തിരുവനന്തപുരം: ഒമിക്രോണ്‍ പരിശോധനയ്ക്കയച്ച എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.
സംസ്ഥാനത്ത് ആകെ പത്തു പേരുടെ സാന്പിളുകളാണു ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ചത്. ഇനി രണ്ടു പേരുടെ പരിശോധനാ ഫലമാണ് അറിയാനുള്ളത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ലാബിലാണ് ഒമിക്രോണ്‍ ജനിതക പരിശോധന നടത്തുന്നത്.
കോഴിക്കോട്-രണ്ട്, മലപ്പുറം-രണ്ട്, എറണാകുളം-രണ്ട്, തിരുവനന്തപുരം, പത്തനംതിട്ട- ഒന്ന് എന്നിങ്ങനെയാണ് ഒമിക്രോണ്‍ നെഗറ്റീവായത്. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നു വരുന്നവരിൽ ആർടിപിസിആർ പോസിറ്റീവ് ആകുന്നവരുടെ സാന്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്.
ഹൈ റിസ്ക് രാജ്യത്തു നിന്നു കോഴിക്കോട് എയർപോർട്ടിൽ എത്തിച്ചേർന്ന ഒരാൾക്കു കൂടി കോവിഡ് പോസിറ്റീവായി. ഇദ്ദേഹത്തിന്റെ സാന്പിളുകൾ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ പത്തു പേരുടെ സാന്പിളുകളാണു ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ചത്. ഇനി രണ്ടു പേരുടെ പരിശോധനാ ഫലമാണ് അറിയാനുള്ളത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ലാബിലാണ് ഒമിക്രോണ്‍ ജനിതക പരിശോധന നടത്തുന്നത്.
കോഴിക്കോട്-രണ്ട്, മലപ്പുറം-രണ്ട്, എറണാകുളം-രണ്ട്, തിരുവനന്തപുരം, പത്തനംതിട്ട- ഒന്ന് എന്നിങ്ങനെയാണ് ഒമിക്രോണ്‍ നെഗറ്റീവായത്. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നു വരുന്നവരിൽ ആർടിപിസിആർ പോസിറ്റീവ് ആകുന്നവരുടെ സാന്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്.
ഹൈ റിസ്ക് രാജ്യത്തു നിന്നു കോഴിക്കോട് എയർപോർട്ടിൽ എത്തിച്ചേർന്ന ഒരാൾക്കു കൂടി കോവിഡ് പോസിറ്റീവായി. ഇദ്ദേഹത്തിന്റെ സാന്പിളുകൾ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.