കോട്ടയം: മയക്കുമരുന്നുകടത്ത്, മണൽകടത്ത്, കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക്രമണങ്ങൾ എന്നിവ തടയുന്നതിനും ഇവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടികൾക്ക് വിധേയരാക്കുന്നതിനുമായി പോലീസ് ആവിഷ്കരിച്ച ഓപ്പറേഷൻ കാവൽ പാളുന്നു.
പേരിനു കുറച്ചു പേരെ റെയ്ഡ് ചെയ്തു പിടിച്ചുവെങ്കിലും ഭൂരിപക്ഷവും ആയുധങ്ങളുമായി കൊലവിളിച്ചു നാട്ടിലിറങ്ങിയിരിക്കുകയാണ്. ഇതിൽ കാപ്പ ചുമത്തി ജില്ലയിൽനിന്നും ഓടിച്ചവരുമുണ്ട്.
തിരുവനന്തപുരത്തു യുവാവിന്റെ വെട്ടിയെടുത്ത കാലുമായി ബൈക്കിൽ കറങ്ങി വഴിയിൽ വലിച്ചെറിഞ്ഞ സംഭവവും യുവാവിനെ കൊന്നു മൃതദേഹം ചുമന്നു പോലീസ് സ്റ്റേഷനിലേക്കു വലിച്ചെറിഞ്ഞ കോട്ടയത്തെ സംഭവവും കേട്ടും കണ്ടും കേരളം ഞെട്ടലിലാണ്. ക്രിമിനൽകേസിലെ പ്രതികളുടെയും കുറ്റവാളികൾ എന്നു സംശയിക്കുന്നവരുടെയും നീക്കങ്ങൾ മനസിലാക്കുന്നതിൽ പോലീസ് പരാജയപ്പെടുന്നു.
കാപ്പ ചുമത്തി ജില്ലയിൽനിന്നു മാറ്റിയവർ പോലും തിരിച്ചുവന്നിട്ടും ഇവരുടെ നീക്കം അറിയുന്നതിൽ പോലീസ് പരാജയപ്പെടുകയാണെന്ന ആക്ഷേപം ശക്തമാണ്. പോലീസ് ഗുണ്ടാപ്പട്ടിക തയാറാക്കിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷവും ഇപ്പോഴും വെളിയിലാണ്. ഇവരാണ് നാട്ടിൽ അക്രമം അഴിച്ചുവിടുന്നത്.
ഗുണ്ടകൾ തമ്മിലുള്ള കുടിപ്പക മറനീക്കി പുറത്തുവന്നിട്ടും പോലീസ് അനങ്ങുന്നില്ല. മകനെ തട്ടിക്കൊണ്ടു പോയെന്ന് അമ്മ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കിയിട്ടും അന്വേഷണം ഉൗർജിതമാക്കിയില്ലെന്നു കോട്ടയത്തെ സംഭവം തെളിയിക്കുന്നു.
കേരളത്തിൽ ആകെ 4500 ഗുണ്ടകളേ ഉള്ളുവെന്നും അതിൽതന്നെ 1300 പേർ മാത്രമാണ് സജീവമെന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇവരെപോലും അമർച്ച ചെയ്യാൻ പോലീസ് മടിക്കുന്നതിനു പിന്നിൽ ഉന്നത ഇടപെടലുണ്ടെന്നാണ് ആരോപണം.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്വൈരജീവിതം തകർക്കുന്നവിധം സംഘടിതമായ അക്രമസംഭവങ്ങൾ പെരുകിയ പശ്ചാത്തലത്തിലാണ് ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരേ പോലീസ് നടപടി തുടങ്ങിയത്.
ലഹരിമാഫിയയുടെ തണലിലാണ് ഗുണ്ടകൾ തഴച്ചു വളരുന്നത്. ലഹരിമാഫിയയ്ക്കു വേണ്ടിയാണ് ഇവർ രംഗത്തിറങ്ങിയിരിക്കുന്നത്. സംഘടിതമായ പല അക്രമസംഭവങ്ങൾക്കു പിന്നിലും ഇത്തരം ക്രിമിനൽ സംഘങ്ങളാണെന്നു വ്യക്തമാണ്.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ചേരിപ്പോരിനും കൊലപാതകങ്ങൾക്കുവരെയും ലഹരിക്കച്ചവടം കാരണമാകുന്നുണ്ട്. എന്തിനും പോന്ന ക്വട്ടേഷൻ സംഘങ്ങൾക്ക് വളരാനും വിലസാനും പറ്റിയ സാഹചര്യങ്ങൾ ഏറെയാണ്.
ജോണ്സണ് വേങ്ങത്തടം
14,014 ഗുണ്ടകൾ അറസ്റ്റിൽ
തിരുവനന്തപുരം: സാമൂഹിക വിരുദ്ധർക്കെതിരേയുളള പോലീസ് നടപടിയിൽ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 14,014 ഗുണ്ടകൾ. ഗുണ്ടാനിയമപ്രകാരം 224 പേർക്കെതിരേ കേസെടുത്തു. ഡിസംബർ 18 മുതൽ ജനുവരി 16 വരെയുളള കണക്കാണിത്.
ഇക്കാലയളവിൽ പോലീസ് സംസ്ഥാനവ്യാപകമായി 19,376 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. 6,305 മൊബൈൽ ഫോണുകൾ പരിശോധനയ്ക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിച്ചു.
ഏറ്റവും കൂടുതൽ ഗുണ്ടകൾ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ് - 1606 പേർ. ആലപ്പുഴയിൽ 1337 പേരും കൊല്ലം സിറ്റിയിൽ 1152 പേരും കാസർഗോഡ് 1141 പേരും പാലക്കാട് 1045 പേരും പിടിയിലായി. ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലിൽ നിന്നാണ്. 1188 എണ്ണം.
