കോഴിക്കോട്: എല്ലാ റോഡും നന്നാകണമെന്നാണു തന്റെ ആഗ്രഹമെന്നും അതിനാണു ശ്രമിക്കുന്നതെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട് മാധ്യങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഒന്നര ലക്ഷത്തിലധികം കിലോമീറ്റർ റോഡുണ്ട്. പൊതുമരാമത്ത് വകുപ്പിനും തദ്ദേശസസ്വയംഭരണ വകുപ്പിനും റോഡുണ്ട്. മറ്റ് വകുപ്പുകൾക്കും റോഡുകളുണ്ട്. അതിൽ 32,000 കിലോമീറ്റർ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേത്.
റോഡ് ആരുടേതാണ് എന്ന് ജനത്തിന് അറിയേണ്ട കാര്യമില്ല. അവർക്ക് നല്ല റോഡുകൾ വേണം. ഇക്കാര്യത്തിൽ തങ്ങളെ ഏൽപ്പിച്ച പ്രവർത്തനം നന്നായി നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റോഡ് നിര്‍മാണത്തിന് വര്‍ക്കിംഗ് കലണ്ടര്‍ കൊണ്ടുവരും. റോഡുകളിലെ അവസ്ഥ പരിശോധിച്ച് എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കണം. അതിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ പോയി പരിശോധിക്കുന്ന ഫോട്ടോയും ഉള്‍പ്പെടുത്തണം. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ടെന്‍ഡര്‍ നടപടികളും മഴ മാറുന്ന ഒക്ടോബര്‍ മുതല്‍ അഞ്ചു മാസം റോഡുപണിയും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് ആരുടേതാണ് എന്ന് ജനത്തിന് അറിയേണ്ട കാര്യമില്ല. അവർക്ക് നല്ല റോഡുകൾ വേണം. ഇക്കാര്യത്തിൽ തങ്ങളെ ഏൽപ്പിച്ച പ്രവർത്തനം നന്നായി നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റോഡ് നിര്‍മാണത്തിന് വര്‍ക്കിംഗ് കലണ്ടര്‍ കൊണ്ടുവരും. റോഡുകളിലെ അവസ്ഥ പരിശോധിച്ച് എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കണം. അതിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ പോയി പരിശോധിക്കുന്ന ഫോട്ടോയും ഉള്‍പ്പെടുത്തണം. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ടെന്‍ഡര്‍ നടപടികളും മഴ മാറുന്ന ഒക്ടോബര്‍ മുതല്‍ അഞ്ചു മാസം റോഡുപണിയും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.