തിരുവനന്തപുരം: കൃഷി അനുബന്ധ മൂല്യവർധിത ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ കേരളം ആസൂത്രണം ചെയ്തു നടപ്പാക്കണമെന്നു നീതി ആയോഗ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. മത്സ്യ സംസ്കരണ മേഖലയിലും ശ്രദ്ധ നൽകണം.
ഓയിൽ പാം മേഖലയെ ശക്തിപ്പെടുത്താൻ തെങ്ങു കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എട്ടു ജില്ലകൾ കേന്ദ്രീകരിച്ച് പ്രോത്സാഹന പദ്ധതി തയാറാക്കണം. സുഗന്ധ വ്യഞ്ജന ഉത്പാദനം വർധിപ്പിക്കാനാവശ്യമായ ഇടപെടലിനു പിന്തുണ നൽകുമെന്നും അവർ അറിയിച്ചു. വിവിധ മേഖലകളിൽ സംസ്ഥാനത്തിന്റെ അനുഭവങ്ങളും നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു നിർദേശം.
എയിംസിന് അനുമതി ലഭ്യമാക്കാൻ നീതി ആയോഗ് പിന്തുണയ്ക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസികൾക്കുള്ള പദ്ധതികൾ, ഉന്നതവിദ്യാഭ്യാസ മേഖലയിൽ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കൽ, കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ ഫ്ളൈറ്റ്, വിവിധ റെയിൽ പദ്ധതികൾക്കുള്ള അനുമതികൾ എന്നിവയിലും അനുകൂല സമീപനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
ഓയിൽ പാം മേഖലയെ ശക്തിപ്പെടുത്താൻ തെങ്ങു കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എട്ടു ജില്ലകൾ കേന്ദ്രീകരിച്ച് പ്രോത്സാഹന പദ്ധതി തയാറാക്കണം. സുഗന്ധ വ്യഞ്ജന ഉത്പാദനം വർധിപ്പിക്കാനാവശ്യമായ ഇടപെടലിനു പിന്തുണ നൽകുമെന്നും അവർ അറിയിച്ചു. വിവിധ മേഖലകളിൽ സംസ്ഥാനത്തിന്റെ അനുഭവങ്ങളും നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു നിർദേശം.
എയിംസിന് അനുമതി ലഭ്യമാക്കാൻ നീതി ആയോഗ് പിന്തുണയ്ക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസികൾക്കുള്ള പദ്ധതികൾ, ഉന്നതവിദ്യാഭ്യാസ മേഖലയിൽ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കൽ, കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ ഫ്ളൈറ്റ്, വിവിധ റെയിൽ പദ്ധതികൾക്കുള്ള അനുമതികൾ എന്നിവയിലും അനുകൂല സമീപനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.