പേരിനു കുറച്ചു പേരെ റെയ്ഡ് ചെയ്തു പിടിച്ചുവെങ്കിലും ഭൂരിപക്ഷവും ആയുധങ്ങളുമായി കൊലവിളിച്ചു നാട്ടിലിറങ്ങിയിരിക്കുകയാണ്. ഇതിൽ കാപ്പ ചുമത്തി ജില്ലയിൽനിന്നും ഓടിച്ചവരുമുണ്ട്.
തിരുവനന്തപുരത്തു യുവാവിന്റെ വെട്ടിയെടുത്ത കാലുമായി ബൈക്കിൽ കറങ്ങി വഴിയിൽ വലിച്ചെറിഞ്ഞ സംഭവവും യുവാവിനെ കൊന്നു മൃതദേഹം ചുമന്നു പോലീസ് സ്റ്റേഷനിലേക്കു വലിച്ചെറിഞ്ഞ കോട്ടയത്തെ സംഭവവും കേട്ടും കണ്ടും കേരളം ഞെട്ടലിലാണ്. ക്രിമിനൽകേസിലെ പ്രതികളുടെയും കുറ്റവാളികൾ എന്നു സംശയിക്കുന്നവരുടെയും നീക്കങ്ങൾ മനസിലാക്കുന്നതിൽ പോലീസ് പരാജയപ്പെടുന്നു.
കാപ്പ ചുമത്തി ജില്ലയിൽനിന്നു മാറ്റിയവർ പോലും തിരിച്ചുവന്നിട്ടും ഇവരുടെ നീക്കം അറിയുന്നതിൽ പോലീസ് പരാജയപ്പെടുകയാണെന്ന ആക്ഷേപം ശക്തമാണ്. പോലീസ് ഗുണ്ടാപ്പട്ടിക തയാറാക്കിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷവും ഇപ്പോഴും വെളിയിലാണ്. ഇവരാണ് നാട്ടിൽ അക്രമം അഴിച്ചുവിടുന്നത്.
ഗുണ്ടകൾ തമ്മിലുള്ള കുടിപ്പക മറനീക്കി പുറത്തുവന്നിട്ടും പോലീസ് അനങ്ങുന്നില്ല. മകനെ തട്ടിക്കൊണ്ടു പോയെന്ന് അമ്മ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കിയിട്ടും അന്വേഷണം ഉൗർജിതമാക്കിയില്ലെന്നു കോട്ടയത്തെ സംഭവം തെളിയിക്കുന്നു.
കേരളത്തിൽ ആകെ 4500 ഗുണ്ടകളേ ഉള്ളുവെന്നും അതിൽതന്നെ 1300 പേർ മാത്രമാണ് സജീവമെന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇവരെപോലും അമർച്ച ചെയ്യാൻ പോലീസ് മടിക്കുന്നതിനു പിന്നിൽ ഉന്നത ഇടപെടലുണ്ടെന്നാണ് ആരോപണം.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്വൈരജീവിതം തകർക്കുന്നവിധം സംഘടിതമായ അക്രമസംഭവങ്ങൾ പെരുകിയ പശ്ചാത്തലത്തിലാണ് ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരേ പോലീസ് നടപടി തുടങ്ങിയത്.
ലഹരിമാഫിയയുടെ തണലിലാണ് ഗുണ്ടകൾ തഴച്ചു വളരുന്നത്. ലഹരിമാഫിയയ്ക്കു വേണ്ടിയാണ് ഇവർ രംഗത്തിറങ്ങിയിരിക്കുന്നത്. സംഘടിതമായ പല അക്രമസംഭവങ്ങൾക്കു പിന്നിലും ഇത്തരം ക്രിമിനൽ സംഘങ്ങളാണെന്നു വ്യക്തമാണ്.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ചേരിപ്പോരിനും കൊലപാതകങ്ങൾക്കുവരെയും ലഹരിക്കച്ചവടം കാരണമാകുന്നുണ്ട്. എന്തിനും പോന്ന ക്വട്ടേഷൻ സംഘങ്ങൾക്ക് വളരാനും വിലസാനും പറ്റിയ സാഹചര്യങ്ങൾ ഏറെയാണ്.
ജോണ്സണ് വേങ്ങത്തടം
14,014 ഗുണ്ടകൾ അറസ്റ്റിൽ
തിരുവനന്തപുരം: സാമൂഹിക വിരുദ്ധർക്കെതിരേയുളള പോലീസ് നടപടിയിൽ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 14,014 ഗുണ്ടകൾ. ഗുണ്ടാനിയമപ്രകാരം 224 പേർക്കെതിരേ കേസെടുത്തു. ഡിസംബർ 18 മുതൽ ജനുവരി 16 വരെയുളള കണക്കാണിത്.
ഇക്കാലയളവിൽ പോലീസ് സംസ്ഥാനവ്യാപകമായി 19,376 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. 6,305 മൊബൈൽ ഫോണുകൾ പരിശോധനയ്ക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിച്ചു.
ഏറ്റവും കൂടുതൽ ഗുണ്ടകൾ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ് - 1606 പേർ. ആലപ്പുഴയിൽ 1337 പേരും കൊല്ലം സിറ്റിയിൽ 1152 പേരും കാസർഗോഡ് 1141 പേരും പാലക്കാട് 1045 പേരും പിടിയിലായി. ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലിൽ നിന്നാണ്. 1188 എണ്ണം.