കൊച്ചി: വന്യജീവി ആക്രമണ ങ്ങൾ അതിരൂക്ഷമായിരിക്കെ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒളിച്ചോടുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രക്ഷോഭത്തിലേക്ക്.
18നു രാവിലെ 11ന് തിരുവനന്തപുരം പാളയം ജംഗ്ഷനില്‍നിന്നു കര്‍ഷക സെക്രട്ടേറിയറ്റ് മാര്‍ച്ചും തുടര്‍ന്ന് നിയമലംഘനപ്രഖ്യാപനവും നടക്കും. ഡല്‍ഹിയിലെ കര്‍ഷകപ്രക്ഷോഭ നേതാക്കളും പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകനേതാക്കളും ഐക്യദാര്‍ഢ്യവുമായി എത്തും.
കൃഷിനാശത്തിനു നഷ്ടപരിഹാരം നല്‍കുക, ജപ്തിനടപടികള്‍ നിര്‍ത്തിവയ്ക്കുക, കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ പൊളിച്ചെഴുതി ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളും കര്‍ഷകസംഘടനകള്‍ ഉന്നയിക്കുന്നുണ്ട്.
കര്‍ഷകനേതാക്കളുടെ സംസ്ഥാനതല സമ്മേളനം രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്മാന് ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് മുതലാംതോട് മണി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിനോയ് തോമസ് വിഷയാവതരണം നടത്തി.
18നു രാവിലെ 11ന് തിരുവനന്തപുരം പാളയം ജംഗ്ഷനില്‍നിന്നു കര്‍ഷക സെക്രട്ടേറിയറ്റ് മാര്‍ച്ചും തുടര്‍ന്ന് നിയമലംഘനപ്രഖ്യാപനവും നടക്കും. ഡല്‍ഹിയിലെ കര്‍ഷകപ്രക്ഷോഭ നേതാക്കളും പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകനേതാക്കളും ഐക്യദാര്‍ഢ്യവുമായി എത്തും.
കൃഷിനാശത്തിനു നഷ്ടപരിഹാരം നല്‍കുക, ജപ്തിനടപടികള്‍ നിര്‍ത്തിവയ്ക്കുക, കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ പൊളിച്ചെഴുതി ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളും കര്‍ഷകസംഘടനകള്‍ ഉന്നയിക്കുന്നുണ്ട്.
കര്‍ഷകനേതാക്കളുടെ സംസ്ഥാനതല സമ്മേളനം രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്മാന് ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് മുതലാംതോട് മണി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിനോയ് തോമസ് വിഷയാവതരണം നടത്തി.