തൃശൂർ: തിരുവനന്തപുരത്തുനിന്നു കാസർഗോട്ടേക്ക് അതിവേഗം എത്തിച്ചേരാൻ കെ-റെയിൽ മാത്രമേ രക്ഷയുള്ളൂവെന്ന സംസ്ഥാന സർക്കാരിന്റെ വാദം ശരിയല്ലെന്നു വിദഗ്ധർ. സ്ഥലം കൂടുതൽ ഏറ്റെടുക്കാതെ തന്നെ നിലവിലുള്ള റെയിൽപ്പാളത്തിലൂടെ അതിവേഗം ഓടിക്കാവുന്ന ‘ടിൽട്ടിംഗ്’ ട്രെയിനുകൾ വന്നാൽ വേഗപ്രശ്നത്തിനു പരിഹാരം കാണാൻ കഴിയും.
വേഗം കുറയ്ക്കാതെ തന്നെ വളവിലും തിരിവിലും ഓടാൻ കഴിയുന്നവയാണ് ടിൽട്ടിംഗ് ട്രെയിനുകൾ. ഇതിന്റെ സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് ഇന്ത്യൻ റെയിൽവേ സ്വിറ്റ്സർലൻഡുമായി കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു.
ഇതു വരുന്നതോടെ നിലവിലുള്ള റെയിൽപാതയോടു ചേർന്നു പുതിയ ട്രാക്കുണ്ടാക്കിയാൽ അതിവേഗം ട്രെയിനുകൾ ഓടിക്കാനാവും. വൻ എതിർപ്പുകളോ പ്രതിസന്ധികളോ ഇല്ലാതെതന്നെ വേഗവിപ്ലവവും സാധ്യമാക്കാം.
നിലവിലെ റെയിൽവേ സ്റ്റേഷനുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കുന്നതാണ് ഈ പദ്ധതി. പലയിടങ്ങളിലും പാതകളോടുചേർന്ന് അധികഭൂമി റെയിൽവേയുടെ കൈവശമായതിനാലും നിലവിലെ പാതകളുടെ ഇരുവശത്തും 30 മീറ്റർ പരിധിയിൽ നിയന്ത്രണങ്ങൾ ഉള്ളതിനാലും ടിൽട്ടിംഗ് ട്രെയിൻ പദ്ധതിക്കു ഭൂമിയേറ്റെടുക്കൽ സിൽവർലൈനിനെക്കാൾ വളരെ എളുപ്പവുമായിരിക്കും.
ഇപ്പോഴത്തെ ട്രെയിനുകൾ തിരുവനന്തപുരത്തുനിന്നും കാസർഗോട്ടേക്ക് ഓടിയെത്താൻ പതിനാലു മണിക്കൂർ സമയമെടുക്കുമെന്നും, ആ പരിമിതി ഒഴിവാക്കാനാണ് വേഗമേറിയ നാലുമണിക്കൂർ യാത്രയ്ക്കായി സിൽവർലൈൻ എന്ന പുതിയ പാത നിർമിക്കുന്നതെന്നുമാണ് സർക്കാർവാദം.
പോൾ മാത്യു
വേഗം കുറയ്ക്കാതെ തന്നെ വളവിലും തിരിവിലും ഓടാൻ കഴിയുന്നവയാണ് ടിൽട്ടിംഗ് ട്രെയിനുകൾ. ഇതിന്റെ സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് ഇന്ത്യൻ റെയിൽവേ സ്വിറ്റ്സർലൻഡുമായി കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു.
ഇതു വരുന്നതോടെ നിലവിലുള്ള റെയിൽപാതയോടു ചേർന്നു പുതിയ ട്രാക്കുണ്ടാക്കിയാൽ അതിവേഗം ട്രെയിനുകൾ ഓടിക്കാനാവും. വൻ എതിർപ്പുകളോ പ്രതിസന്ധികളോ ഇല്ലാതെതന്നെ വേഗവിപ്ലവവും സാധ്യമാക്കാം.
നിലവിലെ റെയിൽവേ സ്റ്റേഷനുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കുന്നതാണ് ഈ പദ്ധതി. പലയിടങ്ങളിലും പാതകളോടുചേർന്ന് അധികഭൂമി റെയിൽവേയുടെ കൈവശമായതിനാലും നിലവിലെ പാതകളുടെ ഇരുവശത്തും 30 മീറ്റർ പരിധിയിൽ നിയന്ത്രണങ്ങൾ ഉള്ളതിനാലും ടിൽട്ടിംഗ് ട്രെയിൻ പദ്ധതിക്കു ഭൂമിയേറ്റെടുക്കൽ സിൽവർലൈനിനെക്കാൾ വളരെ എളുപ്പവുമായിരിക്കും.
ഇപ്പോഴത്തെ ട്രെയിനുകൾ തിരുവനന്തപുരത്തുനിന്നും കാസർഗോട്ടേക്ക് ഓടിയെത്താൻ പതിനാലു മണിക്കൂർ സമയമെടുക്കുമെന്നും, ആ പരിമിതി ഒഴിവാക്കാനാണ് വേഗമേറിയ നാലുമണിക്കൂർ യാത്രയ്ക്കായി സിൽവർലൈൻ എന്ന പുതിയ പാത നിർമിക്കുന്നതെന്നുമാണ് സർക്കാർവാദം.
പോൾ മാത്യു