കോട്ടയം: കുറ്റവിമുക്തനാക്കപ്പെട്ട വിധി കേട്ട് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കോടതി മുറിയിൽനിന്നു പുറത്തിറങ്ങിയപ്പോൾ പൊട്ടിക്കരഞ്ഞ് അഭിഭാഷകരെ കെട്ടിപ്പിടിച്ചു. ദൈവത്തിന് സ്തുതിയെന്നു മാത്രമായിരുന്നു പ്രതികരണം.
കോടതി വളപ്പിൽ മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചില്ല. കൈ കൂപ്പുകയും കാറിൽ ഇരുന്ന് ഇരുകൈകളും മുകളിലേക്ക് ഉയർത്തി കാട്ടുകയും മാത്രമാണു ചെയ്തത്. രാവിലെ 9.30നു തന്നെ കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് കോടതിയിൽ ബിഷപ് ഹാജരായി.
ഫാ. അജിൽ ഇടക്കളത്തൂരും ഫാ. പീറ്ററും സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു. കോടതിയിൽ ജപമാല കൈയിലെടുത്തു ബിഷപ് പ്രാർഥിച്ചു കൊണ്ടിരുന്നു. കൃത്യം 11നു തന്നെ ജഡ്ജി ജി. ഗോപകുമാർ ഹാജരായി. ബിഷപ് കുരിശുമാലയിൽ മുറുകെ പിടിച്ചു.
ജഡ്ജി വിധി പ്രസ്താവിച്ചു. “ബിഷപ് ഫ്രാങ്കോ കുറ്റക്കാരൻ അല്ലാത്തതിനാൽ കോടതി വെറുതെ വിടുന്നു”. കഴുത്തിൽ കിടന്ന മാലയിലെ കുരിശിൽ ബിഷപ് ഒന്നു ചുംബിച്ചു. കണ്ണ് നിറഞ്ഞിരുന്നു. പിന്നെ അതു ചെറു പുഞ്ചിരിയായി.
മുന്നിൽ നിൽക്കുന്ന അഭിഭാഷകൻ സി.എസ്. അജയനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ദൈവത്തിനു സ്തുതി എന്നു മാത്രം മാധ്യമങ്ങളോട് ഉരുവിട്ടു. പിന്നെ ആരോടും ഒന്നും പറഞ്ഞില്ല. പ്രതീക്ഷിച്ച വിധിയാണെന്നും സത്യം ജയിച്ചുവെന്നുമായിരുന്നു ഫ്രാങ്കോയുടെ കൂടെ ഉണ്ടായിരുന്നവരുടെ പ്രതികരണം.
കോടതി വളപ്പിൽ മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചില്ല. കൈ കൂപ്പുകയും കാറിൽ ഇരുന്ന് ഇരുകൈകളും മുകളിലേക്ക് ഉയർത്തി കാട്ടുകയും മാത്രമാണു ചെയ്തത്. രാവിലെ 9.30നു തന്നെ കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് കോടതിയിൽ ബിഷപ് ഹാജരായി.
ഫാ. അജിൽ ഇടക്കളത്തൂരും ഫാ. പീറ്ററും സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു. കോടതിയിൽ ജപമാല കൈയിലെടുത്തു ബിഷപ് പ്രാർഥിച്ചു കൊണ്ടിരുന്നു. കൃത്യം 11നു തന്നെ ജഡ്ജി ജി. ഗോപകുമാർ ഹാജരായി. ബിഷപ് കുരിശുമാലയിൽ മുറുകെ പിടിച്ചു.
ജഡ്ജി വിധി പ്രസ്താവിച്ചു. “ബിഷപ് ഫ്രാങ്കോ കുറ്റക്കാരൻ അല്ലാത്തതിനാൽ കോടതി വെറുതെ വിടുന്നു”. കഴുത്തിൽ കിടന്ന മാലയിലെ കുരിശിൽ ബിഷപ് ഒന്നു ചുംബിച്ചു. കണ്ണ് നിറഞ്ഞിരുന്നു. പിന്നെ അതു ചെറു പുഞ്ചിരിയായി.
മുന്നിൽ നിൽക്കുന്ന അഭിഭാഷകൻ സി.എസ്. അജയനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ദൈവത്തിനു സ്തുതി എന്നു മാത്രം മാധ്യമങ്ങളോട് ഉരുവിട്ടു. പിന്നെ ആരോടും ഒന്നും പറഞ്ഞില്ല. പ്രതീക്ഷിച്ച വിധിയാണെന്നും സത്യം ജയിച്ചുവെന്നുമായിരുന്നു ഫ്രാങ്കോയുടെ കൂടെ ഉണ്ടായിരുന്നവരുടെ പ്രതികരണം.