തിരുവനന്തപുരം: സംസ്ഥാനത്ത് 32 തദ്ദേശസ്ഥാപന വാർഡുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പതിനാറും യുഡിഎഫ് പതിനൊന്നും വാർഡുകളിൽ വിജയിച്ചു. ബിജെപി ഒരിടത്തു വിജയിച്ചപ്പോൾ സ്വതന്ത്രർ നാലു വാർഡുകളിൽ വിജയിച്ചു.
എൽഡിഎഫിൽ സിപിഎം 15 വാർഡിലും സിപിഐ ഒരു വാർഡിലും വിജയിച്ചു. യുഡിഎഫിൽ കോണ്ഗ്രസ് - ആറ്, മുസ്ലിം ലീഗ് - നാല്, ആർഎസ്പി- ഒന്ന് എന്നിങ്ങനെയാണു കക്ഷിനില. ഉപതെരഞ്ഞെടുപ്പ് ഒരു തദ്ദേശസ്ഥാപനത്തിലും ഭരണമാറ്റത്തിനു വഴിവയ്ക്കില്ല.
എൽഡിഎഫിൽ സിപിഎം 15 വാർഡിലും സിപിഐ ഒരു വാർഡിലും വിജയിച്ചു. യുഡിഎഫിൽ കോണ്ഗ്രസ് - ആറ്, മുസ്ലിം ലീഗ് - നാല്, ആർഎസ്പി- ഒന്ന് എന്നിങ്ങനെയാണു കക്ഷിനില. ഉപതെരഞ്ഞെടുപ്പ് ഒരു തദ്ദേശസ്ഥാപനത്തിലും ഭരണമാറ്റത്തിനു വഴിവയ്ക്കില്ല.