കോട്ടയം: ‘മാർഗം:2022’ എന്ന പേരിൽ ‘നസ്രാണി മാർഗം’ ഒരുക്കുന്ന പ്ശീത്താ ബൈബിൾ പഠനപരന്പരയ്ക്കു മൂന്ന് രാജ്യങ്ങളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഇന്ത്യ, അമേരിക്ക, കുവൈറ്റ് എന്നി രാജ്യങ്ങളിലെ കുടുംബങ്ങൾക്ക് പ്രാർഥനയുടെയും പഠനങ്ങളുടെയും വെളിച്ചത്തിൽ പ്ശീത്താ സുവിശേഷം പകർത്തി എഴുതുവാൻ സാധിക്കുന്ന ബൈബിൾ പഠന പരന്പരയ്ക്ക് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം തുടക്കംകുറിച്ചു.
പദ്ധതിയെകുറിച്ചു വിശദീകരിക്കുന്ന വീഡിയോ ചേനപ്പാടി തരകനാട്ടുകുന്ന് മാർ അന്തോണീസ് പള്ളി വികാരി ഫാ. ജേക്കബ് കൊടിമരത്തുമൂട്ടിൽ പ്രകാശനം ചെയ്തു. ബൈബിൾ പണ്ഡിതരുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ‘മാർഗം:2022’ പഠനപരന്പരയിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കുടുംബങ്ങൾക്കും പ്ശീത്താ ബൈബിൾ സ്വന്തമാക്കാനും അവസരം ഉണ്ടായിരിക്കും.
പ്രാർഥനയുടെയും പഠനങ്ങളുടെയും വെളിച്ചത്തിൽ അടുത്ത ജനുവരി ഒന്നു മുതലാണ് സുവിശേഷം എഴുതിത്തുടങ്ങുക. രജിസ്്ട്രേഷനും വിശദവിവരങ്ങൾക്കും nazran imargam. blogspot.com സന്ദർശിക്കുക. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 15.
പദ്ധതിയെകുറിച്ചു വിശദീകരിക്കുന്ന വീഡിയോ ചേനപ്പാടി തരകനാട്ടുകുന്ന് മാർ അന്തോണീസ് പള്ളി വികാരി ഫാ. ജേക്കബ് കൊടിമരത്തുമൂട്ടിൽ പ്രകാശനം ചെയ്തു. ബൈബിൾ പണ്ഡിതരുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ‘മാർഗം:2022’ പഠനപരന്പരയിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കുടുംബങ്ങൾക്കും പ്ശീത്താ ബൈബിൾ സ്വന്തമാക്കാനും അവസരം ഉണ്ടായിരിക്കും.
പ്രാർഥനയുടെയും പഠനങ്ങളുടെയും വെളിച്ചത്തിൽ അടുത്ത ജനുവരി ഒന്നു മുതലാണ് സുവിശേഷം എഴുതിത്തുടങ്ങുക. രജിസ്്ട്രേഷനും വിശദവിവരങ്ങൾക്കും nazran imargam. blogspot.com സന്ദർശിക്കുക. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 15.