കണ്ണൂര്‍: പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കൈത്തറിക്ക് പുതുജീവൻ നൽകാനായി ആരംഭിച്ച കൈത്തറി യൂണിഫോം പദ്ധതി ഏറെ വിജയകരമായിട്ടും ഈ മേഖലയിലെ തൊഴിലാളികൾക്ക് ചെയ്ത ജോലിക്കുപോലും കൂലിയില്ല.
സംസ്ഥാനത്തെ നെയ്ത്ത് സഹകരണ സംഘങ്ങളിലൂടെയായിരുന്നു യൂണിഫോം തുണിത്തരങ്ങൾ ഉത്പാദിപ്പിച്ചിരുന്നത്. എന്നാൽ, സംഘങ്ങളിലെ തൊഴിലാളികൾക്ക് ആറു മാസത്തെ വേതനം കുടിശികയായി കിടക്കുകയാണ്. കൂടാതെ റിബേറ്റിനത്തിൽ വിവിധ കൈത്തറി സംഘങ്ങൾക്ക് സർക്കാർ നൽകാനുള്ള 30 കോടിയോളം രൂപയും കുടിശികയാണ്.
കൈത്തറി വ്യവസായം സംരക്ഷിക്കുന്നതിന് 2016 ലാണ് സ്കൂള്‍ യൂണിഫോം പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയത്. പദ്ധതിപ്രകാരം രണ്ടാഴ്ച കൂടുമ്പോള്‍ വേതനം തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഓരോ തൊഴിലാളിയും നെയ്തെടുക്കുന്ന തുണിയുടെ അളവ് പരിശോധിച്ചായിരുന്നു കൂലി വിതരണം. എന്നാല്‍ പദ്ധതി തുടങ്ങിയതിനുശേഷം തൊഴിലാളികളുടെ കൂലി കൃത്യമായി ലഭിച്ചിരുന്നില്ല.
ഏറ്റവും ഒടുവിൽ കഴിഞ്ഞ മേയ് മാസത്തിലാണ് കൂലി ലഭിച്ചത്. തൊഴിലാളികളുടെ പിഎഫ്, ക്ഷേമനിധി ഉൾപ്പെടെയുള്ളവ അടയ്ക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. കൂലി വര്‍ധിപ്പിക്കണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുന്നുണ്ടെങ്കിലും ഇതും പരിഗണിച്ചിട്ടില്ല.
2017 മുതലുള്ള റിബേറ്റ് തുകയാണ് സഹകരണസംഘങ്ങൾക്ക് ലഭിക്കാനുള്ളത്. ഇത് 30 കോടിയോളം വരും. ഇതിനുപുറമേ തുണിത്തരങ്ങള്‍ വാങ്ങിയ വകയില്‍ ഹാന്‍ടെക്സും 30 കോടി നല്കാനൂണ്ട്.
കൈത്തറി മേഖലയിലെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ ഇപ്പോഴും സർക്കാർ വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ലെന്നതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കുന്നതെന്ന് കേരള ഹാൻഡ് ലൂം വീവേഴ്സ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി അസോസിയേഷന് സംസ്ഥാന സെക്രട്ടറി എ.വി. ബാബു പറഞ്ഞു.
സംസ്ഥാനത്തെ നെയ്ത്ത് സഹകരണ സംഘങ്ങളിലൂടെയായിരുന്നു യൂണിഫോം തുണിത്തരങ്ങൾ ഉത്പാദിപ്പിച്ചിരുന്നത്. എന്നാൽ, സംഘങ്ങളിലെ തൊഴിലാളികൾക്ക് ആറു മാസത്തെ വേതനം കുടിശികയായി കിടക്കുകയാണ്. കൂടാതെ റിബേറ്റിനത്തിൽ വിവിധ കൈത്തറി സംഘങ്ങൾക്ക് സർക്കാർ നൽകാനുള്ള 30 കോടിയോളം രൂപയും കുടിശികയാണ്.
കൈത്തറി വ്യവസായം സംരക്ഷിക്കുന്നതിന് 2016 ലാണ് സ്കൂള്‍ യൂണിഫോം പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയത്. പദ്ധതിപ്രകാരം രണ്ടാഴ്ച കൂടുമ്പോള്‍ വേതനം തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഓരോ തൊഴിലാളിയും നെയ്തെടുക്കുന്ന തുണിയുടെ അളവ് പരിശോധിച്ചായിരുന്നു കൂലി വിതരണം. എന്നാല്‍ പദ്ധതി തുടങ്ങിയതിനുശേഷം തൊഴിലാളികളുടെ കൂലി കൃത്യമായി ലഭിച്ചിരുന്നില്ല.
ഏറ്റവും ഒടുവിൽ കഴിഞ്ഞ മേയ് മാസത്തിലാണ് കൂലി ലഭിച്ചത്. തൊഴിലാളികളുടെ പിഎഫ്, ക്ഷേമനിധി ഉൾപ്പെടെയുള്ളവ അടയ്ക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. കൂലി വര്‍ധിപ്പിക്കണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുന്നുണ്ടെങ്കിലും ഇതും പരിഗണിച്ചിട്ടില്ല.
2017 മുതലുള്ള റിബേറ്റ് തുകയാണ് സഹകരണസംഘങ്ങൾക്ക് ലഭിക്കാനുള്ളത്. ഇത് 30 കോടിയോളം വരും. ഇതിനുപുറമേ തുണിത്തരങ്ങള്‍ വാങ്ങിയ വകയില്‍ ഹാന്‍ടെക്സും 30 കോടി നല്കാനൂണ്ട്.
കൈത്തറി മേഖലയിലെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ ഇപ്പോഴും സർക്കാർ വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ലെന്നതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കുന്നതെന്ന് കേരള ഹാൻഡ് ലൂം വീവേഴ്സ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി അസോസിയേഷന് സംസ്ഥാന സെക്രട്ടറി എ.വി. ബാബു പറഞ്ഞു.