വിഴിഞ്ഞം: പൂവാറിൽ ലഹരി പാർട്ടി നടത്തിയ റിസോർട്ടിൽ എക്സൈസ് എൻഫോഴ്സ്മെന്റ് സംഘത്തിന്റെ റെയ്ഡ്. മാരക ലഹരി വസ്തുക്കൾ പിടികൂടി. ലഹരി പാർട്ടി നടത്തിയവരുൾപ്പെടെ നിരവധി പേർ പിടിയിലായി. പൂവാർ ആറ്റുപുറം ഐലൻഡിൽ കാരക്കാട്ട് റിസോർട്ടിലാണ് ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച ഉച്ചവരെ ലഹരി പാർട്ടി നടന്നത്.
പാർട്ടി സംഘടിപിച്ചവരെന്ന് കരുതുന്ന ആര്യനാട് സ്വദേശി അക്ഷയ് മോഹൻ, ശംഖുമുഖം കണ്ണാന്തുറ സ്വദേശി പീറ്റർ ഷാൻ , മയക്കുമരുന്ന് എത്തിച്ചതായി കരുതുന്ന സിംല സ്വദേശി അതുൽ എന്നിവർ ഉൾപ്പെടെ ഇരുപതോളം പേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. റിസോർട്ടിൽനിന്ന് പാർട്ടിക്ക് ഉപയോഗിച്ച് ബാക്കി വന്നെതെന്നു കരുതുന്ന മാരക ലഹരി വസ്തുക്കളായ എംഡിഎം, എ ഗുളികകൾ, ഹഷീഷ്, എൽ എസ് ഡി സ്റ്റാമ്പ് , കഞ്ചാവ് മദ്യംഎന്നിവ കണ്ടെടുത്തു. ശനിയാഴ്ച രാത്രി ഏഴിനു തുടങ്ങിയ പാർട്ടിയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും സംസ്ഥാനത്തിന് പുറത്തു നിന്നും സ്ത്രീകളടക്കമുള്ള 100 ഓളം പേർ പങ്കെടുത്തിരുന്നുവെന്നും ഒരാൾക്ക് 1,000 മുതൽ മൂവായിരം രൂപ വരെ പ്രവേശന ഫീസ് ഏർപ്പെടുത്തിയിരുന്നതായും എക്സൈസ് പറഞ്ഞു.
ഇന്നലെ രാവിലെ പൂവാറിൽ ലഹരി പാർട്ടി നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉച്ചയോടെ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സിഐ അനിൽ, മുകേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തുമ്പോൾ ലഹരി പാർട്ടി അവസാനിച്ച് ആളുകൾ സ്ഥലം വിട്ടിരുന്നു. ഒരു സ്ത്രീ അടക്കം 20 പേരിൽ നിന്നാണ് പാർട്ടി സംഘടിപ്പിച്ച മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. ഇവർ തങ്ങളുടെ നിരീക്ഷണത്തിലുള്ളവരാണെന്ന് അധികൃതർ പറഞ്ഞു. കരയിൽ നിന്ന് ബോട്ടിൽ മാത്രേമേ റിസോർട്ടിൽ എത്താനാകൂ എന്ന സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഇവർ ഇവിടെ ലഹരി പാർട്ടി സംഘടിപ്പിച്ചെതെന്നാണ് കരുതുന്നത്. റിസോർട്ടിലെ സിസിടിവി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
പാർട്ടി സംഘടിപിച്ചവരെന്ന് കരുതുന്ന ആര്യനാട് സ്വദേശി അക്ഷയ് മോഹൻ, ശംഖുമുഖം കണ്ണാന്തുറ സ്വദേശി പീറ്റർ ഷാൻ , മയക്കുമരുന്ന് എത്തിച്ചതായി കരുതുന്ന സിംല സ്വദേശി അതുൽ എന്നിവർ ഉൾപ്പെടെ ഇരുപതോളം പേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. റിസോർട്ടിൽനിന്ന് പാർട്ടിക്ക് ഉപയോഗിച്ച് ബാക്കി വന്നെതെന്നു കരുതുന്ന മാരക ലഹരി വസ്തുക്കളായ എംഡിഎം, എ ഗുളികകൾ, ഹഷീഷ്, എൽ എസ് ഡി സ്റ്റാമ്പ് , കഞ്ചാവ് മദ്യംഎന്നിവ കണ്ടെടുത്തു. ശനിയാഴ്ച രാത്രി ഏഴിനു തുടങ്ങിയ പാർട്ടിയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും സംസ്ഥാനത്തിന് പുറത്തു നിന്നും സ്ത്രീകളടക്കമുള്ള 100 ഓളം പേർ പങ്കെടുത്തിരുന്നുവെന്നും ഒരാൾക്ക് 1,000 മുതൽ മൂവായിരം രൂപ വരെ പ്രവേശന ഫീസ് ഏർപ്പെടുത്തിയിരുന്നതായും എക്സൈസ് പറഞ്ഞു.
ഇന്നലെ രാവിലെ പൂവാറിൽ ലഹരി പാർട്ടി നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉച്ചയോടെ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സിഐ അനിൽ, മുകേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തുമ്പോൾ ലഹരി പാർട്ടി അവസാനിച്ച് ആളുകൾ സ്ഥലം വിട്ടിരുന്നു. ഒരു സ്ത്രീ അടക്കം 20 പേരിൽ നിന്നാണ് പാർട്ടി സംഘടിപ്പിച്ച മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. ഇവർ തങ്ങളുടെ നിരീക്ഷണത്തിലുള്ളവരാണെന്ന് അധികൃതർ പറഞ്ഞു. കരയിൽ നിന്ന് ബോട്ടിൽ മാത്രേമേ റിസോർട്ടിൽ എത്താനാകൂ എന്ന സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഇവർ ഇവിടെ ലഹരി പാർട്ടി സംഘടിപ്പിച്ചെതെന്നാണ് കരുതുന്നത്. റിസോർട്ടിലെ സിസിടിവി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു.