തൊടുപുഴ: പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് ഇറങ്ങിയോടി പുഴയിൽ ചാടി പ്രതി മരിച്ച സംഭവത്തിൽ എസ്ഐ ഉൾപ്പെടെ രണ്ടു പേരെ സസ്പെൻഡ് ചെയ്തു. എസ്ഐ ഷാഹുൽ ഹമീദ്, ജിഡിചാർജിലുണ്ടായിരുന്ന നിഷാദ് എന്നിവരെയാണ് എറണാകുളം റേഞ്ച് ഡിഐജി സസ്പെൻഡ് ചെയ്തത്.
സംഭവ സമയത്ത് തൊടുപുഴ സ്റ്റേഷന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഇവർക്ക് വീഴ്ച പറ്റിയതായി സ്പെഷൽ ബ്രാഞ്ചിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സെക്യൂരിറ്റി ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത കോലാനി പാറക്കടവ് കുളങ്ങാട്ട് ഷാഫി(29)യാണ് വെള്ളിയാഴ്ച രാവിലെ തൊടുപുഴയാറ്റിൽ മുങ്ങി മരിച്ചത്. ഷാഫിയെ സെല്ലിൽ പാർപ്പിച്ചിരുന്നെങ്കിലും താഴിട്ട് പൂട്ടിയിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധമാറിയതോടെ വാതിൽ തുറന്ന് ഇയാൾ പുറത്തേക്ക് ഓടുകയായിരുന്നു.
സംഭവ സമയത്ത് തൊടുപുഴ സ്റ്റേഷന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഇവർക്ക് വീഴ്ച പറ്റിയതായി സ്പെഷൽ ബ്രാഞ്ചിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സെക്യൂരിറ്റി ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത കോലാനി പാറക്കടവ് കുളങ്ങാട്ട് ഷാഫി(29)യാണ് വെള്ളിയാഴ്ച രാവിലെ തൊടുപുഴയാറ്റിൽ മുങ്ങി മരിച്ചത്. ഷാഫിയെ സെല്ലിൽ പാർപ്പിച്ചിരുന്നെങ്കിലും താഴിട്ട് പൂട്ടിയിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധമാറിയതോടെ വാതിൽ തുറന്ന് ഇയാൾ പുറത്തേക്ക് ഓടുകയായിരുന്നു.