കൊച്ചി: പനങ്ങാട് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ തന്റെ രക്ഷയ്ക്കായി ഓടിയെത്തിയ കുടുംബത്തെ കാണാന്‍ മനംനിറയെ നന്ദിയും കൈനിറയെ പാരിതോഷികങ്ങളുമായി പ്രമുഖ വ്യവസായി എം.എ. യൂസഫലിയെത്തി.
കഴിഞ്ഞ ഏപ്രില്‍ 11ന് സാങ്കേതിക തകരാര്‍ മൂലം യൂസഫലിയുടെ ഹെലികോപ്ടര്‍ കുമ്പളത്തെ ചതുപ്പില്‍ ഇടിച്ചിറങ്ങിയപ്പോള്‍ തുണയായി ആദ്യം ഓടിയെത്തിയ തൊട്ടടുത്ത വീട്ടിലെ രാജേഷിനെയും ഭാര്യ ബിജിയെയും നേരില്‍ക്കണ്ട് നന്ദി പറയാനാണ് യൂസഫലി പനങ്ങാട്ടെ അവരുടെ വീട്ടിൽ എത്തിയത്. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഇവരാണ് പ്രാഥമികശുശ്രൂഷ നല്‍കിയത്. വാഹനമെത്തി ആശുപത്രിയിലേക്ക് മാറ്റുന്നതുവരെ യൂസഫലി കഴിഞ്ഞതും ഈ വീട്ടിലായിരുന്നു.
കുടുംബത്തെ നേരില്‍ കാണാന്‍ മുമ്പേ തീരുമാനിച്ചിരുന്നതാണെന്നും ഒരിക്കല്‍ വന്നപ്പോള്‍ ഇവര്‍ക്ക് കോവിഡ് ആയിരുന്നതിനാല്‍ കാണാനായില്ലെന്നും യൂസഫലി പറഞ്ഞു. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നു. രാജേഷും കുടുംബവും കുടയുമായി വന്ന് ഹെലികോപ്റ്ററില്‍നിന്ന് തന്നെ ഇറക്കി. മനുഷ്യത്വപരമായ ഇവരുടെ സ്നേഹത്തിന് നന്ദി പറയുന്നുവെന്നും ഇതിന് എന്ത് പ്രത്യുപകാരം നല്കിയാലും മതിയാകില്ലെന്നും പറഞ്ഞ യൂസഫലി, രാജേഷിന്റെ ബന്ധുവിന്റെ വിവാഹത്തിനുള്ള സഹായവും വാഗ്ദാനം ചെയ്താണ് മടങ്ങിയത്. സര്‍ജറി കഴിഞ്ഞ് നാലു മാസം വിശ്രമത്തിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അപകടം സംഭവിച്ച സ്ഥലത്തിന്റെ ഉടമയെയും യൂസഫലി സന്ദര്‍ശിച്ചു.
അതിനിടെ ഹെലികോപ്റ്ററിനു സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നില്ലെന്നും പൈലറ്റിനു വീഴ്ച സംഭവിച്ചെന്നുമാണ് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) നിഗമനമെന്ന് യൂസഫലി പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 11ന് സാങ്കേതിക തകരാര്‍ മൂലം യൂസഫലിയുടെ ഹെലികോപ്ടര്‍ കുമ്പളത്തെ ചതുപ്പില്‍ ഇടിച്ചിറങ്ങിയപ്പോള്‍ തുണയായി ആദ്യം ഓടിയെത്തിയ തൊട്ടടുത്ത വീട്ടിലെ രാജേഷിനെയും ഭാര്യ ബിജിയെയും നേരില്‍ക്കണ്ട് നന്ദി പറയാനാണ് യൂസഫലി പനങ്ങാട്ടെ അവരുടെ വീട്ടിൽ എത്തിയത്. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഇവരാണ് പ്രാഥമികശുശ്രൂഷ നല്‍കിയത്. വാഹനമെത്തി ആശുപത്രിയിലേക്ക് മാറ്റുന്നതുവരെ യൂസഫലി കഴിഞ്ഞതും ഈ വീട്ടിലായിരുന്നു.
കുടുംബത്തെ നേരില്‍ കാണാന്‍ മുമ്പേ തീരുമാനിച്ചിരുന്നതാണെന്നും ഒരിക്കല്‍ വന്നപ്പോള്‍ ഇവര്‍ക്ക് കോവിഡ് ആയിരുന്നതിനാല്‍ കാണാനായില്ലെന്നും യൂസഫലി പറഞ്ഞു. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നു. രാജേഷും കുടുംബവും കുടയുമായി വന്ന് ഹെലികോപ്റ്ററില്‍നിന്ന് തന്നെ ഇറക്കി. മനുഷ്യത്വപരമായ ഇവരുടെ സ്നേഹത്തിന് നന്ദി പറയുന്നുവെന്നും ഇതിന് എന്ത് പ്രത്യുപകാരം നല്കിയാലും മതിയാകില്ലെന്നും പറഞ്ഞ യൂസഫലി, രാജേഷിന്റെ ബന്ധുവിന്റെ വിവാഹത്തിനുള്ള സഹായവും വാഗ്ദാനം ചെയ്താണ് മടങ്ങിയത്. സര്‍ജറി കഴിഞ്ഞ് നാലു മാസം വിശ്രമത്തിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അപകടം സംഭവിച്ച സ്ഥലത്തിന്റെ ഉടമയെയും യൂസഫലി സന്ദര്‍ശിച്ചു.
അതിനിടെ ഹെലികോപ്റ്ററിനു സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നില്ലെന്നും പൈലറ്റിനു വീഴ്ച സംഭവിച്ചെന്നുമാണ് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) നിഗമനമെന്ന് യൂസഫലി പറഞ്ഞു.