തിരുവനന്തപുരം: പ്ലസ് വണ് സീറ്റുകളുടെ അപര്യാപ്തത നേരിടുന്ന 21 താലൂക്കുകളിൽ 72 അധികബാച്ചുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 61 ഹ്യൂമാനിറ്റീസ്, 10 കൊമേഴ്സ്, ഒരു സയൻസ് ബാച്ച് എന്നിങ്ങനെയാണ് അനുവദിക്കുക. ഇതുവഴി 4,320 സീറ്റുകൾ അധികമായി ലഭിക്കും.
ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾകൂടി അടുത്ത ഘട്ട പ്രവേശനത്തിൽ ഉൾപ്പെടുത്തുന്പോൾ 23, 838 സീറ്റുകളിൽ പ്രവേശനം നടത്താനാകും. സർക്കാർ സ്കൂളുകളിൽ നിലവിൽ 14262 , എയ്ഡഡിൽ 8507 സീറ്റുകളുമാണ് ഒഴിവുള്ളത്. സർക്കാർ ഉത്തരവ് ഇറങ്ങുന്ന മുറയ്ക്ക് സ്കൂൾ ട്രാൻസ്ഫറിന് അവസരം നൽകിയശേഷം പുതിയ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കും. പാലക്കാട് പട്ടാന്പി താലൂക്കിലാണ് ഒരു സയൻസ് ബാച്ച് അനുവദിക്കുക.
തെക്കൻ ജില്ലകളിൽ കുട്ടികളില്ലാത്ത ഇരുപതോളം ബാച്ചുകളും അധികബാച്ചുകളുടെ ഭാഗമായി മാറ്റി നൽകും അധികബാച്ചുകളിലെ ഓരോ കോന്പിനേഷനുകളിലേക്കും നാല് വീതം ഗസ്റ്റ് അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ താലൂക്കിലും ഏതെല്ലാം സ്കൂളിലായിരിക്കും പുതുതായി താത്കാലിക ബാച്ചുകൾ അനുവദിക്കുക എന്നതു സംബന്ധിച്ച ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾകൂടി അടുത്ത ഘട്ട പ്രവേശനത്തിൽ ഉൾപ്പെടുത്തുന്പോൾ 23, 838 സീറ്റുകളിൽ പ്രവേശനം നടത്താനാകും. സർക്കാർ സ്കൂളുകളിൽ നിലവിൽ 14262 , എയ്ഡഡിൽ 8507 സീറ്റുകളുമാണ് ഒഴിവുള്ളത്. സർക്കാർ ഉത്തരവ് ഇറങ്ങുന്ന മുറയ്ക്ക് സ്കൂൾ ട്രാൻസ്ഫറിന് അവസരം നൽകിയശേഷം പുതിയ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കും. പാലക്കാട് പട്ടാന്പി താലൂക്കിലാണ് ഒരു സയൻസ് ബാച്ച് അനുവദിക്കുക.
തെക്കൻ ജില്ലകളിൽ കുട്ടികളില്ലാത്ത ഇരുപതോളം ബാച്ചുകളും അധികബാച്ചുകളുടെ ഭാഗമായി മാറ്റി നൽകും അധികബാച്ചുകളിലെ ഓരോ കോന്പിനേഷനുകളിലേക്കും നാല് വീതം ഗസ്റ്റ് അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ താലൂക്കിലും ഏതെല്ലാം സ്കൂളിലായിരിക്കും പുതുതായി താത്കാലിക ബാച്ചുകൾ അനുവദിക്കുക എന്നതു സംബന്ധിച്ച ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.