2018 മാർച്ച് 26
ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ തന്നെ പലവട്ടം പീഡിപ്പിച്ചുവെന്നു കന്യാസ്ത്രീ മദർ സുപ്പീരിയറിനു പരാതി നൽകുന്നു.
ജൂണ്‍ 7
കന്യാസ്ത്രീ ജില്ലാ പോലീസ് മേധാവിയായിരുന്ന ഹരിശങ്കറിനു പരാതി നൽകുന്നു.
ജൂണ്‍ 28
21 ദിവസങ്ങൾക്കുശേഷം പോലീസ് കേസിൽ എഫ്ഐആർ ഇടുന്നു. കേസന്വേഷണച്ചുമതല വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്.
ജൂലൈ ഒന്ന്
കന്യാസ്ത്രീയുടെ മൊഴിയെടുത്തു.
ജൂലൈ 5
ചങ്ങനാശേരി മജിസ്ട്രേറ്റിനു മുന്നിൽ പരാതിക്കാരിയായ കന്യാസ്ത്രീ രഹസ്യമൊഴി നൽകി.
ജൂലൈ 7
ദേശീയ വനിതാ കമ്മീഷന്റെ ഇടപെടലുണ്ടാവുന്നു. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടു.
ജൂലൈ 8
കന്യാസ്ത്രീയുടെ ബന്ധുക്കൾ ബിഷപ്പിനെ ഭീഷണിപ്പെടുത്തിയെന്ന് സാക്ഷി സിജോയുടെ മൊഴി. ഇത് വ്യാജമെന്നു കണ്ടെത്തി പിന്നീടു തള്ളി.
ജൂലൈ 14
അന്വേഷണസംഘം പാലാ ബിഷപ്പിന്റെ മൊഴിയെടുത്തു.
2018 ജൂലൈ 25
കേസിൽനിന്നു പിന്മാറാൻ രൂപത അധികാരികൾ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരൻ വെളിപ്പെടുത്തി.
ജൂലൈ 30
കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
ഓഗസ്റ്റ് പത്ത്
അന്വേഷണസംഘം ജലന്ധറിലെത്തി.
ഓഗസ്റ്റ് 13
ബിഷപ് ഫ്രാങ്കോയെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യാനെത്തിയ പോലീസ് സംഘത്തിനുനേരേ ഉപരോധം. മാധ്യമപ്രവർത്തകർക്കെതിരേ വരെ കയ്യേറ്റമുണ്ടായി.
ഒടുവിൽ ചോദ്യം ചെയ്യൽ ക്രമസമാധാന പ്രശ്നമായി മാറരുതെന്ന് പഞ്ചാബ് പോലീസും മുന്നറിയിപ്പു നൽകി. ബിഷപ്പിന് ജലന്ധർ മേഖലയിൽ വിശ്വാസികളിലടക്കമുള്ള സ്വാധീനം മുന്നിൽക്കണ്ടായിരുന്നു ഇത്. ജലന്ധറിൽ ഉദ്ദേശിച്ച രീതിയിൽ ചോദ്യംചെയ്യൽ നടക്കില്ലെന്ന് ബോധ്യമായി. ഫ്രാങ്കോയെ കേരളത്തിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ നോട്ടീസ് അയച്ചു.
ഓഗസ്റ്റ് 28
തന്നെ വധിക്കാൻ ശ്രമിച്ചതായി കന്യാസ്ത്രീയുടെ പരാതി.
സെപ്റ്റംബർ പത്ത്
കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ. എന്തു നടപടി സ്വീകരിച്ചുവെന്നായിരുന്നു സർക്കാരിനോടുള്ള കോടതിയുടെ ചോദ്യം.
സെപ്റ്റംബർ 15
ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ചുമതലകളിൽനിന്നു താത്കാലികമായി ഒഴിഞ്ഞു.
2018 സെപ്റ്റംബർ 19
തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഫ്രാങ്കോ ഹാജരായി. വിഐപിയായ പ്രതിയെ ചോദ്യം ചെയ്യാൻ ഹൈ ടെക് ചോദ്യം ചെയ്യൽ മുറിയൊരുക്കി. ബിഷപ് ഫ്രാങ്കോയുടെ മുഖഭാവങ്ങൾ ഒപ്പിയെടുക്കാൻ മൂന്നു കാമറകൾ സജ്ജീകരിച്ചു. പ്രത്യേക ചോദ്യാവലി ഉണ്ടാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യുന്പോൾ വീഡിയോ കാമറാ ദൃശ്യങ്ങളിലൂടെ മേലുദ്യോഗസ്ഥർ സൂക്ഷ്മ നിരീക്ഷണം നടത്തി. ഒരോ രണ്ടുമണിക്കൂറിലും ചോദ്യം ചെയ്യൽ എങ്ങനെ വേണമെന്ന് നിശ്ചയിച്ചുറപ്പിച്ചു. ഒടുവിൽ മൂന്നാം ദിവസം രാത്രി അറസ്റ്റ്.
