തൃശൂർ: ബാലവേല ചൂണ്ടിക്കാട്ടിയാൽ 2500 രൂപ സമ്മാനം നൽകാനുള്ള പദ്ധതിക്കു സർക്കാർ രൂപം നൽകുന്നു. സംസ്ഥാനത്തു ബാലവേല നിരോധിച്ചതാണെങ്കിലും ഇപ്പോഴും ചില സ്ഥലങ്ങളിൽ തുടരുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ സമ്മാന പദ്ധതി.
എവിടെയെങ്കിലും കുട്ടികളെ പണിയെടുപ്പിക്കുന്നതായി കണ്ടാൽ വ്യക്തമായ വിവരങ്ങൾ അതാതു ജില്ലകളിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കു കൈമാറണം. വിവരം നൽകുന്ന ആളുകളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക നൽകുക. ഒരേ വിവരംതന്നെ ഒന്നിലധികം പേർ നൽകിയാൽ ഏറ്റവും ആദ്യം വിവരം നൽകുന്നയാളിനായിരിക്കും തുക കൈമാറുക.
കുട്ടി എവിടെയാണ് ജോലി ചെയ്യുന്നത്, സ്ഥാപനത്തിന്റെ പേര്, ഫോട്ടോ, ഉടമയുടെ പേര്, പറ്റുമെങ്കിൽ കുട്ടിയുടെ ഫോട്ടോ എന്നിവയാണ് കൈമാറേണ്ടത്.
വിവരം നൽകുന്നയാളുടെ പേരും മറ്റു വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. ബാലവേല കുറയ്ക്കാനും പൂർണമായി ഇല്ലാതാക്കാനും ഈ സമ്മാനപദ്ധതികൊണ്ടു സാധിക്കുമെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ വകുപ്പ് ഉദ്യോഗസ്ഥർ കണക്കുകൂട്ടുന്നു.
കുട്ടികളുടെ യാചകവൃത്തി ഇല്ലാതാക്കാനും അവരെക്കൊണ്ട് പണിയെടുപ്പിക്കുന്നത് ‘തടയാനും കൊണ്ടുവന്ന ശരണബാല്യം’ പദ്ധതി വഴി സംസ്ഥാനത്തു ബാലവേല ചെയ്ത 74 കുട്ടികളെ കണ്ടെത്തിയിരുന്നു.
പത്തനംതിട്ട ജില്ലയിൽനിന്നാണ് കൂടുതൽ കുട്ടികളെ കണ്ടെത്തിയത്. 18 കുട്ടികളെ ഇവിടെനിന്നു കണ്ടെത്തി. ഇടുക്കിയിൽനിന്നു പത്തും എറണാകുളത്തു നിന്ന് ഒമ്പതും കുട്ടികളെ കണ്ടെത്തി. ഇങ്ങനെ കണ്ടെത്തുന്ന കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുമ്പാകെ ഹാജരാക്കി സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റും. പിന്നീട് അവരുടെ മാതാപിതാക്കളെ കണ്ടെത്തി കൈമാറും. കുട്ടികൾക്ക് അവകാശവാദവുമായി എത്തുന്നവരുടെ ഡിഎൻഎ പരിശോധന നടത്തിയതിനുശേഷമേ കൈമാറുകയുള്ളൂ.
പോൾ മാത്യു
എവിടെയെങ്കിലും കുട്ടികളെ പണിയെടുപ്പിക്കുന്നതായി കണ്ടാൽ വ്യക്തമായ വിവരങ്ങൾ അതാതു ജില്ലകളിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കു കൈമാറണം. വിവരം നൽകുന്ന ആളുകളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക നൽകുക. ഒരേ വിവരംതന്നെ ഒന്നിലധികം പേർ നൽകിയാൽ ഏറ്റവും ആദ്യം വിവരം നൽകുന്നയാളിനായിരിക്കും തുക കൈമാറുക.
കുട്ടി എവിടെയാണ് ജോലി ചെയ്യുന്നത്, സ്ഥാപനത്തിന്റെ പേര്, ഫോട്ടോ, ഉടമയുടെ പേര്, പറ്റുമെങ്കിൽ കുട്ടിയുടെ ഫോട്ടോ എന്നിവയാണ് കൈമാറേണ്ടത്.
വിവരം നൽകുന്നയാളുടെ പേരും മറ്റു വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. ബാലവേല കുറയ്ക്കാനും പൂർണമായി ഇല്ലാതാക്കാനും ഈ സമ്മാനപദ്ധതികൊണ്ടു സാധിക്കുമെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ വകുപ്പ് ഉദ്യോഗസ്ഥർ കണക്കുകൂട്ടുന്നു.
കുട്ടികളുടെ യാചകവൃത്തി ഇല്ലാതാക്കാനും അവരെക്കൊണ്ട് പണിയെടുപ്പിക്കുന്നത് ‘തടയാനും കൊണ്ടുവന്ന ശരണബാല്യം’ പദ്ധതി വഴി സംസ്ഥാനത്തു ബാലവേല ചെയ്ത 74 കുട്ടികളെ കണ്ടെത്തിയിരുന്നു.
പത്തനംതിട്ട ജില്ലയിൽനിന്നാണ് കൂടുതൽ കുട്ടികളെ കണ്ടെത്തിയത്. 18 കുട്ടികളെ ഇവിടെനിന്നു കണ്ടെത്തി. ഇടുക്കിയിൽനിന്നു പത്തും എറണാകുളത്തു നിന്ന് ഒമ്പതും കുട്ടികളെ കണ്ടെത്തി. ഇങ്ങനെ കണ്ടെത്തുന്ന കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുമ്പാകെ ഹാജരാക്കി സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റും. പിന്നീട് അവരുടെ മാതാപിതാക്കളെ കണ്ടെത്തി കൈമാറും. കുട്ടികൾക്ക് അവകാശവാദവുമായി എത്തുന്നവരുടെ ഡിഎൻഎ പരിശോധന നടത്തിയതിനുശേഷമേ കൈമാറുകയുള്ളൂ.
പോൾ മാത്യു