തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ പ്രതികളിലൊരാളായ വിഷ്ണു കുമാർ നടത്തിയതായി സംശയിക്കുന്ന ഫോണ് സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായി .
സംഭവത്തിനു ശേഷം വീട്ടിലെത്തിയ വിഷ്ണു പെരിങ്ങരയിലുള്ള ഒരു സുഹൃത്തിനെയാണ് വിളിച്ചത്. സന്ദീപുമായി മുന്പും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കഴുത്തിൽ വെട്ടിയത് താനാണെന്നും വിഷ്ണു പറയുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ഡമ്മി പ്രതികളെ അവതരിപ്പിക്കാനുള്ള നീക്കം നടന്നതായും സംഭാഷണത്തിൽ വ്യക്തമാണ്. കൊലപാതകം ആസൂത്രിതമായ നീക്കമായിരുന്നുവെന്ന് ഇതിൽ നിന്നു വ്യക്തമാണ്. എന്നാൽ, സംഭാഷണത്തിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിനു ശേഷം ഒന്നാം പ്രതി ജിഷ്ണു, പ്രമോദ്, നന്ദു എന്നിവർ കരുവാറ്റയിലേക്കാണ് പോയത്. മുഹമ്മദ് ഫൈസൽ മറ്റൊരിടത്തേക്കും അഞ്ചാം പ്രതിയായ വിഷ്ണു കുമാർ സ്വന്തം വീട്ടിലേക്കും പോയി.
ജിഷ്ണുവും സന്ദീപുമായി മുന്പും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കൈയിൽ കിട്ടിയപ്പോൾ അങ്ങ് ചെയ്തുവെന്നുംസന്ദീപ് മരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും വിഷ്ണുകുമാർ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.
പ്രതികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവർ പോലീസിൽ കീഴടങ്ങുമെന്നും എന്നാൽ താൻ കയറേണ്ടതില്ലെന്നാണ് നിർദേശമെന്നും ഇപ്പോൾ വീട്ടിലാണെന്നുമൊക്കെ സംഭാഷണത്തിൽ വ്യക്തമാണ്.
ഇതിനിടെ നാലാം പ്രതി പോലീസിനു നൽകിയ വിലാസം വ്യാജമെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കണ്ണൂർ ചെറുപുഴ കുന്നിൽ മുഹമ്മദ് ഫൈസൽ (ഫൈസി) എന്നാണ് ഇയാൾ വിലാസം നൽകിയത്. ഇതിൽ അന്വേഷിച്ചപ്പോഴാണ് വിലാസം വ്യാജമെന്നു തെളിഞ്ഞത്. കാസർഗോഡ് സ്വദേശി മൻസൂറാണ് (26) പിടിയിലായിട്ടുള്ളതെന്ന് പോലീസ് പറയുന്നു.
ഇയാൾ ഗുണ്ടാ സംഘാംഗമാണെന്നും വാഹന മോഷണം, കഞ്ചാവ് കടത്ത് ഉൾപ്പെടെ പല കേസുകളിലും പ്രതിയാണെന്നും കാസർഗോഡ് പോലീസ് തിരുവല്ലയിലെ അന്വേഷണ സംഘത്തിനു റിപ്പോർട്ട് നൽകി. റിമാൻഡിലായ പ്രതികളെ തുടർ അന്വേഷണത്തിനു ഇന്നു കസ്റ്റഡിയിൽ വാങ്ങിയേക്കും. കോടതിയിൽ ഇതിനായി അന്വേഷണസംഘം അപേക്ഷ നൽകിയിട്ടുണ്ട്.
സംഭവത്തിനു ശേഷം വീട്ടിലെത്തിയ വിഷ്ണു പെരിങ്ങരയിലുള്ള ഒരു സുഹൃത്തിനെയാണ് വിളിച്ചത്. സന്ദീപുമായി മുന്പും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കഴുത്തിൽ വെട്ടിയത് താനാണെന്നും വിഷ്ണു പറയുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ഡമ്മി പ്രതികളെ അവതരിപ്പിക്കാനുള്ള നീക്കം നടന്നതായും സംഭാഷണത്തിൽ വ്യക്തമാണ്. കൊലപാതകം ആസൂത്രിതമായ നീക്കമായിരുന്നുവെന്ന് ഇതിൽ നിന്നു വ്യക്തമാണ്. എന്നാൽ, സംഭാഷണത്തിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിനു ശേഷം ഒന്നാം പ്രതി ജിഷ്ണു, പ്രമോദ്, നന്ദു എന്നിവർ കരുവാറ്റയിലേക്കാണ് പോയത്. മുഹമ്മദ് ഫൈസൽ മറ്റൊരിടത്തേക്കും അഞ്ചാം പ്രതിയായ വിഷ്ണു കുമാർ സ്വന്തം വീട്ടിലേക്കും പോയി.
ജിഷ്ണുവും സന്ദീപുമായി മുന്പും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കൈയിൽ കിട്ടിയപ്പോൾ അങ്ങ് ചെയ്തുവെന്നുംസന്ദീപ് മരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും വിഷ്ണുകുമാർ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.
പ്രതികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവർ പോലീസിൽ കീഴടങ്ങുമെന്നും എന്നാൽ താൻ കയറേണ്ടതില്ലെന്നാണ് നിർദേശമെന്നും ഇപ്പോൾ വീട്ടിലാണെന്നുമൊക്കെ സംഭാഷണത്തിൽ വ്യക്തമാണ്.
ഇതിനിടെ നാലാം പ്രതി പോലീസിനു നൽകിയ വിലാസം വ്യാജമെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കണ്ണൂർ ചെറുപുഴ കുന്നിൽ മുഹമ്മദ് ഫൈസൽ (ഫൈസി) എന്നാണ് ഇയാൾ വിലാസം നൽകിയത്. ഇതിൽ അന്വേഷിച്ചപ്പോഴാണ് വിലാസം വ്യാജമെന്നു തെളിഞ്ഞത്. കാസർഗോഡ് സ്വദേശി മൻസൂറാണ് (26) പിടിയിലായിട്ടുള്ളതെന്ന് പോലീസ് പറയുന്നു.
ഇയാൾ ഗുണ്ടാ സംഘാംഗമാണെന്നും വാഹന മോഷണം, കഞ്ചാവ് കടത്ത് ഉൾപ്പെടെ പല കേസുകളിലും പ്രതിയാണെന്നും കാസർഗോഡ് പോലീസ് തിരുവല്ലയിലെ അന്വേഷണ സംഘത്തിനു റിപ്പോർട്ട് നൽകി. റിമാൻഡിലായ പ്രതികളെ തുടർ അന്വേഷണത്തിനു ഇന്നു കസ്റ്റഡിയിൽ വാങ്ങിയേക്കും. കോടതിയിൽ ഇതിനായി അന്വേഷണസംഘം അപേക്ഷ നൽകിയിട്ടുണ്ട്.