സെപ്റ്റംബർ 21
എട്ട് മണിയോടെ ഫ്രാങ്കോ അറസ്റ്റിലായി.
2018 സെപ്റ്റംബർ 23
ബിഷപ് ഫ്രാങ്കോയെ കുറവിലങ്ങാട് മഠത്തിൽ എത്തിച്ചു തെളിവെടുത്തു.
2018 സെപ്റ്റംബർ 24
ഫ്രാങ്കോ മുളയ്ക്കലിനെ റിമാൻഡ് ചെയ്തു.
2018 ഒക്ടോബർ 15
25 ദിവസം നീണ്ട ജയിൽ വാസത്തിനുശേഷം ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.
2019 ഏപ്രിൽ 6
കുറ്റപത്രം വൈകുന്നതിനെതിരേയുള്ള സേവ് അവർ സി സ്റ്റേഴ്സിന്റെ പ്രതിഷേധത്തിൽ കന്യാസ്ത്രീകളും പങ്കാളികളായി.
ഏപ്രിൽ 9
പത്ത് മാസം നീണ്ട അന്വേഷണത്തിന്നൊടുവിൽ കുറ്റപത്രം.
2020 ജനുവരി 25
വിചാരണ കൂടാതെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോയുടെ വിടുതൽ ഹർജി. ആദ്യം അഡീഷണൽ സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും വിടുതൽ ഹർജി തള്ളി.
2020 സെപ്റ്റംബർ 16
കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ അടച്ചിട്ട മുറിയിൽ വിചാരണ തുടങ്ങി.
നവംബർ അഞ്ച്
ഫ്രാങ്കോയുടെ വിടുതൽ പുനഃപരിശോധനാ ഹർജിയും സുപ്രീംകോടതി തള്ളി.
2021 ഡിസംബർ 29
വാദം കേസിൽ വാദം പൂർത്തിയായി.
2022 ജനുവരി 10
കേസിന്റെ വിധി ജനുവരി 14നു പറയാൻ കോടതി തീരുമാനിച്ചു.
ജനുവരി 14
കോട്ടയംഅഡീഷണൽ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ കേസിൽ വിധി പറഞ്ഞു.
ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ തന്നെ പലവട്ടം പീഡിപ്പിച്ചുവെന്നു കന്യാസ്ത്രീ മദർ സുപ്പീരിയറിനു പരാതി നൽകുന്നു.
ജൂണ്‍ 7
കന്യാസ്ത്രീ ജില്ലാ പോലീസ് മേധാവിയായിരുന്ന ഹരിശങ്കറിനു പരാതി നൽകുന്നു.
ജൂണ്‍ 28
21 ദിവസങ്ങൾക്കുശേഷം പോലീസ് കേസിൽ എഫ്ഐആർ ഇടുന്നു. കേസന്വേഷണച്ചുമതല വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്.
ജൂലൈ ഒന്ന്
കന്യാസ്ത്രീയുടെ മൊഴിയെടുത്തു.
ജൂലൈ 5
ചങ്ങനാശേരി മജിസ്ട്രേറ്റിനു മുന്നിൽ പരാതിക്കാരിയായ കന്യാസ്ത്രീ രഹസ്യമൊഴി നൽകി.
ജൂലൈ 7
ദേശീയ വനിതാ കമ്മീഷന്റെ ഇടപെടലുണ്ടാവുന്നു. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടു.
ജൂലൈ 8
കന്യാസ്ത്രീയുടെ ബന്ധുക്കൾ ബിഷപ്പിനെ ഭീഷണിപ്പെടുത്തിയെന്ന് സാക്ഷി സിജോയുടെ മൊഴി. ഇത് വ്യാജമെന്നു കണ്ടെത്തി പിന്നീടു തള്ളി.
ജൂലൈ 14
അന്വേഷണസംഘം പാലാ ബിഷപ്പിന്റെ മൊഴിയെടുത്തു.
2018 ജൂലൈ 25
കേസിൽനിന്നു പിന്മാറാൻ രൂപത അധികാരികൾ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരൻ വെളിപ്പെടുത്തി.
ജൂലൈ 30
കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
ഓഗസ്റ്റ് പത്ത്
അന്വേഷണസംഘം ജലന്ധറിലെത്തി.
ഓഗസ്റ്റ് 13
ബിഷപ് ഫ്രാങ്കോയെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യാനെത്തിയ പോലീസ് സംഘത്തിനുനേരേ ഉപരോധം. മാധ്യമപ്രവർത്തകർക്കെതിരേ വരെ കയ്യേറ്റമുണ്ടായി.
