മലപ്പുറം: സിൽവർ ലെൻ പദ്ധതി റിപ്പോർട്ടിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ തയാറാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. വിമർശനങ്ങളെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്നും വേണ്ട മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു.
കെ-റെയിൽ പദ്ധതിയിൽ ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കുന്നതിന് പദ്ധതി സംബന്ധിച്ച വിശദീകരണം നൽകാൻ മലപ്പുറത്ത് സംഘടിപ്പിച്ച ജനസമക്ഷം സിൽവർലൈൻ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വികസന പദ്ധതികൾക്ക് സ്ഥലമേറ്റെടുക്കൽ ഒഴിവാക്കാനാവില്ലെന്നും ത്യാഗപൂർണമായ സമീപനം സ്വീകരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കാതെ കേരളത്തിന്റെ ഭാവി വികസനത്തെ അഭിസംബോധന ചെയ്യാൻ നമുക്ക് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
പരിസ്ഥിതി സ്നേഹികൾ ഏത് വികസനത്തെയും എതിർക്കുന്ന പ്രവണതയുണ്ട്. കാര്യങ്ങൾ മനസിലാക്കുന്പോൾ അവർ പിൻമാറുന്നത് നമ്മൾ കണ്ടു.ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടും പ്രതിഷേധങ്ങളും വിയോജിപ്പുകളുമുണ്ടായി. ശരിയായ പുനരധിവാസ പാക്കേജും ആവശ്യമായ നഷ്ടപരിഹാരവും നൽകിയതോടെ പ്രതിഷേധങ്ങൾ ഇല്ലാതായെന്നും മന്ത്രി പറഞ്ഞു.
കെ-റെയിൽ പദ്ധതിയിൽ ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കുന്നതിന് പദ്ധതി സംബന്ധിച്ച വിശദീകരണം നൽകാൻ മലപ്പുറത്ത് സംഘടിപ്പിച്ച ജനസമക്ഷം സിൽവർലൈൻ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വികസന പദ്ധതികൾക്ക് സ്ഥലമേറ്റെടുക്കൽ ഒഴിവാക്കാനാവില്ലെന്നും ത്യാഗപൂർണമായ സമീപനം സ്വീകരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കാതെ കേരളത്തിന്റെ ഭാവി വികസനത്തെ അഭിസംബോധന ചെയ്യാൻ നമുക്ക് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
പരിസ്ഥിതി സ്നേഹികൾ ഏത് വികസനത്തെയും എതിർക്കുന്ന പ്രവണതയുണ്ട്. കാര്യങ്ങൾ മനസിലാക്കുന്പോൾ അവർ പിൻമാറുന്നത് നമ്മൾ കണ്ടു.ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടും പ്രതിഷേധങ്ങളും വിയോജിപ്പുകളുമുണ്ടായി. ശരിയായ പുനരധിവാസ പാക്കേജും ആവശ്യമായ നഷ്ടപരിഹാരവും നൽകിയതോടെ പ്രതിഷേധങ്ങൾ ഇല്ലാതായെന്നും മന്ത്രി പറഞ്ഞു.