തിരുവനന്തപുരം : ശന്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരേ സർക്കാർ ഡോക്ടർമാർ ഇന്നു സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിൽപ്പുസമരം ആരംഭിക്കും. കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണു ഡോക്ടർമാർ സമരം പുനരാരംഭിക്കുന്നത്.
നവംബർ ഒന്നു മുതൽ കെജിഎംഒഎയുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവ ന്നിരുന്ന നിൽപ്പുസമരം സർക്കാർ നൽകിയ ഉറപ്പിനെത്തുടർന്ന് ഒരു മാസത്തേക്ക് മാറ്റിവച്ചിരുന്നു.
ഈ ഉറപ്പ് സർക്കാർ പാലിക്കാത്തതിനെ തുടർന്നാണു സമരം പുനരാരംഭിക്കാൻ തീരുമാനിച്ചത്. സമരത്തിന്റെ ഉദ്ഘാടനം പത്തിനു സംസ്ഥാന പ്രസിഡന്റ് ഡോ. ജി.എസ്. വിജയകൃഷ്ണൻ നിർവഹിക്കും.
നവംബർ ഒന്നു മുതൽ കെജിഎംഒഎയുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവ ന്നിരുന്ന നിൽപ്പുസമരം സർക്കാർ നൽകിയ ഉറപ്പിനെത്തുടർന്ന് ഒരു മാസത്തേക്ക് മാറ്റിവച്ചിരുന്നു.
ഈ ഉറപ്പ് സർക്കാർ പാലിക്കാത്തതിനെ തുടർന്നാണു സമരം പുനരാരംഭിക്കാൻ തീരുമാനിച്ചത്. സമരത്തിന്റെ ഉദ്ഘാടനം പത്തിനു സംസ്ഥാന പ്രസിഡന്റ് ഡോ. ജി.എസ്. വിജയകൃഷ്ണൻ നിർവഹിക്കും.