തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സുരക്ഷിതത്വം അടക്കമുള്ളവയ്ക്കായി കേന്ദ്രസർക്കാർ നൽകിയ ഫണ്ട് പോലീസ് വകമാറ്റി ചെലവഴിച്ചെന്ന സി ആൻഡ് എജിയുടെ കണ്ടെത്തലിനെക്കുറിച്ചും പർച്ചെയ്സ് മാന്വൽ അടക്കമുള്ളവ രൂപീകരിക്കാനുമായി നിയോഗിച്ച ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായർ കമ്മീഷന്റെ കാലാവധി വീണ്ടും നീട്ടാൻ മന്ത്രിസഭ തീരുമാനിച്ചു.
മാവോയിസ്റ്റ് ഭീഷണി അടക്കം നേരിടുന്നതിനായി കേന്ദ്ര സർക്കാർ നൽകിയ കോടികളുടെ ഫണ്ട് സംസ്ഥാന പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ വകമാറ്റിയെന്നായിരുന്നു നിയമസഭയുടെ മേശപ്പുറത്തുവച്ച സിആൻഡ് എജിയുടെ കണ്ടെത്തൽ.
കേന്ദ്രം നൽകിയ ഫണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് വൻകിട മന്ദിരങ്ങൾ നിർമിക്കാനും ആഡംബരവാഹനങ്ങൾ വാങ്ങാനുമായി വകമാറ്റി ചെവഴിച്ചെന്നായിരുന്നു എജിയുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചത്. ഇത് ഏറെ വിവാദങ്ങൾക്കും ഇടയാക്കി.
ഇതേത്തുടർന്ന് 2020 മാർച്ച് നാലിനു ചേർന്ന മന്ത്രിസഭായോഗം ഇക്കാര്യത്തിൽ ജുഡീഷൽ കമ്മീഷന്റെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
മാവോയിസ്റ്റ് ഭീഷണി അടക്കം നേരിടുന്നതിനായി കേന്ദ്ര സർക്കാർ നൽകിയ കോടികളുടെ ഫണ്ട് സംസ്ഥാന പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ വകമാറ്റിയെന്നായിരുന്നു നിയമസഭയുടെ മേശപ്പുറത്തുവച്ച സിആൻഡ് എജിയുടെ കണ്ടെത്തൽ.
കേന്ദ്രം നൽകിയ ഫണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് വൻകിട മന്ദിരങ്ങൾ നിർമിക്കാനും ആഡംബരവാഹനങ്ങൾ വാങ്ങാനുമായി വകമാറ്റി ചെവഴിച്ചെന്നായിരുന്നു എജിയുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചത്. ഇത് ഏറെ വിവാദങ്ങൾക്കും ഇടയാക്കി.
ഇതേത്തുടർന്ന് 2020 മാർച്ച് നാലിനു ചേർന്ന മന്ത്രിസഭായോഗം ഇക്കാര്യത്തിൽ ജുഡീഷൽ കമ്മീഷന്റെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.