തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ ദുരൂഹമായ നിസംഗത തുടരുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ-റെയിലിനെക്കുറിച്ച് നിരന്തരം പറയുന്ന മുഖ്യമന്ത്രി മുല്ലപ്പെരിയാറിനെപ്പറ്റി മിണ്ടുന്നില്ല.
മുല്ലപ്പെരിയാറിൽ അപകടകരമായ സാഹചര്യമാണ്. തമിഴ്നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതു വേദനാജനകമെന്നു പറഞ്ഞ് സർക്കാർ സ്വയം തൃപ്തിയടയുന്നു. രാത്രിയിൽ വെള്ളം തുറന്നുവിടാൻ പാടില്ലെന്ന്, കേരളത്തിന്റെ പ്രതിനിധി കൂടി അംഗമായ മേൽനോട്ട സമിതിയിൽ ധാരണയുണ്ട്. അതിനു വിരുദ്ധമായാണ് രണ്ടു മാസമായി വെള്ളം തുറന്നു വിടുന്നത്.
മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ വാദങ്ങളെല്ലാം ദുർബലമായി. ഇതുവരെ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ തമിഴ്നാടുമായി സംസാരിച്ചിട്ടില്ല. ഇടുക്കിയിലെ ജനങ്ങളുടെ വീട്ടിൽ വെള്ളം കയറിക്കോട്ടെയെന്ന നിലപാടാണ് സർക്കാരിനെന്നും മാധ്യമങ്ങളുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
സർക്കാർ അനുമതിയില്ലാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോടു സംസാരിക്കരുതെന്ന ഉത്തരവ് നിയമവിരുദ്ധമാണ്. ഏകാധിപതികളുടെ ഭരണത്തിന് കീഴിലാണ് ഇത്തരം ഉത്തരവുകളിറക്കുന്നത്. ഒരു ആശുപത്രിയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുപറഞ്ഞാൽ എന്താണ് കുഴപ്പം? ഉത്തരവിന് നിയമപരമായ പിൻബലമില്ല. നിയമവിരുദ്ധമായ ഉത്തരവ് പിൻവലിക്കണം.
അട്ടപ്പാടിയിലെ സൂപ്രണ്ട് ചില കാര്യങ്ങൾ പുറത്തു പറഞ്ഞതാണ് ഈ ഉത്തരവിന് പിന്നിൽ. കോവിഡ് മരണങ്ങളും ആരോഗ്യ വകുപ്പ് മറച്ചുവച്ചു. ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് പുതിയ ഉത്തരവിലൂടെ നിഷേധിച്ചിരിക്കുന്നത്.
കെ-റെയിൽ എന്തുവിലകൊടുത്തും നടപ്പാക്കുകയെന്നതു മാത്രമാണ് സർക്കാരിന്റെ മുൻഗണന. സാന്പത്തിക ബാധ്യത എന്താണെന്നു പറയാനോ സമൂഹിക -പാരിസ്ഥിതിക ആഘാത പഠനങ്ങൾ നടത്തുകയോ ചെയ്യാതെ സ്ഥലം ഏറ്റെടുപ്പുമായി മുന്നോട്ടുപോകാൻ സർക്കാരിന് എന്ത് അവകാശമാണുള്ളത്? പദ്ധതിക്ക് റെയിൽവെയുടെയോ കേന്ദ്ര സർക്കാരിന്റെയോ അനുമതിയില്ല. ഇതൊന്നുമില്ലാതെ ജനങ്ങളെ എന്തിനാണ് കുടിയൊഴിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
മുല്ലപ്പെരിയാറിൽ അപകടകരമായ സാഹചര്യമാണ്. തമിഴ്നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതു വേദനാജനകമെന്നു പറഞ്ഞ് സർക്കാർ സ്വയം തൃപ്തിയടയുന്നു. രാത്രിയിൽ വെള്ളം തുറന്നുവിടാൻ പാടില്ലെന്ന്, കേരളത്തിന്റെ പ്രതിനിധി കൂടി അംഗമായ മേൽനോട്ട സമിതിയിൽ ധാരണയുണ്ട്. അതിനു വിരുദ്ധമായാണ് രണ്ടു മാസമായി വെള്ളം തുറന്നു വിടുന്നത്.
മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ വാദങ്ങളെല്ലാം ദുർബലമായി. ഇതുവരെ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ തമിഴ്നാടുമായി സംസാരിച്ചിട്ടില്ല. ഇടുക്കിയിലെ ജനങ്ങളുടെ വീട്ടിൽ വെള്ളം കയറിക്കോട്ടെയെന്ന നിലപാടാണ് സർക്കാരിനെന്നും മാധ്യമങ്ങളുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
സർക്കാർ അനുമതിയില്ലാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോടു സംസാരിക്കരുതെന്ന ഉത്തരവ് നിയമവിരുദ്ധമാണ്. ഏകാധിപതികളുടെ ഭരണത്തിന് കീഴിലാണ് ഇത്തരം ഉത്തരവുകളിറക്കുന്നത്. ഒരു ആശുപത്രിയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുപറഞ്ഞാൽ എന്താണ് കുഴപ്പം? ഉത്തരവിന് നിയമപരമായ പിൻബലമില്ല. നിയമവിരുദ്ധമായ ഉത്തരവ് പിൻവലിക്കണം.
അട്ടപ്പാടിയിലെ സൂപ്രണ്ട് ചില കാര്യങ്ങൾ പുറത്തു പറഞ്ഞതാണ് ഈ ഉത്തരവിന് പിന്നിൽ. കോവിഡ് മരണങ്ങളും ആരോഗ്യ വകുപ്പ് മറച്ചുവച്ചു. ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് പുതിയ ഉത്തരവിലൂടെ നിഷേധിച്ചിരിക്കുന്നത്.
കെ-റെയിൽ എന്തുവിലകൊടുത്തും നടപ്പാക്കുകയെന്നതു മാത്രമാണ് സർക്കാരിന്റെ മുൻഗണന. സാന്പത്തിക ബാധ്യത എന്താണെന്നു പറയാനോ സമൂഹിക -പാരിസ്ഥിതിക ആഘാത പഠനങ്ങൾ നടത്തുകയോ ചെയ്യാതെ സ്ഥലം ഏറ്റെടുപ്പുമായി മുന്നോട്ടുപോകാൻ സർക്കാരിന് എന്ത് അവകാശമാണുള്ളത്? പദ്ധതിക്ക് റെയിൽവെയുടെയോ കേന്ദ്ര സർക്കാരിന്റെയോ അനുമതിയില്ല. ഇതൊന്നുമില്ലാതെ ജനങ്ങളെ എന്തിനാണ് കുടിയൊഴിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.