ഒടുവിൽ ചോദ്യം ചെയ്യൽ ക്രമസമാധാന പ്രശ്നമായി മാറരുതെന്ന് പഞ്ചാബ് പോലീസും മുന്നറിയിപ്പു നൽകി. ബിഷപ്പിന് ജലന്ധർ മേഖലയിൽ വിശ്വാസികളിലടക്കമുള്ള സ്വാധീനം മുന്നിൽക്കണ്ടായിരുന്നു ഇത്. ജലന്ധറിൽ ഉദ്ദേശിച്ച രീതിയിൽ ചോദ്യംചെയ്യൽ നടക്കില്ലെന്ന് ബോധ്യമായി. ഫ്രാങ്കോയെ കേരളത്തിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ നോട്ടീസ് അയച്ചു.
ഓഗസ്റ്റ് 28
തന്നെ വധിക്കാൻ ശ്രമിച്ചതായി കന്യാസ്ത്രീയുടെ പരാതി.
സെപ്റ്റംബർ പത്ത്
കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ. എന്തു നടപടി സ്വീകരിച്ചുവെന്നായിരുന്നു സർക്കാരിനോടുള്ള കോടതിയുടെ ചോദ്യം.
സെപ്റ്റംബർ 15
ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ചുമതലകളിൽനിന്നു താത്കാലികമായി ഒഴിഞ്ഞു.
2018 സെപ്റ്റംബർ 19
തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഫ്രാങ്കോ ഹാജരായി. വിഐപിയായ പ്രതിയെ ചോദ്യം ചെയ്യാൻ ഹൈ ടെക് ചോദ്യം ചെയ്യൽ മുറിയൊരുക്കി. ബിഷപ് ഫ്രാങ്കോയുടെ മുഖഭാവങ്ങൾ ഒപ്പിയെടുക്കാൻ മൂന്നു കാമറകൾ സജ്ജീകരിച്ചു. പ്രത്യേക ചോദ്യാവലി ഉണ്ടാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യുന്പോൾ വീഡിയോ കാമറാ ദൃശ്യങ്ങളിലൂടെ മേലുദ്യോഗസ്ഥർ സൂക്ഷ്മ നിരീക്ഷണം നടത്തി. ഒരോ രണ്ടുമണിക്കൂറിലും ചോദ്യം ചെയ്യൽ എങ്ങനെ വേണമെന്ന് നിശ്ചയിച്ചുറപ്പിച്ചു. ഒടുവിൽ മൂന്നാം ദിവസം രാത്രി അറസ്റ്റ്.
സെപ്റ്റംബർ 21
എട്ട് മണിയോടെ ഫ്രാങ്കോ അറസ്റ്റിലായി.
2018 സെപ്റ്റംബർ 23
ബിഷപ് ഫ്രാങ്കോയെ കുറവിലങ്ങാട് മഠത്തിൽ എത്തിച്ചു തെളിവെടുത്തു.
2018 സെപ്റ്റംബർ 24
ഫ്രാങ്കോ മുളയ്ക്കലിനെ റിമാൻഡ് ചെയ്തു.
2018 ഒക്ടോബർ 15
25 ദിവസം നീണ്ട ജയിൽ വാസത്തിനുശേഷം ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.
2019 ഏപ്രിൽ 6
കുറ്റപത്രം വൈകുന്നതിനെതിരേയുള്ള സേവ് അവർ സി സ്റ്റേഴ്സിന്റെ പ്രതിഷേധത്തിൽ കന്യാസ്ത്രീകളും പങ്കാളികളായി.
ഏപ്രിൽ 9
പത്ത് മാസം നീണ്ട അന്വേഷണത്തിന്നൊടുവിൽ കുറ്റപത്രം.
2020 ജനുവരി 25
വിചാരണ കൂടാതെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോയുടെ വിടുതൽ ഹർജി. ആദ്യം അഡീഷണൽ സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും വിടുതൽ ഹർജി തള്ളി.
2020 സെപ്റ്റംബർ 16
കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ അടച്ചിട്ട മുറിയിൽ വിചാരണ തുടങ്ങി.
നവംബർ അഞ്ച്
ഫ്രാങ്കോയുടെ വിടുതൽ പുനഃപരിശോധനാ ഹർജിയും സുപ്രീംകോടതി തള്ളി.
2021 ഡിസംബർ 29
വാദം കേസിൽ വാദം പൂർത്തിയായി.
2022 ജനുവരി 10
കേസിന്റെ വിധി ജനുവരി 14നു പറയാൻ കോടതി തീരുമാനിച്ചു.
ജനുവരി 14
കോട്ടയംഅഡീഷണൽ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ കേസിൽ വിധി പറഞ്ഞു.