മുളങ്കുന്നത്തുകാവ്(തൃശൂർ): നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ വിദഗ്ധ പരിശോധനയ്ക്കായി തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുവന്നു. മാനസികപ്രശ്നങ്ങൾ ഉള്ളതിനാൽ മെഡിക്കൽ കോളജിലെ മാനസിക വിഭാഗത്തിലാണ് പൾസർ സുനി ചികിത്സ തേടിയത്.
നെടുന്പാശേരി പോലീസിന്റെ കാവലിൽ ഇന്നലെ രാവിലെ 11 ഓടെ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സൈക്യാട്രി വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ മൂന്നു ഡോക്ടർമാർ പൾസർ സുനിയെ പരിശോധിച്ചു. രാത്രിയിൽ ഉറക്കമില്ലായ്മയും മാനസിക സംഘർഷവുമാണ് സുനിക്കെന്നു പറയുന്നു.
നെടുന്പാശേരി പോലീസിന്റെ കാവലിൽ ഇന്നലെ രാവിലെ 11 ഓടെ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സൈക്യാട്രി വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ മൂന്നു ഡോക്ടർമാർ പൾസർ സുനിയെ പരിശോധിച്ചു. രാത്രിയിൽ ഉറക്കമില്ലായ്മയും മാനസിക സംഘർഷവുമാണ് സുനിക്കെന്നു പറയുന്നു.