മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലും കോഴിക്കോട്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങളിലുമായി ഡിആർഐ കൊച്ചി സംഘം നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 9.65 കിലോഗ്രാം സ്വർണവും 63 ലക്ഷം രൂപയും പിടികൂടി. വിപണിയിൽ സ്വർണത്തിന് 4.75 കോടി രൂപ വില വരും. സംഭവത്തിൽ ഒന്‍പതു പേരെ അറസ്റ്റ് ചെയ്തു.
മലപ്പുറം ജില്ലയിലെ കാവനൂരിലെ സ്വർണം ഉരുക്കൽ കേന്ദ്രത്തിൽ നിന്നു അനധികൃതമായി സൂക്ഷിച്ച 5.80 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. 2.90 കോടി രൂപ വില വരുമിതിന്. സ്വർണക്കടത്ത് സംഘത്തിന്റെ മുഖ്യനടത്തിപ്പുകാരനായ കാവനൂർ എലിയാപറന്പിലെ ഫസലുറഹ്മാന്റെ വീട്ടിൽനിന്ന് 850 ഗ്രാം സ്വർണവും ഒരു ലക്ഷം രൂപയും, വെള്ളില സ്വദേശി അലവിയുടെ വീട്ടിൽ നിന്ന് ഒന്നരക്കിലോ സ്വർണവും 62 ലക്ഷം രൂപയും പിടിച്ചെടുത്തു.
കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ വന്നിറങ്ങിയ യാത്രക്കാരിൽനിന്ന് ഒന്നരക്കി ലോ സ്വർണം പിടികൂടിയിരുന്നു. ഇവരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ സംഘത്തിന്റെ പരിശോധനയും അറസ്റ്റും. 633 ഗ്രാം സ്വർണം കൊച്ചി വിമാനത്താവളം വഴിയെത്തിയ ഇസ്മായിലിൽനിന്നു പിടികൂടി. 850 ഗ്രാം സ്വർണം കരിപ്പൂർ വിമാനത്താവളം വഴിയെത്തിയ പോത്തൻ ഉനൈസിൽ നിന്നു പിടിച്ചു.സ്വർണ ഇടപാടുകാരായ ഒന്‍പതുപേരെയാണ് കൊച്ചി ഡിആർഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
മുഹമ്മദ് മുസ്തഫ, മുഹമ്മദ് ശിഹാബുദീൻ, മുഹമ്മദ് അഷറഫ്, ആഷിഖ് അലി, വീരാൻകുട്ടി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഫസലുറഹ്മാൻ, മുഹമ്മദ് അഷറഫ്, ആഷിഖ് അലി, വീരാൻകുട്ടി, അലവി എന്നിവരെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റുള്ളവരെ ജാമ്യത്തിൽ വിട്ടു.
മലപ്പുറം ജില്ലയിലെ കാവനൂരിലെ സ്വർണം ഉരുക്കൽ കേന്ദ്രത്തിൽ നിന്നു അനധികൃതമായി സൂക്ഷിച്ച 5.80 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. 2.90 കോടി രൂപ വില വരുമിതിന്. സ്വർണക്കടത്ത് സംഘത്തിന്റെ മുഖ്യനടത്തിപ്പുകാരനായ കാവനൂർ എലിയാപറന്പിലെ ഫസലുറഹ്മാന്റെ വീട്ടിൽനിന്ന് 850 ഗ്രാം സ്വർണവും ഒരു ലക്ഷം രൂപയും, വെള്ളില സ്വദേശി അലവിയുടെ വീട്ടിൽ നിന്ന് ഒന്നരക്കിലോ സ്വർണവും 62 ലക്ഷം രൂപയും പിടിച്ചെടുത്തു.
കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ വന്നിറങ്ങിയ യാത്രക്കാരിൽനിന്ന് ഒന്നരക്കി ലോ സ്വർണം പിടികൂടിയിരുന്നു. ഇവരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ സംഘത്തിന്റെ പരിശോധനയും അറസ്റ്റും. 633 ഗ്രാം സ്വർണം കൊച്ചി വിമാനത്താവളം വഴിയെത്തിയ ഇസ്മായിലിൽനിന്നു പിടികൂടി. 850 ഗ്രാം സ്വർണം കരിപ്പൂർ വിമാനത്താവളം വഴിയെത്തിയ പോത്തൻ ഉനൈസിൽ നിന്നു പിടിച്ചു.സ്വർണ ഇടപാടുകാരായ ഒന്‍പതുപേരെയാണ് കൊച്ചി ഡിആർഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
മുഹമ്മദ് മുസ്തഫ, മുഹമ്മദ് ശിഹാബുദീൻ, മുഹമ്മദ് അഷറഫ്, ആഷിഖ് അലി, വീരാൻകുട്ടി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഫസലുറഹ്മാൻ, മുഹമ്മദ് അഷറഫ്, ആഷിഖ് അലി, വീരാൻകുട്ടി, അലവി എന്നിവരെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റുള്ളവരെ ജാമ്യത്തിൽ വിട്ടു.