തിരുവനന്തപുരം: സാധാരണ കണ്ടും കേട്ടും മടുത്ത സമരരീതികളിൽ നിന്നും തികച്ചും വേറിട്ടതായിരുന്നു ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നിലെ ഒരു സമരം.
ആയിരത്തിലധികം കലാകാരന്മാർ കലാരൂപങ്ങളുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയതു നഗരവാസികൾക്കും ഏറെ കൗതുകമായി. തങ്ങളുടെ ജീവിത പ്രയാസങ്ങൾ സർക്കാരിനെ അറിയിക്കാനായിരുന്നു ആർട്ടിസ്റ്റ് ഏജന്റ്സ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ (എഎസിസി) നേതൃത്വത്തിൽ കലാകാരൻമാർ പ്രതിഷേധവുമായി സെക്രട്ടേറിയറ്റു നടയിൽ എത്തിയത്.
തുറന്ന ജീപ്പിൽ കണ്ണുകെട്ടി മജീഷ്യൻ സാമ്രാജും പിന്നാലെ കണ്ണ് കെട്ടി ബൈക്കോടിച്ച് മാന്ത്രികരും പ്രതിഷേധ ഘോഷയാത്രയ്ക്കു കൂടുതൽ നിറം പകർന്നു. പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നാണു പ്രതിഷേധ പരിപാടി ആരംഭിച്ചത്. മജീഷ്യൻ സാമ്രാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വയ്ക്കൽ മധു അധ്യക്ഷനായി.
ജനറൽ സെക്രട്ടറി പ്രദീപ് വൈശാലി, സമരസമിതി കണ്‍വീനർ പ്രമോദ് ട്രാക്സ്, പന്തളം ബാലൻ എന്നിവർ പ്രസംഗിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവങ്ങളിൽ കലാപരിപാടികളും ഘോഷയാത്രകളും നടത്താൻ അനുവദിക്കണമെന്നതാണു കലാകാരന്മാരുടെ പ്രധാന ആവശ്യം.
ആയിരത്തിലധികം കലാകാരന്മാർ കലാരൂപങ്ങളുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയതു നഗരവാസികൾക്കും ഏറെ കൗതുകമായി. തങ്ങളുടെ ജീവിത പ്രയാസങ്ങൾ സർക്കാരിനെ അറിയിക്കാനായിരുന്നു ആർട്ടിസ്റ്റ് ഏജന്റ്സ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ (എഎസിസി) നേതൃത്വത്തിൽ കലാകാരൻമാർ പ്രതിഷേധവുമായി സെക്രട്ടേറിയറ്റു നടയിൽ എത്തിയത്.
തുറന്ന ജീപ്പിൽ കണ്ണുകെട്ടി മജീഷ്യൻ സാമ്രാജും പിന്നാലെ കണ്ണ് കെട്ടി ബൈക്കോടിച്ച് മാന്ത്രികരും പ്രതിഷേധ ഘോഷയാത്രയ്ക്കു കൂടുതൽ നിറം പകർന്നു. പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നാണു പ്രതിഷേധ പരിപാടി ആരംഭിച്ചത്. മജീഷ്യൻ സാമ്രാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വയ്ക്കൽ മധു അധ്യക്ഷനായി.
ജനറൽ സെക്രട്ടറി പ്രദീപ് വൈശാലി, സമരസമിതി കണ്‍വീനർ പ്രമോദ് ട്രാക്സ്, പന്തളം ബാലൻ എന്നിവർ പ്രസംഗിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവങ്ങളിൽ കലാപരിപാടികളും ഘോഷയാത്രകളും നടത്താൻ അനുവദിക്കണമെന്നതാണു കലാകാരന്മാരുടെ പ്രധാന ആവശ്യം.