തിരുവനന്തപുരം: സിൽവർലൈൻ അർധ അതിവേഗ റെയിൽപ്പാതയ്ക്കു വേണ്ടി ഏറ്റെടുക്കുന്ന റെയിൽവേ ഭൂമിയിൽ അതിരടയാള കല്ലുകൾ സ്ഥാപിക്കാൻ തീരുമാനം.
ഇതിന്റെ മുന്നോടിയായി റെയിൽവേ അധികൃതരും കെ റെയിൽ അധികൃതരും അലൈൻമെന്റിൽ സംയുക്ത പരിശോധന നടത്തും. റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമയുടെ സാന്നിധ്യത്തിൽ ഇന്നു നടന്ന ഓണ്‍ലൈൻ ചർച്ചയിലാണ് തീരുമാനം.
കെ-റെയിൽ ചെയർമാൻ കൂടിയായ ചീഫ് സെക്രട്ടറി വി.പി. ജോയ്, ട്രാൻസ്പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെ -റെയിൽ മാനേജിംഗ് ഡയറക്ടർ വി. അജിത് കുമാർ, സതേണ്‍ റെയിൽവേ ജനറൽ മാനേജർ ജോണ്‍ തോമസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്ടർ ഭൂമിയാണ് സിൽവർലൈനു വേണ്ടി ഏറ്റെടുക്കേണ്ടത്. ഇതു പദ്ധതിയിലുള്ള റെയിൽവേയുടെ വിഹിതമായാണ് കണക്കാ
ക്കുക.
ഇതിന്റെ മുന്നോടിയായി റെയിൽവേ അധികൃതരും കെ റെയിൽ അധികൃതരും അലൈൻമെന്റിൽ സംയുക്ത പരിശോധന നടത്തും. റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമയുടെ സാന്നിധ്യത്തിൽ ഇന്നു നടന്ന ഓണ്‍ലൈൻ ചർച്ചയിലാണ് തീരുമാനം.
കെ-റെയിൽ ചെയർമാൻ കൂടിയായ ചീഫ് സെക്രട്ടറി വി.പി. ജോയ്, ട്രാൻസ്പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെ -റെയിൽ മാനേജിംഗ് ഡയറക്ടർ വി. അജിത് കുമാർ, സതേണ്‍ റെയിൽവേ ജനറൽ മാനേജർ ജോണ്‍ തോമസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്ടർ ഭൂമിയാണ് സിൽവർലൈനു വേണ്ടി ഏറ്റെടുക്കേണ്ടത്. ഇതു പദ്ധതിയിലുള്ള റെയിൽവേയുടെ വിഹിതമായാണ് കണക്കാ
ക്കുക.