തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും നിഷ്ക്രിയമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മേൽനോട്ട സമിതി യോഗം ചേരണമെന്നു പോലും ആവശ്യപ്പെടാത്ത കേരള സർക്കാർ കൈയ്യുംകെട്ടി നോക്കിയിരിക്കുന്നു. മുഖ്യമന്ത്രി ആരുമായും ചർച്ച നടത്തുന്നില്ല.
മിണ്ടാതിരുന്നു യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നു. മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി നൽകിയതും സുപ്രീംകോടതിയിൽ കേരളത്തിന്റെ കേസ് ദുർബലമാക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതും രാത്രിയിൽ വെള്ളം തുറന്നു വിടുന്നതിനെ എതിർക്കാത്തതും ആരെ ഭയന്നിട്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ജനങ്ങളെ നേരിട്ടു ബാധിക്കുന്ന മുല്ലപ്പെരിയാർ വിഷയത്തിലെങ്കിലും മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
മേൽനോട്ട സമിതി യോഗം ചേരണമെന്നു പോലും ആവശ്യപ്പെടാത്ത കേരള സർക്കാർ കൈയ്യുംകെട്ടി നോക്കിയിരിക്കുന്നു. മുഖ്യമന്ത്രി ആരുമായും ചർച്ച നടത്തുന്നില്ല.
മിണ്ടാതിരുന്നു യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നു. മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി നൽകിയതും സുപ്രീംകോടതിയിൽ കേരളത്തിന്റെ കേസ് ദുർബലമാക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതും രാത്രിയിൽ വെള്ളം തുറന്നു വിടുന്നതിനെ എതിർക്കാത്തതും ആരെ ഭയന്നിട്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ജനങ്ങളെ നേരിട്ടു ബാധിക്കുന്ന മുല്ലപ്പെരിയാർ വിഷയത്തിലെങ്കിലും മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.