തലശേരി: മാവോയിസ്റ്റ് നേതാക്കളും ചിക്കമംഗളൂരു സ്വദേശികളുമായ സാവിത്രി എന്ന രജിതയെയും ബി.ജി. കൃഷ്ണമൂർത്തി എന്ന വിജയയെയും കോടതി വീണ്ടും എടിഎസ് കസ്റ്റഡിയിൽ വിട്ടു.
ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യേണ്ടതുണ്ടെന്ന ഭീകരവിരുദ്ധ സേനയുടെ ഹർജി പരിഗണിച്ചാണ് തലശേരി ജില്ലാ സെഷൻസ് കോടതിയുടെ ചുമതല വഹിക്കുന്ന ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി മാവോയിസ്റ്റ് നേതാക്കളെ കസ്റ്റഡിയിൽ നൽകിയത്.
വിയ്യൂർ ജയിലിൽ ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന സാവിത്രിയെയും എടിഎസ് കസ്റ്റഡിയിലുള്ള കൃഷ്ണമൂർത്തിയും കനത്ത സുരക്ഷയിലാണ് ഇന്നലെ രാവിലെ തലശേരി കോടതിയിലെത്തിച്ചത്.
ഹാജരാക്കുന്നതിനുമുന്പ് കൃഷ്ണമൂർത്തിയെ തലശേരി ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യേണ്ടതുണ്ടെന്ന ഭീകരവിരുദ്ധ സേനയുടെ ഹർജി പരിഗണിച്ചാണ് തലശേരി ജില്ലാ സെഷൻസ് കോടതിയുടെ ചുമതല വഹിക്കുന്ന ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി മാവോയിസ്റ്റ് നേതാക്കളെ കസ്റ്റഡിയിൽ നൽകിയത്.
വിയ്യൂർ ജയിലിൽ ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന സാവിത്രിയെയും എടിഎസ് കസ്റ്റഡിയിലുള്ള കൃഷ്ണമൂർത്തിയും കനത്ത സുരക്ഷയിലാണ് ഇന്നലെ രാവിലെ തലശേരി കോടതിയിലെത്തിച്ചത്.
ഹാജരാക്കുന്നതിനുമുന്പ് കൃഷ്ണമൂർത്തിയെ തലശേരി ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.