തലശേരി: വയനാട് അമ്പലവയലില്‍ ഭാര്യക്കും മകള്‍ക്കും നേരേ ആസിഡ് ഒഴിച്ചശേഷം കടന്നുകളഞ്ഞ യുവാവിനെ തലശേരിയിൽ മരിച്ചനിലയില്‍ കണ്ടെത്തി.
കൊട്ടിയൂര്‍ അമ്പലക്കുന്നിലെ പി.സി. സനില്‍ കുമാറാ(38)ണു മരിച്ചത്. തലശേരി കൊടുവള്ളിക്കും കുയ്യാലിക്കുമിടയിലെ റെയില്‍പാളത്തിനു സമീപമാണ് ഇന്നലെ രാവിലെ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഴുകിയനിലയിലായിരുന്നു മൃതദേഹം.
മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷമാണ് മരിച്ചത് അമ്പലവയലില്‍ ഭാര്യക്കും മകള്‍ക്കും നേരേ ആസിഡ് ഒഴിച്ച കേസിലെ പ്രതിയാണെന്നു തിരിച്ചറിഞ്ഞത്. പ്രതിയുടെ തിരിച്ചറിയല്‍ കാര്‍ഡ് മൃതദേഹത്തില്‍നിന്നു കണ്ടെത്തിയിരുന്നു.
കഴിഞ്ഞ 15നാണ് വയനാട് അന്പലവയൽ ആറാട്ടുപാറ ഫാന്റംറോക്കിന് സമീപം താമസിക്കുന്ന കണ്ണൂർ ഇരിട്ടി സ്വദേശികളായ ലിജിത(38), മകൾ അളകനന്ദ(10) എന്നിവർക്കുനേരെ പ്രതി ആസിഡ് ഒഴിച്ചത്. മുഖത്തു സാരമായി പൊള്ളലേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തിനുശേഷം പ്രതി ഇരുചക്രവാഹനത്തിൽ രക്ഷപെടുകയായിരുന്നു.
കുടുംബവഴക്കാണ് ആക്രമണത്തിനു കാരണമെന്നു പറയുന്നു.
കൊട്ടിയൂര്‍ അമ്പലക്കുന്നിലെ പി.സി. സനില്‍ കുമാറാ(38)ണു മരിച്ചത്. തലശേരി കൊടുവള്ളിക്കും കുയ്യാലിക്കുമിടയിലെ റെയില്‍പാളത്തിനു സമീപമാണ് ഇന്നലെ രാവിലെ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഴുകിയനിലയിലായിരുന്നു മൃതദേഹം.
മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷമാണ് മരിച്ചത് അമ്പലവയലില്‍ ഭാര്യക്കും മകള്‍ക്കും നേരേ ആസിഡ് ഒഴിച്ച കേസിലെ പ്രതിയാണെന്നു തിരിച്ചറിഞ്ഞത്. പ്രതിയുടെ തിരിച്ചറിയല്‍ കാര്‍ഡ് മൃതദേഹത്തില്‍നിന്നു കണ്ടെത്തിയിരുന്നു.
കഴിഞ്ഞ 15നാണ് വയനാട് അന്പലവയൽ ആറാട്ടുപാറ ഫാന്റംറോക്കിന് സമീപം താമസിക്കുന്ന കണ്ണൂർ ഇരിട്ടി സ്വദേശികളായ ലിജിത(38), മകൾ അളകനന്ദ(10) എന്നിവർക്കുനേരെ പ്രതി ആസിഡ് ഒഴിച്ചത്. മുഖത്തു സാരമായി പൊള്ളലേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തിനുശേഷം പ്രതി ഇരുചക്രവാഹനത്തിൽ രക്ഷപെടുകയായിരുന്നു.
കുടുംബവഴക്കാണ് ആക്രമണത്തിനു കാരണമെന്നു പറയുന്നു.