തിരുവനന്തപുരം: പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മാതൃകയിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു നടത്തുന്ന തെരഞ്ഞെടുപ്പിലും ഡ്യൂട്ടിക്കിടെ അപകടങ്ങൾ സംഭവിക്കുന്നവർക്ക് 20 ലക്ഷം രൂപ വരെ എക്സ്ഗ്രേഷ്യ സഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തെരഞ്ഞെടുപ്പു ജോലികൾ നിർവഹിക്കുന്നതിനിടെ മരണം, സ്ഥിരമായ അംഗവൈകല്യം എന്നിവ സംഭവിക്കുന്നവർക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ച രീതിയിൽ സഹായം അനുവദിക്കുക. 2015ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പു മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് ഇതനുവദിക്കുക.
തെരഞ്ഞെടുപ്പു ജോലികൾ നിർവഹിക്കുന്നതിനിടെ മരണം, സ്ഥിരമായ അംഗവൈകല്യം എന്നിവ സംഭവിക്കുന്നവർക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ച രീതിയിൽ സഹായം അനുവദിക്കുക. 2015ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പു മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് ഇതനുവദിക്കുക.