+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദിലീപിന്‍റെ സുഹൃത്തിന്‍റെയും ബന്ധുവിന്‍റെയും വീട്ടിൽ റെയ്ഡ്

ആലുവ: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിൽ നടൻ ദിലീപിനൊപ്പം പങ്കുണ്ടെന്ന് പോലീസ് സംശയി
ദിലീപിന്‍റെ സുഹൃത്തിന്‍റെയും ബന്ധുവിന്‍റെയും വീട്ടിൽ റെയ്ഡ്
ആലുവ: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിൽ നടൻ ദിലീപിനൊപ്പം പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്ന ദിലീപിന്‍റെ സുഹൃത്തും ആലുവയിലെ ഹോട്ടലുടമയുമായ തോട്ടുമുഖം കല്ലുങ്കൽ ലെയ്നിൽ ശരത്ത് ജി. നായരുടെ വീട്ടിലും സഹോദരി ഭര്‍ത്താവ് ടി.എന്‍. സൂരജിന്‍റെ ഫ്‌ളാറ്റിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി.

ക്രൈംബ്രാഞ്ച് എസ്പി മോഹന ചന്ദ്രൻ, സിഐ വർഗീസ് അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിൽ ശരത്തിന്‍റെ വീട്ടിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആരംഭിച്ച പരിശോധന രാത്രി എട്ടര വരെ നീണ്ടു. ഏതാനും ദിവസമായി ശരത്തിന്‍റെ വീടും പരിസരവും മഫ്തി പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. റെയ്ഡിൽ എന്തെങ്കിലും പിടിച്ചെടുത്തെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരേ മൊഴി നൽകിയ സംവിധായകൻ ബാലചന്ദ്രകുമാർ സൂചിപ്പിച്ച വിഐപി ശരത്താണെന്ന് അന്വേഷണസംഘം സൂചന നൽകി. ശബ്ദത്തിലൂടെ ഇക്കാര്യം ഏറെക്കുറെ ബോധ്യമായെന്നു പോലീസ് കേന്ദ്രങ്ങൾ സൂചിപ്പിച്ചു.

ദിലീപിന്‍റെ സഹോദരി ഭര്‍ത്താവ് ടി.എന്‍. സൂരജിന്‍റെ കതൃക്കടവിലുള്ള ഫ്‌ളാറ്റിലാണ് ഇന്നലെ രാത്രിയോടെ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സൂരജ് മൂന്നാം പ്രതിയാണ്. സൂരജിന്‍റെയും ശരത്തിന്‍റെയുമടക്കം മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ചിന്‍റെ മിന്നല്‍ റെയ്ഡ്.