായകന് ബാലചന്ദ്രകുമാര്‍ ശരത്തിന്റെ ചിത്രം കണ്ടു സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ശബ്ദപരിശോധന. ഗൂഢാലോചന നടന്നുവെന്നു പറയുന്ന ദിവസം ദിലീപിന്റെ വീട്ടിൽ ശരത്ത് എന്നയാൾ ഉണ്ടായിരുന്നുവെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. അന്നു വീട്ടിലുണ്ടായിരുന്ന ദിലീപിന്റെ ബന്ധുവിന്റെ കുട്ടി "ശരത് അങ്കിള്‍' വന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞെന്നും മൊഴിയിൽ സൂചിപ്പിച്ചിരുന്നു.
ഒരു മാഡം പറഞ്ഞിട്ടാണ് താന്‍ അകത്തായതെന്നു ദിലീപ് പറഞ്ഞതായും സംവിധായകന്റെ മൊഴിയിലുണ്ട്. ഈ മാഡത്തെ കണ്ടെത്തുന്നതിനും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ശരത്തുമായി ഫോണില്‍ സംസാരിച്ച് ശബ്ദസാന്പിള് ശേഖരിക്കാൻ ശ്രമിച്ചെങ്കിലും ഇയാള്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങിയതിനാല്‍ സാധിച്ചില്ല. ഒടുവിൽ റിക്കോര്‍ഡ് ചെയ്യപ്പെട്ട ശബ്ദസാന്പിള് പരിശോധിച്ചാണ് ശരത്താണ് വിഐപി എന്ന് അന്വേഷണസംഘം ഉറപ്പിച്ചത്.
നേരത്തെ ചില ചിത്രങ്ങള്‍ കാണിച്ചപ്പോള്‍, ശരത്തിനൊപ്പം ദിലീപിന്റെ മറ്റൊരു ബിസിനസ് പങ്കാളിയായ കോട്ടയം സ്വദേശി മെഹ്ബൂബിന്റെ ചിത്രത്തിലും ബാലചന്ദ്രകുമാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് മെഹ്ബൂബിന്റെ ശബ്ദം പരിശോധിക്കുകയും വിഐപി അയാളല്ലെന്നു ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുകയും ചെയ്തു.
മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശരത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.