തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് അതിവ്യാപനത്തെ തുടർന്നു കോണ്‍ഗ്രസും യുഡിഎഫും നിശ്ചയിച്ച സമരപരിപാടികളും പൊതുപരിപാടികളും ഉപേക്ഷിച്ചെങ്കിലും ജില്ലാ സമ്മേളനങ്ങളിലെ ആൾക്കൂട്ടവുമായി മുന്നോട്ടു പോകുകയാണു സിപിഎം. വരും ദിവസങ്ങളിലും സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങൾ നടക്കുന്നുണ്ട്.
സിപിഐ പൊതുപരിപാടികളും സമരങ്ങളും നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു മണ്ഡലതലത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന കേന്ദ്ര സർക്കാരിനെതിരേയുള്ള സമരം പരിപാടി ഉപേക്ഷിക്കുന്നതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. യുഡിഎഫ് ഇന്നു സർവകലാശാലകൾക്കു മുന്നിൽ നടത്താൻ നിശ്ചയിച്ചിരുന്ന സമരവും കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വേണ്ടെ ന്നു വച്ചു. കോണ്‍ഗ്രസിന്റെ സമരവും പൊതുപരിപാടികളും ഈമാസം 31 വരെ ഒഴിവാക്കിയതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരനും അറിയിച്ചു.
ടിപിആർ 30നു മുകളിലുള്ള പ്രദേശങ്ങളിലെ ദേവാലയങ്ങളിലെ ജനക്കൂട്ടമുണ്ടാക്കുന്ന ചടങ്ങുകൾക്കു പോലും നിയന്ത്രണം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, സിപിഎമ്മിന്റെ സമ്മേളനങ്ങളിലുള്ള മാറ്റം അറിയിച്ചിട്ടില്ല. പൊതു സമ്മേളനം വെർച്വലാക്കിയെങ്കിലും ജില്ലാ സമ്മേളനങ്ങളിൽ 200- 250 പ്രതിനിധികളാണു പങ്കെടുക്കുന്നത്. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾക്കു പോലും 50 പേർക്കാണ് അനുമതി നൽകിയിട്ടുള്ളത്.
സിപിഐ പൊതുപരിപാടികളും സമരങ്ങളും നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു മണ്ഡലതലത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന കേന്ദ്ര സർക്കാരിനെതിരേയുള്ള സമരം പരിപാടി ഉപേക്ഷിക്കുന്നതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. യുഡിഎഫ് ഇന്നു സർവകലാശാലകൾക്കു മുന്നിൽ നടത്താൻ നിശ്ചയിച്ചിരുന്ന സമരവും കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വേണ്ടെ ന്നു വച്ചു. കോണ്‍ഗ്രസിന്റെ സമരവും പൊതുപരിപാടികളും ഈമാസം 31 വരെ ഒഴിവാക്കിയതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരനും അറിയിച്ചു.
ടിപിആർ 30നു മുകളിലുള്ള പ്രദേശങ്ങളിലെ ദേവാലയങ്ങളിലെ ജനക്കൂട്ടമുണ്ടാക്കുന്ന ചടങ്ങുകൾക്കു പോലും നിയന്ത്രണം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, സിപിഎമ്മിന്റെ സമ്മേളനങ്ങളിലുള്ള മാറ്റം അറിയിച്ചിട്ടില്ല. പൊതു സമ്മേളനം വെർച്വലാക്കിയെങ്കിലും ജില്ലാ സമ്മേളനങ്ങളിൽ 200- 250 പ്രതിനിധികളാണു പങ്കെടുക്കുന്നത്. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾക്കു പോലും 50 പേർക്കാണ് അനുമതി നൽകിയിട്ടുള്ളത്.