കൊച്ചി: കണ്ടെയ്നര്‍ ട്രക്കുകളുടെ വാടക സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സിയുടെ കണ്ടെത്തലുകള്‍ അടിയന്തരമായി നടപ്പാക്കിയില്ലെങ്കിൽ ഫെബ്രുവരി നാലു മുതല്‍ അനിശ്ചിതകാല സമരത്തിലേക്കു നീങ്ങുമെന്ന് ഓള് ഇന്ത്യ കണ്ടെയ്നര്‍ കാരിയര്‍ ഓണേഴ്സ് അസോസിയേഷന് അറിയിച്ചു.
ഇന്ധനവില വൻ തോതിൽ ഉയർന്നിട്ടും 10 വര്‍ഷം മുമ്പ് ലഭിച്ചിരുന്ന വാടകയാണ് ഇന്നും ലഭിക്കുന്നത്. ഇതില്‍ കാലാനുസൃതമായ മാറ്റം വരുത്തണം. നിലവില്‍ വല്ലാര്‍പാടം മുതല്‍ കോഴിക്കോട് വരെ പോകുന്നതിന് 17,500 രൂപയാണ് വാടക.
2018ല്‍ ഈ വാടകയിനത്തില്‍ മാറ്റം ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ വിഷയം പഠിക്കാന്‍ നാറ്റ്പാക് ഏജന്‍സിയെ ചുമതലപ്പെടുത്തുകയായിരുന്നു. 28,500 ആയി വാടക ഉയര്‍ത്തണമെന്ന ആവശ്യമടക്കം നിരവധി കണ്ടെത്തലുകളോടെ ഏജന്‍സി സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടിന് തത്വത്തില്‍ ഇനിയും അംഗീകാരം ലഭിച്ചിട്ടില്ലെന്നു ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
അസോസിയേഷന് ജനറല്‍ സെക്രട്ടറി പി.എ. അമീര്‍, വൈസ് പ്രസിഡന്റ് രതീഷ്, സുനില്‍കുമാര്‍, കെ.യു. ഉമേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്ധനവില വൻ തോതിൽ ഉയർന്നിട്ടും 10 വര്‍ഷം മുമ്പ് ലഭിച്ചിരുന്ന വാടകയാണ് ഇന്നും ലഭിക്കുന്നത്. ഇതില്‍ കാലാനുസൃതമായ മാറ്റം വരുത്തണം. നിലവില്‍ വല്ലാര്‍പാടം മുതല്‍ കോഴിക്കോട് വരെ പോകുന്നതിന് 17,500 രൂപയാണ് വാടക.
2018ല്‍ ഈ വാടകയിനത്തില്‍ മാറ്റം ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ വിഷയം പഠിക്കാന്‍ നാറ്റ്പാക് ഏജന്‍സിയെ ചുമതലപ്പെടുത്തുകയായിരുന്നു. 28,500 ആയി വാടക ഉയര്‍ത്തണമെന്ന ആവശ്യമടക്കം നിരവധി കണ്ടെത്തലുകളോടെ ഏജന്‍സി സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടിന് തത്വത്തില്‍ ഇനിയും അംഗീകാരം ലഭിച്ചിട്ടില്ലെന്നു ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
അസോസിയേഷന് ജനറല്‍ സെക്രട്ടറി പി.എ. അമീര്‍, വൈസ് പ്രസിഡന്റ് രതീഷ്, സുനില്‍കുമാര്‍, കെ.യു. ഉമേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.